അനന്തുവിനെ നോക്കിക്കൊണ്ട് അരുണിമ ഉറക്കെ പറഞ്ഞു.
അപ്പോഴാണ് തനിക്ക് പറ്റിയെ അക്കിടി അവന് മനസിലായത്.
അനന്തു ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി.
അരുണിമ തന്റെ അടുത്ത് വന്നു നിന്നത് അവൻ ശ്രദിച്ചിരുന്നില്ല.
ഏതായാലും അവനെ അധികം മുഷിപ്പിക്കാതെ അവൾ വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത ചുരിദാർ അണിഞ്ഞുകൊണ്ട് മുടിയൊക്കെ കൊതിയൊതുക്കി ഹാളിലേക്ക് വന്നു.
ആ സമയം അനന്തു ആശമ്മയുമായി ഭയങ്കര കത്തിയടിയിൽ ആയിരുന്നു.
അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
“ആഹാ രണ്ടാളും ഭയങ്കര വാർത്തമാനമാണല്ലോ?”
കാതിലെ ജിമിക്കി ഒന്നുകൂടി മുറുക്കിക്കൊണ്ട് അവൾ അങ്ങോട്ട് കടന്നു വന്നു.
കണ്ണൊക്കെ എഴുതി വിടർത്തിയിട്ട മുടിയുമായി അരുണിമ വന്നു നിന്നപ്പോൾ നഷ്ട്ടപ്പെട്ട ഐശ്വര്യം അവൾക്ക് വീണ്ടും തിരിച്ചു കിട്ടിയെന്ന് അവന് തോന്നിപ്പോയി.
ആ മുല്ലപ്പൂ ദന്തങ്ങളെ മറയ്ക്കുന്ന അവളുടെ ചെഞ്ചുണ്ടുകളോട് അവന് പരിഭവം തോന്നി.
ഒന്നു ചിരിക്കാൻ അവ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ.
എന്തിനാണ് പെണ്ണെ നീയീ ഗൗരവത്തിന്റെ മൂടുപടം അണിയുന്നത്?
അനന്തുവിന്റെ കണ്ണ് തന്നിലാണെന്ന് അറിഞ്ഞതും പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ആസ്വദിക്കുകയായിരുന്നു അവൾ.
അനന്തുവിനെ കാണുമ്പോൾ മാത്രം തോന്നുന്ന ഒരു തരം വികാരം തന്നെ മൂടുന്നു.
ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്?
അവൾ ആശങ്കയിലായി.
എങ്കിലും അവളുടെ അധരങ്ങളിൽ ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി വിടർന്നു.
അനന്തു തന്റെ ചിരി കണ്ടെന്നു മനസിലായതും അവൾ വീണ്ടും ഗൗരവത്തിന്റെ കുപ്പായം എടുത്തണിഞ്ഞു.
“പോകാം ”
അരുണിമ അവനെ നോക്കി.
“ഹ്മ്മ് പോകാം ”
ചായ ഗ്ലാസ് ആശമ്മയുടെ കയ്യിൽ കൊടുത്ത് അവൻ എണീറ്റു.
ശേഷം വീടിനു മുറ്റത്തേക്കിറങ്ങി.
അവനെ അനുഗണിച്ചുകൊണ്ട് അരുണിമയും.
ആശ അവർ ഇരുവരെയും യാത്രയാക്കി.
ബുള്ളറ്റ് നിർത്തിയ ഇടത്തേക്ക് അവർ ഒരുമിച്ചു നടന്നു.