ആ വാക്കുകളിലെ കോപാഗ്നിയിൽ അവൾക്ക് പൊള്ളലേൽക്കാൻ തുടങ്ങി.
ഒന്നും പറയാനാവാതെ ശ്രീയുടെ തല താഴ്ന്നു.
“അതിനിടക്ക് അരുൺ അറിയാതെ നിന്നെ ഇഷ്ട്ടപ്പെട്ടു പോയി.
ആ ഒരു തെറ്റേ അവൻ ചെയ്തുള്ളൂ.
ഇനിയും ഞങ്ങളെ ശിക്ഷിച്ചു നിനക്ക് മതിയായില്ലെങ്കിൽ അവന്റെ മുറിയിൽ നീ കൈ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് ഇപ്പോഴും കാണും.
അത് വച്ച് അങ്ങു തീർക്ക് ദൈവം ദാനമായി തന്ന ഈ ജീവൻ.
അങ്ങനെ നീ നിന്റെ വരുണിനെ തോൽപ്പിക്ക്”
അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ചിന്മയി വരുണിന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.
അത്രമേൽ കോപം അവളെ കീഴടക്കിയിരുന്നു.
ആദ്യമായിട്ടായിരുന്നു ശ്രീയോട് അവൾ ഇങ്ങനൊക്കെ പെരുമാറുന്നത്.
ഓർത്തപ്പോൾ മനസ് അല്പം വിഷമിച്ചു.
അല്ലാതെ ശ്രീക്കുട്ടി ഒരു പാഠം പഠിക്കില്ലെന്ന് ഉറപ്പായിരുന്നു.
ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് ശ്രീക്കുട്ടി വരുണിന്റെ ഓർമകൾ വേട്ടയാടുന്ന ആ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.
എന്നിട്ട് നേരെ അരുണിന്റെ റൂമിലേക്ക് പോയി.
അരുണിന്റെ റൂമിൽ എത്തിയതും വല്ലാത്തൊരു അസ്വസ്ഥത അവളെ പിടി കൂടി.
മുറിയിലാകാമനം നിറഞ്ഞു കിടക്കുന്ന തങ്ങളുടെ ഫോട്ടോസ് കണ്ട് ശ്രീയ്ക്ക് വിറഞ്ഞു കയറി.
അവൾ ഒരു ഭ്രാന്തിയെ പോലെ ആ ഫോട്ടോസെല്ലാം തട്ടി കുടഞ്ഞു താഴെയിട്ടു.
അരുണിന്റെ മുഖം കാണുന്തോറും വെറുപ്പ് കൂടി കൂടി വന്നു.
നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ നിയന്ത്രിക്കാനാവാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിലത്തു ചിതറി കിടക്കുന്ന ഫോട്ടോസുകൾക്കിടയിലൂടെ അവൾ നടന്ന് ബെഡിൽ വന്നിരുന്നു.
അപ്പോഴും അവളുടെ മാറിടം ശ്വാസ ഗതിക്കനുസരിച്ച് ഉയർന്നു താഴുന്നുണ്ടായിരുന്നു.
വല്ലാത്തൊരു ക്ഷീണം തോന്നിയതും ശ്രീക്കുട്ടി ബെഡിലേക്ക് ചെരിഞ്ഞു വീണു.
ഉഷ്ണം കാരണം അവളുടെ നാസിക തുമ്പിലും മേൽചുണ്ടിലും ശ്വേത കണങ്ങൾ പറ്റിപിടിച്ചിരുന്നു.
പ്രകാശമേൽക്കുമ്പോൾ വജ്രം പോലെ അവ വെട്ടി തിളങ്ങി.
ശ്രീക്കുട്ടിയ്ക്ക് വല്ലാത്തൊരു സൗന്ദര്യം അവ സമ്മാനിച്ചു.
ഈ സമയം റൂമിന്റെ മൂലയ്ക്ക് ഒരു പൊട്ടു പോലെ പ്രകാശം പ്രത്യക്ഷപ്പെട്ടു.
അത് പയ്യെ വികസിച്ചു വന്ന് ഒരു രൂപമായി മാറി.