ആസ്വദിച്ചു ഇരിക്കുമ്പോഴാണ് തന്റെ മുൻപിൽ രണ്ടു ബെഞ്ച് മുൻപിലായി ആരോ വന്നിരുന്നതായി തോന്നി.
നിമിഷങ്ങൾക്ക് ശേഷവും തന്നെ നോക്കിയിരിക്കുകയാണ് എന്ന തോന്നലിൽ മുഖമുയർത്തി നോക്കിയപ്പോഴേക്കും തന്നിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ടിരുന്ന ആ കണ്ണുകൾ വേഗം തന്നെ കയ്യിലുള്ള പുസ്തകത്തിലേക്ക് മാറ്റിയിരുന്നു.
അത് ഗൗനിക്കാതെ വീണ്ടും താൻ പുസ്തകത്തിലേക്ക് തന്നെ കണ്ണു പായിച്ചു.
വീണ്ടും അതേ തോന്നലോടെ മുഖമുയർത്തി നോക്കിയപ്പോൾ വീണ്ടും തന്നെ കൗതുകത്തോടെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ…
പക്ഷെ ഇപ്രാവശ്യം കള്ളി പിടിക്കപ്പെട്ട ഒരു ചമ്മൽ ആ മുഖത്തുണ്ടായിരുന്നു. അതുകൊണ്ട് ആ മുഖം പയ്യെ തനിക്ക് ചമ്മൽ നിറഞ്ഞ ഒരു പുഞ്ചിരി തന്നു.
പക്ഷെ ആ കരിമഷി കണ്ണുകളുടെ ഭംഗിയിൽ മയങ്ങിപ്പോയ താൻ തിരിച്ചു ഒരു പുഞ്ചിരി കൊടുക്കാൻ മറന്നു പോയ്.
ആ കരിമഷിയെഴുതിയ കണ്ണുകളിലും അതിനുമുകളിൽ ഒത്ത നടുക്കായി തൊട്ടിരിക്കുന്ന പൊട്ടിലും ചന്ദന കുറിയിലും കുറച്ചു നിമിഷങ്ങളോളം താൻ ഒരു കൗതുകവസ്തു എന്ന പോലെ നോക്കി നിന്നു.
താൻ നോക്കി നിന്ന ആ മിഴികളിൽ പയ്യെ ജലകണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് താൻ പയ്യെ നോട്ടം മാറ്റിയത്. അപ്പോഴാണ് ആ മുഖം ശെരിക്കും ശ്രദ്ധിക്കുന്നത്. പലനിറവും ചുവന്ന ചുണ്ടുകളും നുണക്കുഴി കവിളുകളും വലത്തേ കവിളിൽ ആകർഷകമാർന്ന ഒരു കാക്കാപ്പുള്ളിയുമുള്ള ഒരു സുന്ദരി.
പക്ഷെ ആ നിറഞ്ഞ കണ്ണുകൾ…..തന്റെ നോട്ടം ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം ആ മിഴികൾ നിറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ വേഗം പുസ്തകത്തിലേക്ക് തന്നെ നോട്ടം മാറ്റി.
പക്ഷെ തിരിച്ചൊരു പുഞ്ചിരി കിട്ടാത്തതിന്റെ പരിഭവമായിരുന്നു ആ ചെറുതായി നിറഞ്ഞ കണ്ണുകൾ…
തന്നെ നോക്കുന്നതും ചുരിദാറിന്റെ ഷാളു കൊണ്ട് പയ്യെ കണ്ണൊപ്പുന്നതും അറിയുണ്ടായിരുന്നു. മുഖമുയർത്തി ഒന്നൂടെ ആ കരിമഷി കണ്ണുകളെ ആസ്വദിക്കാൻ അതിയായ ആഗ്രഹം തോന്നിയെങ്കിലും അതിന് സാധിച്ചില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ പയ്യെ എഴുന്നേറ്റ് തിരികെ നടന്നു. ആ സമയം മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് അതിനേക്കാൾ സുന്ദരമായ കാഴ്ചയാണ് കണ്ടത്. മനോഹരമായി ഇളകിയാടുന്ന ആ നീല ചുരിദാറിന്റെ പുറകുവശം. പെട്ടെന്ന് തിരിഞ്ഞു നോക്കിയ ആ കുട്ടി കാണുന്നത് തന്റെ പുറകുവശത്തേക്ക് തുറിച്ചു നോക്കുന്ന എന്നെയാണ്. ആ കുട്ടിയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ പുസ്തകത്തിലേക്ക് നോട്ടം മാറ്റി.
അതിനുശേഷം ഒരു നിമിഷം പോലും തനിക്ക് അവിടെ സ്വസ്ഥതയോടെ ഇരിക്കാൻ സാധിച്ചില്ല.
“ആ കുട്ടി എന്ത് വിചാരിച്ചു കാണുമോ…
താന്നെ ഒരു വൃത്തിക്കെട്ടവനായിട്ട് കണ്ടു കാണുമോ…?? ” എന്നൊക്കെയുള്ള ചിന്തകൾ കൊണ്ട് എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അപ്പോഴേക്കും പുറത്തെ മഴയ്ക്ക് ഒരു ശമനമുണ്ടായിരുന്നു……..
കോളേജിൽ നിന്നും വന്നതിന് ശേഷം എല്ലാ ദിവസവും അമ്മയോട് വിശേഷം പറയുന്ന താൻ അന്ന് മൗനമായിരുന്നു. അമ്മ ചോദിച്ചപ്പോൾ തലവേദന എന്നുപറഞ്ഞു ഒഴിഞ്ഞു മാറി….പറഞ്ഞു തുടങ്ങിയാൽ എല്ലാം പറയേണ്ടി വരും. താൻ എന്തെങ്കിലും ഒളിച്ചാൽ അമ്മയ്ക്ക് വേഗം മനസിലാകും. എങ്ങനെയാണ് ഒരു കുട്ടിയുടെ വേണ്ടാത്തിടത്തേക്ക് തുറിച്ചു നോക്കീന്ന് അമ്മയോട് പറയണേ…..
പിറ്റേ ദിവസം ഏകദേശം ഉച്ച കഴിഞ്ഞ സമയം ലൈബ്രറിയിൽ സ്ഥിരം