ദീദി മഹിയ്ക്ക് നേരെ തെറിയഭിഷേകം തുടങ്ങി.
എന്നിട്ട് അവനെ തല്ലുവാനോങ്ങികൊണ്ട് അവർ കാലെടുത്തു വച്ചു.
പൊടുന്നനെ തറയിലെ മദ്യം ഒഴുകിയുണ്ടായ വഴു വഴുപ്പിൽ കാലു തെന്നി അവർ വലിയ ശബ്ദത്തോടെ നിലം പതിച്ചു.
ചക്കയിട്ട പോലെ അവരുടെ വീഴ്ച്ച കണ്ട് മറ്റുള്ള സ്ത്രീരത്നങ്ങൾ അവരെ താങ്ങിയെടുക്കുവാൻ ചുറ്റും കൂടി നിന്നു.
വീണു നടുവൊടിഞ്ഞിട്ടു പോലും അവർ അവന് നേരെയുള്ള തെറിപാട്ട് നിർത്തിയിരുന്നില്ല.
മഹി നേരെ അങ്കിതയുടെ അടുത്തേക്ക് വന്നു.
പേടിച്ചരണ്ട പൂച്ചക്കുഞ്ഞിയെ പോലെ അവൾ കാൽ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.
ചുമലിൽ ഒരു കരതല സ്പർശനം തിരിച്ചറിഞ്ഞതും അവൾ പതിയെ തലയുയർത്തി നോക്കി.
നേരത്തെ തന്നെ ആരാധനയോടെ നോക്കിയ കണ്ണുകൾ ഇപ്പൊ ഭയത്തിന് കീഴ്പ്പെട്ടിരിക്കുന്നു.
മഹി അവളെ ആർദ്രമായി നോക്കി.
“എന്തിനാ പേടിക്കുന്നെ ഇനിയവർ നിന്നെ ഉപദ്രവിക്കില്ല അങ്കിത”
അവളെ സമാധാനിപ്പിക്കുവനായി അവൻ മൊഴിഞ്ഞു.
പക്ഷെ അങ്കിത അപ്പോഴാണ് അവന്റെ കണ്ണുകൾ ശ്രദ്ധിച്ചത്.
അതിപ്പോൾ പൂർവ സ്ഥിതി കൈ വരിച്ചിരിക്കുന്നു.
എന്നും മഹിയിൽ മറ്റുള്ളവർ ഇഷ്ടപ്പെട്ടിരുന്ന ആ നക്ഷത്ര കണ്ണുകൾ ഇപ്പൊ പഴയതു പോലെ തന്നെ അവനിലുണ്ട്.
അപ്പോ താൻ കുറച്ചു മുന്നേ കണ്ട കാഴ്ചകൾ.
കറുത്ത ഗോളത്തിനുള്ളിൽ നേർത്തു വന്ന നക്ഷത്ര കണ്ണുകൾ.
പൂച്ചകളുടെ കണ്ണുകൾ പോലെ.
പക്ഷെ ആ കണ്ണുകൾക്ക് പൂച്ചയുടെ ഭാവമായിരുന്നില്ല.
മറ്റെന്തോ ജീവിയുടേതിനു സമാനമായിരുന്നു.
പക്ഷെ അതെന്താണെന്നു മാത്രം ഓർമ വരുന്നില്ല.
ഇപ്പൊ മഹി ഭയ്യാ പഴയതു പോലെയായി മാറി.
അപ്പൊ താൻ വല്ല ദിവാസ്വപ്നവും കണ്ടോ?
അങ്കിത ചിന്തകൾക്ക് അടിമയായി മാറി.
പൊടുന്നനെ തന്നെയാരോ ബലമായി കുലുക്കിയ പോലെ.
സംയമനം വീണ്ടെടുത്ത അവൾ കണ്ണു ചിമ്മി തുറന്നു.
തന്നെ നോക്കി ചിരിക്കുന്ന മഹി ഭയ്യാ.
ഇപ്പൊ ആ കണ്ണുകളിൽ വാത്സല്യം തുളുമ്പുന്നു.
ശാന്തത നിറഞ്ഞു നിൽക്കുന്നു.
“എന്തുപറ്റി അങ്കിത?”
മഹാദേവ് സംശയത്തോടെ അവളെ തുറിച്ചു നോക്കി.