ഒരു മനുഷ്യ രൂപം.
അദൃശ്യമായ ഒരു അരൂപി.
അതിന് വരുണിന്റെ മുഖമായിരുന്നു.
അതേ വെള്ളാരം കണ്ണുകളും.
ശ്രീക്കുട്ടിയുടെ അടുത്തേക്ക് ആ രൂപം പയ്യെ ഒഴുകി വന്നു.
ബെഡിൽ ഒന്നുമറിയാതെ മയക്കത്തിലായ ശ്രീയെ അത് ഉറ്റു നോക്കി.
അവളുടെ മുഖത്തേക്ക് ഉതിർന്നു വീണ മുടിനാരിഴകൾ പയ്യെ കോതി വയ്ക്കാൻ ആ രൂപം ശ്രമിച്ചു.
പക്ഷെ അത് സാധിക്കുന്നില്ലയിരുന്നു.
നിരാശയോടെ വരുൺ തന്റെ കൈകൾ പിൻവലിച്ചു.
ശ്രീയെ ഒന്ന് ചേർത്തു പിടിക്കാനും ആ തിരു നെറ്റിയിൽ തന്റെ അധരങ്ങൾ ചേർക്കാനും അവൻ ആഗ്രഹിച്ചു.
പക്ഷെ ഒരു ആത്മാവിന് അത് സാധിക്കില്ലല്ലോ.
ബെഡിൽ അവൾക്ക് സമീപമിരുന്നുകൊണ്ട് വരുൺ ആ കൂമ്പിയടഞ്ഞ മിഴികളിൽ കണ്ണും നട്ടിരുന്നു.
മയിൽപ്പീലി കണ്ണുകളിൽ നനുത്തൊരു ചുംബനം നൽകാൻ ആത്മാവ് വെമ്പൽ കൊണ്ടു.
പക്ഷെ അവളെ സ്പര്ശിക്കാനോ മറ്റൊന്നിനുമോ അവന് ആവാതില്ലായിരുന്നു.
ആവില്ലെന്നറിഞ്ഞിട്ടും ആ നെറുകയിൽ വരുൺ പതിയെ തലോടിക്കൊണ്ടിരുന്നു.
“ശ്രീമോളെ ഇങ്ങനെ വാശി പിടിക്കല്ലേ പെണ്ണെ.
അരുൺ ഒരു പാവം ചെക്കനാ..
അതിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ കേട്ടോ.
രണ്ടു പേരും സുഖായിട്ട് ജീവിക്കണം ഏറെ നാൾ.
ഈ പെണ്ണിനെ വലം വച്ച് ഞാനെന്നുമുണ്ടാകും.
ഒരു അരൂപിയായി.”
വരുണിന്റെ അദൃശ്യമായ പറച്ചിൽ അവളുടെ കാതുകളിൽ പതിഞ്ഞില്ല.
അവളുടെ തുടുത്ത കവിളിണയിൽ അവൻ അധരങ്ങൾ ചേർത്തു വച്ചു.
അപ്പോൾ മയക്കത്തിലും ശ്രീയുടെ അധരങ്ങളിൽ നേർത്ത പുഞ്ചിരി മൊട്ടിട്ടു.
ആ കാഴ്ച്ച വരുണിനെ ആനന്ദത്തിലാഴ്ത്തി.