ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
വേഗം പോയി അമ്മയെയും ചേച്ചിയെയും വിളിച്ചാലോ എന്ന് അരുൺ കരുതി.
അവരുടെ പ്രതികരണം ഓർത്തു ഭയപ്പെട്ടെങ്കിലും തൽക്കാലം ശ്രീക്കുട്ടിയുടെ ജീവനായിരുന്നു അവൻ പ്രാധാന്യം നൽകിയത്.
അവരെ വിളിക്കുവാനായി അവൻ പോകാൻ തുണിഞ്ഞതും പൊടുന്നനെ ശ്രീക്കുട്ടിയിൽ നിന്നും ഒരു ഞരക്കം കേട്ടു.
അരുൺ അത് കേട്ട് സൂക്ഷിച്ചു നോക്കിയെങ്കിലും അവളുടെ നേർത്ത കണ്ണുചിമ്മലാണ് കാണാൻ സാധിച്ചത്.
അതോടെ അരുൺ റൂമിൽ ഉണ്ടായിരുന്ന ജഗ്ഗിലെ വെള്ളം കൈ വെള്ളയിൽ കോരിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തേക്ക് തൂവി.
നല്ല കുളിരുള്ള ജലകണങ്ങളുടെ മൃദുത്വവും മറ്റും അവളിലെ ഓർമകളെ പയ്യെ തൊട്ടുണർത്തി.
ബോധക്ഷയത്തിന്റെ കാന്തിക വലയത്തിൽ നിന്നും അവളുടെ ബോധമനസ് പയ്യെ പുറത്തേക്ക് വന്നു.
അപ്പോഴേക്കും ശ്രീക്കുട്ടി പയ്യെ കണ്ണു തുറന്നു.
അത് കണ്ടപ്പോഴാണ് അരുണിന് മനസ്സമാധാനം തോന്നിയത്.
അവൻ അവളുടെ മുഖം പയ്യെ കൈക്കുമ്പിൽ കോരിയെടുത്തു.
എന്നിട്ട് ആ സീമന്ത രേഖയിൽ പതിയെ ചുംബനമർപ്പിച്ചു.
ആ ചുംബനതത്തിലൂടെ ശരീരമാകെ തണുപ്പ് പ്രവഹിച്ചതും ശ്രീക്കുട്ടി മിഴികൾ പൂർണമായി വലിച്ചു തുറന്നു.
മുന്നിൽ നിൽക്കുന്ന അരുണിനെ കണ്ട് അവൾ നേർത്ത പുഞ്ചിരി തൂകി.
വീണ്ടും ആ അധരങ്ങളിൽ പുഞ്ചിരി മോട്ടിട്ടതും അരുൺ അവളെ ചേർത്തു പുണർന്നു.
ഇറുകെയുള്ള കെട്ടിപിടുത്തത്തിൽ ശ്വസിക്കാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും അത് അരുണിന്റെ സ്നേഹപ്രകടനമാണെന്നു മനസിലാക്കാൻ അവൾക്ക് കവടി നിരത്തേണ്ട ആവശ്യമില്ലായിരുന്നു.
കാലൊന്ന് അനക്കിയപ്പോഴാണ് അടിവയറിന് താഴെ മിന്നൽ പിണർ പാഞ്ഞ പോലെ അവൾക്ക് തോന്നിയത്.
അവൾ വേദനയോടെ അവിടം അമർത്തി പിടിച്ചു.
അസഹ്യമായ നീറ്റൽ പെട്ടെന്ന് തോന്നിയതിനാൽ ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.