പാവാടത്തുമ്പികൾ
ക്യാ മറാ മാൻ
” എടാ
സിദ്ദൂ നീ അയാള് പറയുന്നതുകേട്ടു, പേടിക്കയൊന്നും വേണ്ടാ….അയാള് ഇങ്ങനെകിടന്നു ചുമ്മാ ചിലക്കുകയെ ഉള്ളൂ, അല്ലാതെ ആൾ നമ്മളാരെയും ഒന്നും ചെയ്യാൻ പോകുന്നില്ല. നീ ധൈര്യമായിട്ടിരി….”
എന്നെ ഒന്ന് തണുപ്പിച്ചു, അനുനയത്തിലേക്ക് കൊണ്ടുവരാൻ ” കലാവതി” എന്ന എൻറെ കലചേച്ചി എന്നിൽ ചൊരിഞ്ഞ ആശ്വാസവാക്കുകൾ ആയിരുന്നു മേലെ നിങ്ങൾ വായിച്ചത്. കാര്യം, പറയുമ്പോൾ കുറെയേറെ സംഭവങ്ങളുണ്ട്. അത് ക്രമത്തിലെങ്ങനെ പറഞ്ഞുവരുമ്പോൾ…. വളർന്നുവരുന്ന പ്രായത്തിൽ സംഭവിച്ച ചില കടുത്ത പ്രതിസന്ധികൾ, വ്യതിയാനങ്ങൾ മാറ്റങ്ങൾ ഒക്കെയും…പിന്നീട് ജീവിതത്തെ ഒന്നാകെ വല്ലാതെ പിടിച്ചുലച്ച നീണ്ട സംഭവപരമ്പരകളുടെ തുടക്കമായിരുന്നു. അത് എവിടെ എങ്ങനൊക്കെ ബാധിച്ചു, പ്രശ്നങ്ങൾ സൃഷ്‌ടിച്ചു…എങ്ങനെയത് മനസ്സിൽ ചിന്തിക്കാത്ത മുട്ടൻ വിഷയങ്ങളിലേക്ക് വഴികൾ പാകി…എന്നൊന്നും അന്ന് തെല്ലും ഓർത്തതേയില്ല. പക്ഷെ, എങ്ങനൊക്കെയോ അത്, ഒടുവിൽ…ജീവിതത്തെ വല്ലാതെ വലിച്ചിഴച്ചു വല്ലാതെ
കൊണ്ടെത്തിക്കുക തന്നെചെയ്തു !. സാമ്പത്തികമോ…ജാതീയമോ….ദേശ-ഭാഷാ പരമായോ ആയ ഒരു കാര്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായ പ്രശ്നങ്ങളിൽ നിന്നൊന്നും ഉണ്ടായതായിരുന്നില്ല, സത്യത്തിൽ എന്റെ വ്യക്തിത്വത്തെ തന്നെ ഏറെ ബാധിച്ച സംഭവങ്ങളുടെ തുടക്കം !. വളർച്ചവന്ന ആ പ്രായത്തിൽ…കേവലം വംശീയമെന്നോ ?…കുടുംബവ്യവസ്‌ഥാപിതം എന്നോ പറയാവുന്ന തറവാട് വൃത്തത്തിനുള്ളിലെ ചില ആചാര-അനുചാരക്രമവുമായി ബന്ധപ്പെട്ട് തുടങ്ങി…ഒരു വൈതരണിയായി മാറിയ എൻറെ തന്നെ വൈവാഹിക വിഷയം ആയിരുന്നു….കാര്യം. സംഭവം ചുരുക്കി പറഞ്ഞു വരുമ്പോൾ….ഇങ്ങനൊക്കെയാണ് കാര്യങ്ങൾ !.
ഞാൻ സിദ്ധാർഥൻ. സിദ്ധു എന്ന് എല്ലാവരും വിളിക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാല് മക്കൾ ആയിരുന്നു. മൂത്ത രണ്ട് ചേച്ചിമാർക്കും ഒരു ഇളയ ചേട്ടനും താഴെ,വീട്ടിലെ നാലാമനായി ഞാൻ ഭൂജാതനായി. ചേച്ചിമാർ രണ്ടും വിവാഹിതരായി പോയിട്ട്, വർഷങ്ങൾ കഴിഞ്ഞു. അവരുടെ മക്കളും വലുതായി വിവാഹിതരും വിവാഹപ്രായക്കാരും ഒക്കെയായി. വീട്ടിൽ അച്ഛനും അമ്മയ്ക്ക് കൂട്ടായിട്ട്…ചേട്ടനും ചേട്ടത്തിയും കൂടിയുണ്ട്. ഒപ്പം , വയസ്സ്, 10-28 ആയിട്ടും…കെട്ടാതെ, കെട്ടിക്കാതെ ഒറ്റയാണ് തടിയായി പുരനിറഞ്ഞുകവിഞ്ഞു, വേര് പിടിച്ചു ഞാൻ നിൽപ്പുണ്ട്….മേൽക്കൂര മുട്ടി, പ്രായം തികഞ്ഞ ” ഈ പാവം ഭാഗ്യദോഷി” !. എന്നെയോ, ഞാൻ കെട്ടാതെ പ്രായം തികഞ്ഞു നിൽക്കുന്നതിലോ ?…ആർക്കും ഒരു ശ്രദ്ധയോ സഹതാപമോ ?…തീരെയില്ല. അത്യാവശ്യം നല്ല