കല്യാണിയമ്മ
Kallyaniyamma | Author : Sethu
ഞാനാരനാഥനാണ്. എന്നുവെച്ചാൽ ജീവിതത്തിന്റെ ആദ്യഭാഗങ്ങൾ ആരോരുമില്ലാതെ ചലവഴിച്ചെന്നല്ല… അഛനും അമ്മയും ഏതോ അപകടത്തിൽ ഞാൻ കുഞ്ഞായിരിക്കുമ്പഴ വിദേശത്ത് വെച്ച് സ്വർഗ്ഗം പൂകി പിന്നെ എന്നെ വളർത്തിയത് ഒരു അവിവാഹിതനായ അമ്മാവനായിരുന്നു. അങ്ങേരെന്നെ ശരിക്കും ഒരു ചങ്ങാതിയെപ്പോലെ കരുതി. അതുകാരണം ഞാനൊരു സ്വതന്ത്ര ചിന്താഗതിക്കാരനായി വളർന്നു. ഞാൻ കോളേജിൽ ചരിത്രാധ്യാപകനായപ്പോൾ അമ്മാവന് ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ…
നാട്ടിലെവിടെയെങ്കിലും പണി നോക്കണം. പിന്നെ അമ്മാവൻ പറയുന്ന പെണ്ണിനെ കെട്ടണം! പണ്ട് പുരോഗമനവാദിയായിരുന്ന അമ്മാവന്റെ വയസ്സുകാലത്തുള്ള ഇത്തരം മനമാറ്റത്തിൻറ കാരണം പിടികിട്ടിയപ്പോൾ എനിക്കൊന്നും മറുത്തുപറയാൻ പറ്റിയില്ല.
ഞാൻ ബിരുദവും ബിരുദാന്തര ബിരുദവും മറ്റും നേടിയത് ചെന്നൈയിലായിരുന്നു. അവിടത്ത യൂണിവേഴ്സിറ്റിയിൽ പണിക്കുചേരാനായിരുന്നു ആഗ്രഹവും. എന്നാൽ ആലപ്പുഴയിലെത്തി.. വെറും ഒന്നരമാസത്തിനകം അമ്മാവനെ കണ്ടപ്പോളോൾ ഞാനമ്പരന്നുപോയി. വെളുത്തു ചുവന്ന എന്നെപ്പോലെ നീണ്ട എന്നാൽ കുറച്ചു തടിച്ച അമ്മാവന്റെ ശരീരം കൊഞ്ചുപോല ചുരുണ്ടിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കിലും പ്രിയപ്പെട്ട കുട്ടൻ നായർ എന്ന വേലക്കാരൻ ഒപ്പമുണ്ടായിരുന്നു.
മോനേ ഏതോ പാൻക്രിയാസിനോ മറ്റോ.. ക്യാൻസറാണത്. നോക്കൂ. അദ്ദേഹം എങ്ങനെ വാടിപ്പോയി. കിഴവൻ കരച്ചിൽ ഉള്ളിലൊതുക്കി. എന്നാൽ എനിക്കതിനു കഴിഞ്ഞില്ല. അമ്മാവന്റെ അവസാന നാളുകളിൽ ഞാൻ ഒപ്പമുണ്ടായിരുന്നു. മരിക്കുന്നതിനു മുൻപ് അമ്മാവൻ പറഞ്ഞ് കുട്ടനാടുള്ള ഒരു കുടുംബത്തിൽ നിന്ന് കല്യാണം കഴിച്ചു.
പെണ്ണിനെ കാണലും വിവാഹവും എല്ലാം ഒരു സ്വപ്നം പോലെ നടന്നു. സെക്സിന്റെ കാര്യത്തിൽ ലത ഒരു തണുപ്പൻ മട്ടുകാരി ആയിരുന്നു. പിന്നെ അവൾക്ക് എന്നോട് ഒത്തിരി ഇഷട്ടവുമായിരുന്നു. വെളുത്തു കൊലുന്ന, സുന്ദരിയായ ലതേടെ ഒപ്പം ഐസ് ക്രീമും, ഓംലെറ്റും കാപ്പിയുമൊക്കെ കുടിച്ച് ആലപ്പുഴയിലെ ഇടുങ്ങിയ തെരുവുകളിൽ ചുറ്റിയപ്പോൾ.. ഇടയ്ക്കെല്ലാം വിശാലമായ ബീച്ചിൽ വകുന്നരങ്ങൾ ചെലവഴിച്ചപ്പോൾ.. പിന്നെ അവളുടെ സംഗീതത്തിന്റെ ചരിത്രം കളർകോട്ടുള്ള എന്റെ കോളേജിൽ റിസർച്ചു ചെയ്തപ്പോഴൊക്കെ എനിക്കും നല്ല സുഖമുള്ള ദിവസങ്ങൾ.