അച്ഛൻറെ സ്വാർഥതയെക്കുറിച്ചു ചോദിക്കണം എന്നാണ് കരുതിയതെങ്കിലും…പെട്ടെന്ന്, അതിൽ അത്ഭുതവും വലിയ സന്തോഷവും അനുഭവപ്പെട്ടു ഞാൻ; ” അതെയോ ?…എത്രയും പെട്ടെന്ന് ഡൈവോഴ്‌സിന് പോകാനാണോ അവളുടെയും തീരുമാനം ?.”
ചേച്ചി; ”പിന്നല്ലാതെ…ഞങ്ങളെല്ലാവരെയുംകാൾ ആ തീരുമാനത്തിലുറച്ചു മുന്നിൽ നിൽക്കുന്നത് അവൾ തന്നെയാ…ഇനിയെങ്കിലും അവളുടെ ഇഷ്‌ടത്തിന് വിട്ടുകൊടുക്കാതെ, അവളെ കൂടുതൽ തകർക്കുവാൻ ഇനി എനിക്കാവില്ല !.അച്ഛനോടും എല്ലാം സൂചിപ്പിച്ചിട്ടുണ്ട്. ഇവളുടെ ഇഷ്‌ടംപോലെ…ഡൈവോഴ്‌സ് വാങ്ങി…നിന്നെകൊണ്ട് ഇവളെ കെട്ടിപ്പിച്ചു കൊടുക്കാൻ തന്നെയാ അച്ഛനും താൽപര്യം അറിയിച്ചത്. പക്ഷേ, ഇന്ന് നടന്നതുകൂടി അച്ഛനെ അറിയിച്ചു, എല്ലാം ഒന്നുകൂടി വേഗത്തിലാക്കാൻ അവനോടും പറയണം. എന്നാൽ, ഈ വക്കീലിനെ കാണാനും കോടതിനടപടികൾക്കും മറ്റെല്ലാ കുണ്ടാമണ്ടികൾക്കും ഒന്നും അച്ഛൻ മിനക്കെട്ടുനിൽക്കില്ല, നീതന്നെ വേണം എല്ലാം പോയി ശരിയാക്കിയെടുക്കുവാൻ. നിനക്കൊപ്പം വേണേൽ നിൻറെ കൂട്ടുകാരെക്കൂടി കൂട്ടിക്കോ. അല്ലേൽ ദിവ്യ ഇവിടുള്ളപ്പോൾ അവൾ വരും. എന്താണെന്ന് വച്ചാൽ എത്രയുംവേഗം വേണ്ടതൊക്കെ ചെയ്തോ…പണം നമുക്ക് പ്രശ്നമല്ല, കേസ് ഫയല് ചെയ്‌തു കഴിഞ്ഞാൽ…നിൻറെ അളിയൻ നാറീടെയും, ഇവൾടെ ഭർത്താവ് പരനാറീടെയും അനുരഞ്‌ജനശല്യമൊന്നും ഇവിടുണ്ടാവുകയില്ല.”
അങ്ങനെ സംസാരം തുടർന്നുപോയെങ്കിലും…” വിപിൻ എന്ന വൃത്തികെട്ടവൻറെ കാര്യത്തിലും എൻറെ അച്ഛൻറെ സ്വാർത്ഥതയുടെ കാര്യത്തിലുമുള്ള സംശയങ്ങൾ ചോദിച്ചു, അത് ദുരീകരിച്ചുകിട്ടാനുള്ള അവസരം എനിക്ക് കിട്ടിയില്ല. അത്രക്ക് തിടുക്കത്തിലും ആവേശത്തിലുമായിരുന്നു ചേച്ചീടെ പിന്നീടുള്ള നീക്കങ്ങൾ. തൊട്ടുപിറകെ തന്നെ അച്ഛന് ഫോൺചെയ്തു ചേച്ചി കാര്യങ്ങൾ മുഴുവൻ ധരിപ്പിച്ചു. അധികം വൈകാതെ, വൈകിട്ടോടെ അച്ഛനും അവിടേക്ക് പാഞ്ഞുവന്നെത്തി. അദ്ദേഹത്തെ അഭിമുഖീകരിക്കാതെ…മുഖം കൊടുക്കാതെ, മനഃപൂർവ്വം ഞാൻ വീടിനുള്ളിൽ ഒഴിഞ്ഞുമാറി നിന്നു. എന്നാൽ, അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ…എന്നെ വിളിച്ചുവരുത്തി, അദ്ദേഹം സ്നേഹവാത്സല്യപൂർവ്വം കാര്യങ്ങൾ തുറന്നു സംസാരിച്ചു. എന്നിട്ടുപറഞ്ഞു……’
” എടാ സിദ്ധു…കഴിഞ്ഞതുകഴിഞ്ഞു..നീ ഇനിയും പഴയ പിണക്കവും ദ്വേഷ്യവും ഒന്നും ഉള്ളിൽവച്ചു മാറിനിൽക്കണ്ട. നമ്മൾ കുടുംബക്കാരെല്ലാം ഒരുമിച്ചു നിൽക്കണ്ട സമയമാ ഇത്. നിൻറെ ചേട്ടൻ ഒരുത്തനുള്ളത് ജോലികഴിഞ്ഞു ശ്വാസം വിടാനുള്ള സമയമില്ല, നിനക്കറിയാമല്ലോ ?…അവനിങ്ങോട്ടൊന്ന് തിരിഞ്ഞുംനോക്കാൻ നിൽക്കത്തില്ല, എനിക്കാണെങ്കിൽ വയസ്സായി. പിന്നെ ഇവർക്കെല്ലാം ഒരു സഹായത്തിന് നീ ഒരുത്തൻ മാത്രമേയുള്ളൂ. നീ എല്ലാം ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. നീപക്ഷേ നിരാശനാകേണ്ട, ഇവൾ നിൻറെ ” ഇണയും മുറ”യും ഒന്നുമല്ലെന്ന് തീർച്ചയുണ്ടെങ്കിലും….നിനക്കും ഇവൾക്കും വേണ്ടി, അതിന് പ്രതിഫലമായി നിനക്ക് ഞങ്ങൾ ഇവളെതന്നെ കെട്ടിച്ചുതരും.പോരേ ?. അതിന് വേണ്ടുന്ന സാമ്പത്തികം എത്രയാണെങ്കിലും ഞങ്ങൾ തരും…കൂടാതെ, നിനക്കൊപ്പം എല്ലാ സഹായങ്ങൾക്കും പിറകിൽ