.
തേൻ നദിയെ മറി കടന്ന് ദേശം ഗ്രാമത്തിൽ എത്തിയതും ദേവനിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി.
ബുള്ളറ്റ് വളരെ സാവധാനമാണ് പൊക്കോണ്ടിരിക്കുന്നത്.
വണ്ടി വളരെ യാത്രികമായി ആണ് പോകുന്നത്.
ദേവന്റെ ചിന്ത ഇവിടെങ്ങുമായിരുന്നില്ല.
അത് കല്യാണിയിലും മുത്തുമണിയിലുമായിരുന്നു.
ഒരേ പോലെയിരിക്കുന്ന രണ്ടു പേർ.
അവരുടെ കണ്ണുകൾ പോലും വളരെ സാമ്യം.
ഒരു അച്ചിൽ വാർത്തെടുത്ത പോലെ.
എങ്കിലും ഇങ്ങനുണ്ടോ ഒരു സമാനത.
വിശ്വസിക്കാനാവുന്നില്ല.
ദേവന്റെ മനസിൽ ചിന്തകൾ കൂടാരം പണിതു കൊണ്ടിരുന്നു.
അതിനു ശേഷം അവൻ മനയിലേക്ക് വേഗതയിൽ പോയി.
ഇന്ന് ഉച്ചക്ക് ശേഷം തോട്ടത്തിൽ നാളികേരം പറിക്കുന്നതിനാൽ അങ്ങോട്ട് പോകണമെന്ന് അച്ഛന്റെ നിർദ്ദേശമുണ്ട്.
അതിനാൽ അവൻ പെട്ടെന്ന് തന്നെ മനയിലേക്ക് എത്തി ചേർന്നു.
എങ്ങും നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ.
ആകെ കൂടെ ഒരു മരവിപ്പ് പോലെ.
തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും അവൻ അവിടെയുള്ള ബാത്‌റൂമിലേക്ക് കുളിക്കാനായി കയറി.
ഒരു കുളിയൊക്കെ കഴിഞ്ഞു അരയിൽ തോർത്ത് ചുറ്റിക്കൊണ്ട് ദേവൻ മുറിയിലേക്ക് വന്നു.
അലമാരയിൽ നിന്നും മുണ്ടും ഷർട്ടും തപ്പുന്നതിനിടെ ഒരു മണി കിലുങ്ങുന്ന ശബ്ദം അവന്റെ റൂമിലേക്ക് ഒഴുകിയെത്തി.
അതുകേട്ടതും എന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവൻ വാതിലിന് സമീപത്തേക്ക് നടന്നു.