ചെയ്യുന്നത് കണ്ട് അങ്കിത കണ്ണും മിഴിച്ചിരുന്നു.
മേശയുടെ മുകളിലേക്ക് വീണതും അതൊരു വലിയ ശബ്ദത്തോടെ ചിന്നഭിന്നമായി.
ഞൊടിയിടയിൽ എന്തൊക്കെയാ സംഭവിച്ചതെന്ന് മനസിലാവാതെ ആ മാർവാടി നട്ടെല്ലൊടിഞ്ഞ് കോടൂരമായ വേദനയും സഹിച്ചുകൊണ്ട് അലറി കരഞ്ഞു.
അയാൾ വലിയ വായിൽ അലറി വിളിച്ചുകൊണ്ട് നിലത്തു കിടന്നു ഞെരുങ്ങി.
മദ്യ കുപ്പികൾ ആ വീഴ്ച്ചയിൽ തന്നെ പൊട്ടി തകർന്നു.
മദ്യമാകെ റൂമിലെ തറയിൽ പരന്നു.
അങ്കിത ഭയത്തോടെ മഹിയെ ഉറ്റു നോക്കി.
അവന്റെ മുഖം കണ്ട് അവൾ ഞെട്ടിത്തരിച്ചു.
അവന്റെ മുഖത്തു പ്രകടമായ മാറ്റങ്ങൾ കണ്ട് അവളിൽ ആശ്ചര്യം ജനിച്ചു.
മഹിയുടെ നക്ഷത്രകണ്ണുകൾ പതിയെ നേർത്തു വന്നു.
അതിനു ചുറ്റും കറുത്ത കൃഷ്ണമണി വികസിച്ചിരിക്കുന്നു.
ഒരു കറുത്ത വട്ടത്തിൽ നേർത്ത മഴതുള്ളിയുടെ രൂപത്തിൽ നക്ഷത്ര കണ്ണുകളുടെ ഭാഗം കാണാം.
പൂച്ചയുടെ കണ്ണുകൾ ചുരുങ്ങുന്നതും വികസിക്കുന്നതും പോലെ.
കോപം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തു.
നെറ്റിയിലെ നീല ഞരമ്പ് ബൾബ് മിന്നുന്ന പോലെ വീർത്തുന്തി വന്നു.
കൈകളിലെ ഞരമ്പുകൾ നാഗങ്ങളെ പോലെ കെട്ടു പിണഞ്ഞു കിടക്കുന്നു.
ആ സംഹാര രൂപം കണ്ട് അവൾ പോലും കിടുകിടാ ഭയന്ന് വിറച്ചുകൊണ്ട് കണ്ണുകൾ ഇറുകെ പൂട്ടി.
റൂമിലെ വാതിലിൽ ആരൊക്കെയോ ശക്തിയിൽ കൊട്ടുന്നതും പുറത്തു നിന്നുമുള്ള ഒച്ചപ്പാടുകളും അവൾക്ക് കേൾക്കാമായിരുന്നു.
എങ്കിലും കണ്ണു തുറക്കാൻ മാത്രം ധൈര്യം അവളിൽ അവശേഷിച്ചിരുന്നില്ല.
മഹി പല്ലിറുമ്മിക്കൊണ്ട് വാതിൽ ശക്തിയിൽ വലിച്ചു തുറന്നു.
അപ്പോഴേക്കും കാര്യമെന്താണെന്നുള്ള വ്യഗ്രതയിൽ റൂമിനുള്ളിലേക്ക് അവർ ഇടിച്ചു കയറി.
ഒരു പറ്റം സ്ത്രീകളുടെ ഇരമ്പൽ അവിടമാകെ നിറഞ്ഞു.
തറയിൽ മദ്യത്തിൽ കുളിച്ചു കിടക്കുന്ന മാർവാടിയെ കണ്ട് അവർ ഭയന്നു വായ് പൊത്തി.
അരികിൽ നിൽക്കുന്ന മഹിയെയും റൂമിന്റെ ഓരത്ത് കൂനി കൂടിയിരിക്കുന്ന അങ്കിതയെയും അവർ മാറി മാറി തുറിച്ചു നോക്കി.
ഈ സമയം ചാന്ദ്നി ദീദി മുകൾ നിലയിൽ നിന്നുമുള്ള ഒച്ചപ്പാട് കേട്ട് അങ്ങോട്ടേക്ക് കുതിച്ചെത്തി.
മദ്യത്തിൽ നീരാടിക്കൊണ്ടിരിക്കുന്ന അയാളുടെ ദയനീയമായ അവസ്ഥ കണ്ട്