ശക്തമായി. ദീപയുടെ ഭർത്താവ് അളിയന്റെ അടുത്ത ബന്ധു ആയതുകൊണ്ട് സ്വാഭാവികമായി അളിയനും അവർക്കൊപ്പം നിലകൊണ്ടു. ആദ്യം വിപിൻ, അയാൾ നേരിട്ടും…പിന്നെ ബന്ധുക്കൾ പലരെയും കൂട്ടിയും അനുനയങ്ങൾക്ക് ധാരാളം ശ്രമങ്ങൾ നടത്തിനോക്കി, ഒന്നും വിജയിക്കാതെ വന്നപ്പോൾ പിന്നെ, അളിയൻ തന്നെ അനുരഞ്ജനവുമായി നേരിട്ട് വന്നു ശ്രമങ്ങൾ തുടങ്ങി. ആദ്യം മകൾ ദീപയുമായും…അവൾ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ചേച്ചിയുമായും ഒക്കെ, ദീപ ഡൈവോഴ്‌സിന് പോകാതെ, അവരെ ഒന്നിപ്പിച്ചു അവളെ വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചയക്കുവാൻ തൻറെ കഴിവിൻറെ പരമാവധി അനുനയസഭാഷണങ്ങൾ നടത്തി, അവരെ ഒന്നിപ്പിക്കാൻ അയാൾ വീണ്ടും വീണ്ടും തൻറെ സകല അടവുകളും പുറത്തെടുത്തു എല്ലാ പരിശ്രമങ്ങളും പല തവണ ചെയ്തു നോക്കി. എല്ലാ ശ്രമങ്ങളും നിഷ്‌ഫലം….അമ്പിനും വില്ലിനും അടുക്കാതെ, ആ ശ്രമങ്ങളെല്ലാം ദൃഡനിശ്ചയത്തോടെ…ചേച്ചി നിഷ്കരുണം തള്ളി. സാമം, ദാനം, ഭേദം…സകലതും പയറ്റി നോക്കിയിട്ടും ഫലിക്കാതെ വന്നപ്പോൾ ദണ്ഡം എന്ന അവസാന മാർഗ്ഗത്തിലേക്ക് അളിയൻ കടന്നു…. തൻറെ തനി സ്വഭാവം അയാൾ പുറത്തെടുക്കാൻ തുടങ്ങി. ചേച്ചിയോട് ചീത്തവിളിയും വഴക്കും കഴിഞ്ഞു തല്ലുകൂടൽ വരെയായി അയാൾടെ അടുത്ത പരിപാടി.ആഗ്രഹിച്ചല്ലെങ്കിലും… ഗത്യന്തരമില്ലാതെ അവിടെ ഇടക്ക് എനിക്കും കേറി ഇടപെടേണ്ടി വന്നു. അളിയന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കി എൻറെ രണ്ട് സിനിമാസെറ്റ് സുഹൃത്തുക്കളെ ഞാൻ കൂടെ കൂട്ടിയത് അയാളെ ഒന്ന് ചുമ്മാ വിരട്ടാൻ വേണ്ടി മാത്രമായിരുന്നു. അളിയൻ അതിൽ ശരിക്കും ഭയന്നുപോയി. അവരെ ഏതോ സിനിമാഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചു അയാൾ വല്ലാതെ പതറിപ്പോയി. കൂട്ടത്തിൽ ചേച്ചീടെ ശക്തമായ ഭീഷണി കൂടെ, അയാൾക്ക് നന്നായി ഏറ്റു. അയാൾടെ ധൈര്യമെല്ലാം അതുപോലെ ചോർന്നു. ചേച്ചിയെ തെറിവിളിച്ചു നിന്ന അയാളെ ഞാൻ പിടിച്ചു ഗേറ്റിനുപുറത്തേക്ക് ശക്തമായി തള്ളി. ഒപ്പം ചേച്ചി ഉറപ്പിച്ചു പറഞ്ഞു, ” ഇനി മരുമകന്റെ വക്കാലത്തും ഏറ്റെടുത്തു ഈ കാര്യവും പറഞ്ഞു, ഈ കോമ്പൗണ്ട് കടന്നാൽ…നല്ല തല്ല് കിട്ടുമെന്ന് മാത്രമല്ല, പിടിച്ചു പോലീസിൽ കൂടി ഏൽപ്പിക്കും” എന്ന്. ജീവനുംകൊണ്ട് ഓടുന്നതിന് മുൻപേ അയാൾക്ക് കഴിയുന്നത് ഒന്ന് മാത്രമായിരുന്നു. സ്വന്തം ഭാര്യയെ കേട്ടാൽ അറക്കുന്ന വാക്കുകൾകൊണ്ട് കണ്ണുപൊട്ടുന്ന തെറികൾ വിളിക്കുക…അത് നല്ല നാടൻ തെറിപദപ്രയോഗങ്ങൾ കൊണ്ട് അയാൾ നന്നായി നിറവേറ്റി. തെറിവിളികളല്ല, തെറിവിളിക്കപ്പുറം…പോകുന്ന പോക്കിൽ അയാൾ വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളായിരുന്നു ഞങ്ങളെയാകെ ശരിക്കും നടുക്കിയത്. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു.
” എടീ നോക്കിക്കോടീ…നിൻറെ രക്ഷകൻ എന്നുപറഞ്ഞു ഇപ്പം നിൻറെകൂടെ കൂടിയിരിക്കുന്നവൻ ഇല്ലയോടി നിൻറെ പൊന്നാങ്ങള !….അവൻ ആരാണെന്ന് നിനക്ക് ശരിക്കും അറിയുമോടീ ?…സ്വന്തം മരുമോളെ വർഷങ്ങളായി നോട്ടമിട്ടുവച്ചു, മുറപ്പെണ്ണ് എന്ന പേരുപറഞ്ഞു എങ്ങനേയും കല്യാണംകഴിച്ചു അടിച്ചോണ്ടുപോകുവാൻ തക്കംപാർത്തു ഇരിക്കുന്നവൻ അല്ലായിരുന്നോ അവൻ. സ്വന്തം പെങ്ങളെമോളെ കല്യാണം കഴിക്കാൻ പോകുന്നതറിഞ്ഞു, അതിന് കൂട്ടുനിൽക്കാതെ, അവനെ വീട്ടീന്ന് അടിച്ചുപുറത്താക്കി…അവളെ വേറെ ചെറുക്കനെകൊണ്ട് കല്യാണം കഴിപ്പിച്ചയച്ചതാ അവനെ ഉണ്ടാക്കിയ തന്ത പോലും !. എന്നിട്ട്, ആ അവനു വേണ്ടിയാ നീ സ്വന്തം ഭർത്താവിനെ ചവുട്ടി പുറത്താക്കുന്നെ എന്നോർത്തോ നീ !. എന്നിട്ട്, ആ തന്ത അറിയാതാ…കെട്ടി