ആലങ്കാരികമാക്കിയിരുന്നു. ചിലതൊക്കെ മുൻപത്തെ താമസക്കാരുടേതാണ്. ചിലത് ശശിയുടെയും.
എന്തായാലും അവൻ വന്നതോടെ ഞങ്ങൾക്ക് കുറച്ചു സമാധാനമായി. മുറിയുടെ വാടക പങ്കിടാൻ ആളായല്ലോ!
അടുത്ത മെയിൻ കഥാപാത്രം ശശി ആണ്. സ്റ്റീരിയോടൈപ്പിക്കൽ NRI. അപ്പൻ കുവൈറ്റിലെ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ, അമ്മ അവിടെ തന്നെ സ്‌കൂളിലെ അദ്ധ്യാപിക. രണ്ടനിയത്തിമാരുണ്ട്, അവരും അവിടെ. ആദ്യമായിട്ട് കിട്ടിയ സ്വാതന്ത്ര്യം ആണ് അവനു കോളേജ് ലൈഫ്. അതിന്റെ ആർമാദത്തിമിർപ്പും അവനുണ്ട്. പച്ചത്തെറിയെ വായിൽ വരൂ. ജീന്സിനു ജീൻസ്, ഷൂസിനു ഷൂസ്, എന്തിനു റേ ബാന്റെ കൂളിംഗ് ഗ്ലാസ്സുപോലും കയ്യിലുണ്ട്. പലപ്പോഴും ഞങ്ങടെ ഉപയോഗത്തിനായി അവൻ അകമഴിഞ്ഞ് സഹാച്ചിട്ടുമുണ്ട്.
ആദ്യവർഷത്തതിന്റെ ഒടുക്കം റിട്ടയർ ആയിപ്പോവുന്ന ടീച്ചേഴ്സിന് കൊടുത്ത യാത്രയയപ്പിലെ കലാപരുപാടിയിലെ നാടകത്തിൽ ഇവനായിരുന്നു മെയിൻ വേഷം. രാജാ ഹരിശ്ചന്ദ്രൻ.
അതിനു ശേഷം പിള്ളേരിവനെ രാജാ പാർട്ട് ശശി എന്നായിരുന്നു വിളിച്ചിരുന്നത്. മുഖത്തു നോക്കി വിളിച്ചാൽ തലപൊട്ടുന്ന തെറി കേൾക്കും എന്നറിയാവുന്നൊണ്ട് ഒളിഞ്ഞും പാത്തും വിളിക്കും. അപ്പൊ അളിയന്റെ മോന്ത ഒന്ന് കാണേണ്ടതാണ്. സ്വതവേ വെളുത്ത മോന്ത നല്ലോണൽ ചുമക്കും. ചെവിയൊക്കെ സീറോ വാട്ട് ബൾബ് പോലെ തിളങ്ങും.
ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു.
ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു.
രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ.
പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു
പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.