മെഷീൻ വച്ചുള്ള തെങ്ങുകയറ്റമായതുകൊണ്ട് വളരെ വേഗം കഴിഞ്ഞു. തെങ്ങുകളുടെ ചുവട്ടിലും ദൂരെയുമായി വീണുകിടന്ന തേങ്ങാ രേവതിയും മകനും കൂടി പെറുക്കി കൂട്ടുമ്പോഴാണ് ഗോപി പറഞ്ഞത്.
“ചേച്ചി ആ കുട്ടയിലോട്ട് പെറുക്കി ഇട്ടാട്ടെ. തേങ്ങാക്കൂട്ടിൽ ഞാൻ കൊണ്ടോയി ഇട്ടുതരാം. ”
“ആഹാ…സന്തോഷം. ഇത് ഞങ്ങള് രണ്ടും കൂടി ചുമക്കണമല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. നിനക്ക് നൂറു രൂപ കൂടുതൽ തരുന്നുണ്ട് ഞാൻ..”
“രൂപയൊന്നും കൂടുതൽ വെണ്ട ചേച്ചീ..
ഈ തേങ്ങാ ചുമന്ന് തേങ്ങാക്കൂട്ടിൽ ചെല്ലുമ്പോൾ തലയിൽ നിന്ന് ഒന്നു പിടിച്ചിറക്കാൻ സഹായിച്ചാൽ മാത്രം മതി..”
അത് പറഞ്ഞിട്ട് ഗോപി കുട്ടയെടുക്കാൻ കുനിഞ്ഞു. രാഹുൽ ഒരുവശത്തു നിന്ന് അത് ഉയർത്താൻ സഹായിച്ചു.
ഗോപി ചുമടുമായി നടന്നപ്പോൾ അവൾ മകനോട് പറഞ്ഞു.
“മോനേ… കണ്ണാ…ഗോപിയോടൊപ്പം ചെന്ന് ഒന്നു സഹായിക്ക്…”
“അമ്മ ചെല്ലൂ.. ഞാൻ കുട്ട തലയിൽ കയറ്റാൻ സഹായിക്കാം. അതല്ലേ ബുദ്ധിമുട്ട് കൂടുതൽ. തലയിൽ നിന്ന് ഇറക്കാൻ പെട്ടെന്ന് കഴിയും. അതോണ്ട് അമ്മ ചെല്ലൂ…”
അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവൾക്കു തോന്നി.
അവൾ വേഗം ഗോപിയുടെ പിന്നാലെ നടന്നു. വീടിന്റെ തെക്കേ മുറ്റത്താണ് തേങ്ങാക്കൂട്. ഓടിട്ട ഒരു പഴയ കെട്ടിടം. ഒരു വാതിൽ മാത്രമേയുള്ളൂ അതിന്.ജനലില്ല. പകരം ഭിത്തിയിൽ ചിലയിടത്ത് ഒരു ഇഷ്ടിക കുത്തനെ നിർത്തിയ ഗ്യാപ്പുണ്ട്. അതുവഴി കുറച്ചു കാറ്റും വെളിച്ചവും ഉള്ളിലേക്ക് കടന്നു വരുമെങ്കിലും പുറത്തു നിന്നും വാതിൽ കടന്ന് അകത്തു വരുന്ന ഒരാൾക്ക് മുറിക്കുള്ളിൽ ഇരുട്ടാണെന്നേ തോന്നൂ.
രേവതി വാതിൽ തുറന്ന് ഉള്ളിൽ കയറി. ഗോപി കുട്ടയും തലയിൽ വച്ച് ഒരു മുലയിലേക്ക് നടന്നു.
“ഒന്നു പിടിച്ചേ ചേച്ചീ…”
അവൾ അവന്റെ മുന്നിൽ നിന്ന് കൈയുയർത്തി കുട്ടയുടെ കാതിൽ പിടിച്ചു. ഇരുവരും കുട്ടയുടെ ചുവട്ടിൽ കൈ താങ്ങി താഴെവച്ചു. ഗോപി നോക്കുമ്പോൾ കുനിഞ്ഞു നിന്ന് കുട്ടയിൽ നിന്ന് തേങ്ങാ പെറുക്കി മൂലയിൽ ഇടുകയാണ് രേവതി. മാറിൽ കിടന്ന തോർത്ത് ഒരു വശത്തേക്ക് മാറി ബ്ലൗസിൽ വിങ്ങി