പക്ഷെ വീണ്ടും അവിടെ ആ മൂളിപ്പാട്ട് അവിടെ മുഴങ്ങി.
പഴയ മലയാളം പാട്ടാണ് അതിന്റെ പിന്നിലുള്ളതെന്നു അവൾക്ക് തോന്നി.
ആ ഈണം അവൾക്ക് നന്നേ പരിചയമുള്ള പോലെയായിരുന്നു.
മുൻപേപ്പോഴോ കേട്ടു മറന്ന പോലെ.
“മുത്തു മണി തൂവൽ തരാം
അല്ലിതളിരാട തരാം
നറുപൂവിതളിൽ മധുരം പകരാം
ചെറു പൂങ്കാറ്റായി മെല്ലെ താരാട്ടാം”
പഴയ ആ മലയാളം പാട്ടിന്റെ വരികൾ അവളുടെ ബോധ തലത്തിൽ നിന്നും നാവിൽ തുമ്പിലേക്ക് അപ്പോഴേക്കും ഓടിയെത്തിയിരുന്നു.
ആരാണ് മൂളി പാട്ട് പാടുന്നതെന്നറിയാൻ അവളിൽ ആകാംഷ ഉണ്ടായി.
പക്ഷെ വെളിയിലേക്ക് തലയിട്ട് നോക്കാൻ അവളിലെ മനസാക്ഷി അനുവദിച്ചില്ല.
ഏറെ ഹൃദ്യമായ ആ മൂളിപ്പാട്ടിൽ ആ താരാട്ട് പാട്ടിൽ ദക്ഷിണ അങ്ങനെ ലയിച്ചു കിടന്നു.
ആ പാട്ട് തന്നെ മാനസികമായി കിഴപ്പെടുത്തുന്ന പോലെ അവൾക്ക് തോന്നി.
പൊടുന്നനെ ആ പാട്ട് നിലച്ചു.
റൂമിൽ എങ്ങും കനത്ത നിശബ്ദത വേട്ടയാടി.
ഒരു പ്രതികരണവും കേൾക്കാതായതോടെ വീണ്ടും അല്പം ധൈര്യം സംഭരിച്ചു അവൾ പുതപ്പിന് വെളിയിലേക്ക് തലയിട്ട് നോക്കി.
എങ്ങും കനത്ത നിശബ്ദത മാത്രം.
നേരിയ ഭയത്തോടെ അവൾ പുതപ്പ് മുഴുവനായും എടുത്തു മാറ്റി.
ഇത്രയും കട്ടിയുള്ള പുതപ്പിൽ അമർന്നു കിടന്നതിന്റെ ബാക്കി പത്രം അവളിൽ അവശേഷിച്ചിരുന്നു.
സ്ഥാനം മാറി കിടക്കുന്ന സാരിയുടെ വിടവിലൂടെ ദക്ഷിണയുടെ വയറിന്റെ നല്ലൊരു ഭാഗം കാണാമായിരുന്നു.
ഇരുത്തത്തിനനുസൃതമായി സൃഷ്ടിക്കപ്പെട്ട മടക്കിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരിക്കുന്നു.
ശംഖഴകുള്ള കഴുത്തിലൂടെ ഊർന്നിറങ്ങിയ തുള്ളികൾ അവളുടെ ബ്ലൗസിനുള്ളിൽ പൊതിഞ്ഞിരിക്കുന്ന രണ്ടു ഗോളങ്ങൾക്കിടയിൽ അഭയം പ്രാപിച്ചു.
വിയർത്തൊട്ടിപിടിച്ച ബ്ലൗസ്സിൽ അങ്ങിങായി വിയർപ്പ് പറ്റിപിടിച്ചതിന്റെ നനവ് മാത്രം അവശേഷിച്ചിരുന്നു.
ഇരു കക്ഷങ്ങളും വിയർപ്പിനാൽ ഒരുപോലെ നനഞ്ഞു കുതിർന്നിരുന്നു.
അവളുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളുടെ എളിയ ദർശനം അവിടെ വെളിവായി.