ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

 

സൗമ്യ സുന്ദരിയായ അമ്മായി  ഇതിനേക്കാൾ സഭ്യമായി എങ്ങനെയാണു ഒരു വേശ്യയെ സംബോധന ചെയ്യുക !പിന്നെ   വാക്കുകളുടെ കുത്തൊഴുക്കായിരുന്നു. അമ്മാവൻ പിടിച്ചിട്ടുണ്ടോ അമ്മായി നിൽക്കുന്നു. അഞ്ചാം തരം പാസാവാത്ത പെണ്ണിന് സംസ്കൃതം അറിയാത്തത് കൊണ്ടാവാം വിളിച്ച തെറികളെല്ലാം പച്ച മലയാളം ആയിരുന്നു . ഒരു ആവശ്യവുമില്ലാതെയാണ് ഇതിനിടയിൽ കാലിനിടയിലേക്ക് ഗോതമ്പും തപ്പി കൊക്കി കൊക്കി വന്ന പൂവൻ കോഴി കയറി  വന്നത്.ഒറ്റ ചവിട്ടിന് അമ്മായി അതിനെ പറക്കാൻ പഠിപ്പിച്ചു . പക്ഷെ അമ്മായിയുടെ പരാക്രമങ്ങളൊക്കെ വീടിന് പുറത്ത് നടന്നിട്ടും ഒന്ന് കതക് തുറക്കാനോ തിരിച്ചു രണ്ട് തെറി പറയാനോ ഉള്ള മാന്യത ജാനകി കാണിച്ചില്ല.

 

“എന്റെ ഓമനേ.. ആൾക്കാര് കൂടി.. നീ എന്നെ നാണം കെടുത്തല്ലേ..”

 

ചുറ്റുമുള്ള ജനങ്ങളെ കണ്ട് അമ്മാവൻ പരിഭ്രമിച്ചു . പുലയാട്ടു പറഞ്ഞു നാവു കഴച്ച അമ്മായി ഒരു പിന്മാറ്റത്തിന് തയ്യാറായി.. എന്തായാലും ഇത് വരെ വന്ന സ്ഥിതിക്ക് ഒരു താക്കീതെങ്കിലും കൊടുക്കാതെ പോവുന്നത് ശെരിയല്ലല്ലോ എന്ന് കരുതി അടഞ്ഞു കിടന്ന വാതിൽ നോക്കി വീണ്ടും അലറി..

 

“നിന്റെ കെട്ടിയോൻ നിന്നെ ഇട്ടേച്ചും പോയെന് കണ്ടവരുടെ കെട്ടിയോന്മാരെ കൂട്ട് കിടക്കാൻ വിളിച്ചാലുണ്ടല്ലോടി ആറുവാണിച്ചി… ഓമനയുടെ തനി കൊണം നീ കാണും..”

 

ഓമനയുടെ തനി കൊണം കണ്ട നാട്ടുകാർ ഇതിലും കൂടുതൽ ഇനി എന്തെന്നോർത്ത് താടിയ്ക്ക് കൈ കൊടുത്തു.മഹത്തായതൊന്നും സംഭവിക്കാത്ത നിരാശയിൽ അവർ വീണ്ടും രമണിയുടെ ചായക്കടയിലേക്ക് മടങ്ങി പോയി.അവസാനം ഇറങ്ങിയത് ഞാനും അബ്‌ദുവുമാണ്. ഇറങ്ങുന്നതിനു മുമ്പ് രണ്ട് കാര്യങ്ങൾ ഞാൻ മനസിലുറപ്പിച്ചു . ആദ്യത്തേത് ഒരു സത്യാന്വേഷണം ആണ് .. മറ്റുള്ളവരുടെ കെട്ടിയോന്മാര് പോലും വിട്ട് പോകാൻ മടിക്കുന്ന നാടിന്റെ മാദകറാണിയെ എന്തിനായിരിക്കും കെട്ടിയോൻ ഇട്ടേച്ചും പോയത്.. രണ്ടാമത്തേത് പിൻതുടർച്ചവകാശം ആണ്. അമ്മാവൻ കയ്യടക്കിയ വസ്തുവിൽ അനന്തിരവനുള്ള അവകാശം.

 

എന്റെ സത്യാന്വേഷണം ചെന്നെത്തിയത് രമേശേട്ടന്റെ മുന്നിലാണ്. ഇതിനൊരു ഉത്തരം നൽകാൻ രമേശേട്ടനേക്കാൾ യോഗ്യൻ ഈ നാട്ടിൽ ഇല്ല..

 

“എന്താടാ പതിവില്ലാതെ രണ്ടും കൂടി ഇങ്ങോട്ട്..

Leave a Reply

Your email address will not be published. Required fields are marked *