ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

“അധികം മെനക്കെടേണ്ടി വരൂല്ലെന്നാ തോന്നണേ ഭാർഗവാ..”

 

അവളോടി പോയ ദിക്കിൽ പാതി വഴി വരെ കണ്ണോടിച്ച് മുതലാളി ചിരിച്ചു..

 

“അത് പിന്നെ മുതലാളി അല്ലെ ആള്.. അല്ല ഇനി ലേശം ബുദ്ധിമുട്ടീന്ന് വച്ചാലും സാരില്ല്യ.. അതിനുള്ളത് ഉണ്ട്..”

 

ഭാർഗവൻ തല ചൊറിഞ്ഞു.. അതിനുള്ള പ്രതിഭലം രണ്ട് രൂപ മടിക്കുത്തിലേക്ക് തിരുകി വച്ചപ്പോൾ ഭാർഗവൻ തൃപ്തനായി..

അങ്ങനെ മാസങ്ങൾ പലതും കഴിഞ്ഞു. അഞ്ചും പത്തുമായി ജാനകിയുടെ ബോണസ് കൂടി വന്നു.. മാറിലെ തോർത്ത്‌ അധികപറ്റായി.. എല്ലാവരെയും പോലെ കുമ്പിട്ട് കൂലി വാങ്ങാൻ അവളും പഠിച്ചു..

 

“ശോ ചതിയായി പോയില്ലോ..”

 

മേശ വലിപ്പ് രണ്ടും മൂന്നും തവണ വലിച്ചടച്ച് മുതലാളി പിറു പിറുത്തു. എന്താ കാര്യം എന്നറിയാതെ കൂലി വാങ്ങാൻ കൈ നീട്ടിയ ജാനകി പരുങ്ങി ..

 

“കൊടുത്ത് വന്നപ്പോൾ കൊണ്ട് വന്ന കാശെല്ലാം തീർന്നല്ലോ ഭാർഗവാ.. ഇനി ജാനകിക്ക് എവിടെന്നാ കൊടുക്കാ..”

 

അഞ്ച് രൂപ ബൊണാസും മോഹിച്ചു വന്ന ജാനകി കൂലി കൂടി ഇല്ലെന്ന് കേട്ടപ്പോൾ ഉള്ളൊന്നു ആന്തി..

 

“പോകുന്ന വഴിയല്ലേ മുതലാളിയുടെ വീട്.. പണി കഴിഞ്ഞ് പോകുന്ന വഴിക്ക്  വന്ന് വാങ്ങാല്ലോ…”

 

തന്റെ മടിക്കുത്തിലേക്ക് വീഴേണ്ട രണ്ട് രൂപയുടെ പണി ഭാർഗവൻ വൃത്തി ആയി തന്നെ ചെയ്തു വച്ചു..

 

ഒരു തലയാട്ടലിനപ്പുറം ഉത്തരം ഇല്ലാത്ത സമസ്യക്ക് മറുത്തൊന്നും പറയാൻ ജാനകി നിന്നില്ല ..

 

വീട്ടിൽ അടച്ചിട്ട മുറിയിൽ മുതലാളി ജാനകിയെ വരവേൽക്കാൻ തയ്യാറെടുത്തു.. പൗഡർ പൂശിയിട്ടും തൃപ്തി വരാതെ അയാൾ പെർഫ്യൂം ദേഹത്ത് മുഴുവൻ വാരി തേച്ചു. ജുബ്ബകൾ മാറി മാറി ഇട്ട് കണ്ണാടിയിൽ നോക്കി, അവസാനം ജുബ്ബ വേണ്ടെന്ന് ഉറപ്പിച്ചു. നെഞ്ച് മറയ്ക്കുന്ന കട്ടി രോമങ്ങൾക്കിടയിലേക്ക് ഒരു സ്വർണ മാല കൂടി ചാർത്തി കണ്ണാടിയ്ക്ക് മുൻപിൽ ഞെളിഞ്ഞു നിന്ന് തന്റെ യോഗ്യത അയാൾ ഉറപ്പ് വരുത്തി.. ചാരിയിട്ട കതകിനപ്പുറം കാൽപെരുമാറ്റം കേട്ട് തുടങ്ങിയിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *