മുത്തുമണിയുടെ ശബ്ദം കാതിൽ പതിഞ്ഞതും രുദ്രൻ തിരുമേനിയൊന്ന് ഞെട്ടി.
അദ്ദേഹം കണ്ണുകൾ പൂട്ടി വച്ചു എന്തോക്കെയോ മന്ത്രങ്ങൾ ജപിച്ചു തുടങ്ങി.
അപ്പോഴും ആ മുറിയാകെ അസ്സഹനീയമാം വിധം കുളിര് അനുഭവപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ കുഴക്കി.
മന്ത്രോച്ചാരണം കഴിഞ്ഞതും രുദ്രൻ തിരുമേനി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു നോക്കി.
അവിടെ മുത്തുമണിയുടെ ഛായചിത്രം ഇപ്പൊ പഴയതു പോലെ തന്നെയുണ്ട്.
ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
അതു കണ്ടതും അദ്ദേഹം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.
അതിനു ശേഷം രുദ്രൻ തിരുമേനി റൂമിനു വെളിയിലേക്കിറങ്ങി.
ചിന്താഭാരമേറിയ മനസോടെ അദ്ദേഹം വീണ്ടും തന്റെ അറിയിലേക്ക് പോയി.
..
.
.
.
തേവക്കാട്ട് മനയിൽ നിന്നും യാത്ര തിരിച്ച ആ വിലകൂടിയ കാർ ഓടിച്ചു കൊണ്ടിരുന്നത് ബാലരാമൻ ആയിരുന്നു.
കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ സീതയും.
യാത്രയിലുനീളം അവർ മൗനം പാലിച്ചു.
ദേശം നാല്കവല കഴിഞ്ഞതും സീത തന്നെ മുൻകൈയെടുത്തു ആ മൗനത്തിന് വിരാമമിട്ടു.
“എങ്കിലും എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ബാലരാമേട്ടാ…………അനന്തൂട്ടനെ പോലെ ആ മോളും ഉണ്ടെന്ന്…………..എന്തൊക്കെ അത്ഭുതങ്ങൾ ആണല്ലേ നമുക്ക് ചുറ്റും സംഭവിക്കുന്നത്……….ഞാൻ വല്ലാത്ത ആകാംക്ഷയിലാ ഇപ്പോഴും”
സീതയുടെ വാക്കുകളിൽ ആശ്ചര്യം തുളുമ്പി നിന്നു.
“വിശ്വസിക്കാതെ പറ്റില്ലല്ലോ സീതേ………..
അനന്തുവിനെ നമ്മൾ നേരിട്ട് കണ്ടില്ലേ………..അതുപോലെ ആ കുട്ടിയേയും കാണും”
ഭാര്യയുടെ വാക്കുകളെ ശരിവച്ചുകൊണ്ട് അദ്ദേഹം ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു.
ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി ചേർന്നു.