നോട്ടത്തിൽ സ്വയം അത് നിയന്ത്രിക്കാൻ ആവാതെ അയാൾ ഹാളിൽ വെച്ച മദ്യക്കുപ്പി എടുത്തുകൊണ്ട് ബാല്കണിയിലേക്ക് നടന്നു.
രേവതിയോടു നിലകടലയും മറ്റും കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, ഭദ്ര ഞാൻ പോകാമെന്നു പറഞ്ഞുകൊണ്ട് ബാല്കണിയിലേക്ക് നടന്നു.
മദ്യം വിളമ്പാനായി ഒരു ടേബിളും സോഫയും എല്ലാം അയാൾ സജ്ജമാക്കിരുന്നു. ഭദ്രയുടെ വരവ് കണ്ടമാത്രയിൽ കൈകൾ വിറച്ചുകൊണ്ട് വിശ്വനാഥൻ മദ്യം ഗ്ലാസ്സിലേക്ക് പകർന്നു.
നിലക്കടല ടെബിളിലേക്ക് വെച്ചുകൊണ്ട്
ഭദ്ര ഞാൻ പൊയ്ക്കോട്ടേ എന്ന് ചോദിക്കുമ്പോൾ.
അനന്തൻ ഒറ്റവലിക്ക് ആ ഗ്ലാസ് കുടിച്ചുകൊണ്ട് എഴുന്നേറ്റു,
ഭദ്രയെ ഇരുകൈയിലും പൊക്കിയെടുത്തുകൊണ്ട് സോഫയിലേക്ക് എറിഞ്ഞപ്പോൾ ഭദ്ര വിരൽ കടിച്ചുകൊണ്ട് വിശ്വനാഥനെ നോക്കി.
ഭദ്രയുടെ സാരിയുടെ മുന്താണി പൂപോലെ എടുത്തു മാറ്റിക്കൊണ്ട് അവളുടെ ചുവന്ന സാരിയില് തെറിച്ച മാമ്പഴങ്ങളെ കടിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് വിശ്വനാഥൻ നോക്കി.
ഞാൻ പൊയ്ക്കോട്ടേ…..
വിശ്വനാഥൻ ഒരു നിമിഷം തന്റെ മനസിന്റെ താളം തെറ്റുന്നത് അറിഞ്ഞു. അയാൾ വീണ്ടും ഒരു ഗ്ലാസ് കട്ടക്ക് ഒഴിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഭദ്ര പതിയെ എണീറ്റുകൊണ്ട് ബാല്കണിയുടെ വാതിൽ അടച്ചിട്ടു സോഫയുടെ അരികിലായി ഇരുന്നു.
വിശ്വനാഥാ..
നീ എന്റെ അമ്മയെയും അച്ഛനെയും ഇല്ലാതാക്കിയത് ഞങ്ങൾ ഒരിക്കലും അറിയില്ല എന്നാണോ ?
ഒരു നിമിഷം ഭദ്രയുടെ കണ്ണിലെ തീ പാറുന്നത് കണ്ട വിശ്വനാഥൻ പതറികൊണ്ട് സോഫയുടെ അറ്റത്തെക്ക് യാന്ത്രികമായി നീങ്ങി.
എന്നെയും ദീപേട്ടനെയും അനാഥമാക്കിയത് കൊണ്ട് നിനക്കെന്താണ് നേടാൻ കഴിഞ്ഞത് ?
മനസിനെ പിടിച്ചുകെട്ടാൻ നീ പഠിക്കാത്തതിന്റെ ഫലം, അത് നീ ഏതൊക്കെ അമ്പലത്തിൽ ഏതൊക്കെ മൂർത്തിയുടെ മുന്നിൽ ചെന്നാലും ശാന്തി ഒരിക്കലും കിട്ടില്ല. നിന്റെ ജീവിതം നീ ഇപ്പോൾ കുടിച്ച മദ്യത്തോടെ അങ്ങ് തീരും.
ഭദ്ര ആ കുപ്പിയിലെ ബാക്കിയുള്ള മദ്യം അവളുടെ കർചീഫ് കൊണ്ട് കുപ്പി പിടിച്ചുകൊണ്ട് അടുത്തുള്ള പൂച്ചട്ടിയിലേക്ക് ഒഴിച്ചു.
നിനെക്കെന്തെങ്കിലും പറയാനുണ്ടോ .. ഭദ്ര കയ്യിലെ ഗോൾഡ് വാച്ച് നോക്കികൊണ്ട് പറഞ്ഞു ഇനി ഒരു രണ്ടു മിനുട്ട് കൂടെയുണ്ട്.
നിനക്ക് വേണമെങ്കിൽ ഒന്ന് കരയാം, അതും കൂടിയാവുമ്പോൾ നീ മുകളിലേക്ക് ചെല്ലുമ്പോ എന്റെ അമ്മയെ അച്ഛനെ കാണാൻ നിനക്ക് അത്ര ബുദ്ധിമുട്ട് കാണില്ല.