“എന്താടോ, ക്ലാസ്സിൽ കയറിയില്ലേ?”
പനിയാണ്, മരുന്ന് എന്തേലും കിട്ടുമോന്നറിയാൻ കാത്തു നിന്നതാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു.
“ങ്ഹാ, ഇവിടെ ഒന്നും ഇരിപ്പില്ല. വയ്യങ്കിൽ ആ ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് കാണിച്ചേരെ”, എന്നും പറഞ്ഞു അങേരു കാറിൽ കയറി സ്ഥലം വിട്ടു.
ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. നല്ല സുഖം. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ അതാ സാർ വന്ന വഴി നമ്മടെ ദീനാമ്മ പതുക്കെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു വരുന്നു.
ദീനാമ്മ കോളേജ് മാനേജ്‌മന്റ് ഹോസ്റ്റലുകളുടെ ഭക്ഷണത്തിന്റെ മേൽനോട്ടത്തിന് നിയോഗിച്ച ആളാണ്. കണ്ടാൽ സിനിമാ നടി പൊന്നമ്മ ബാബുവിനെ പോലിരിക്കും.
“അവരുടെ നടപ്പൊട്ടും ശെരിയല്ലല്ലോടേയ്”
തന്നെ തന്നെ.
അവര് എന്നെ കണ്ടതും ഒന്ന് അന്ധാളിച്ചു. പിന്നെ അടുത്തുവന്നു കാര്യങ്ങളൊക്കെ ചോദിച്ചു.
“പിന്നെ വിശ്വ, നീ എപ്പോഴാ ഇവിടെ വന്നിരുന്നത്? ക്ലാസ്സിൽ ഒന്നും പോയില്ലേ?”
“ഓ, ദീനാമമേ, പനിയാണ്. മരുന്ന് വല്ലോം ഓഫീസിൽ ഉണ്ടോന്നു അറിയാൻ വന്നതാ. ഇവിടെങ്ങും ആരെയും കണ്ടില്ല”, ഞാൻ കയ്യിന്നിട്ടു കാച്ചി. ചെറിയ ചെറിയ സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാതിരുന്നില്ല.
“എങ്കിൽ പോയി റെസ്റ് എടുക്ക് മോനെ” എന്നുംപറഞ്ഞു അവരും പോയി.
അവര് പോയപാടെ ഞാൻ അവര് വന്ന വഴി പതുക്കെ നടന്നു.
മോട്ടോർ റൂം.
നൈസ്.
തകരത്തിന്റെ വാതിൽ ഞാൻ മെല്ലെ തുറന്നു.
ഓഹോ. സ്ഥിരം സെറ്റപ്പാണ്. ചെറിയ തിട്ടയുടെ മേലുള്ള പൊടിയിൽ എന്തോ കിടന്ന പാടൊക്കെ കാണുന്നുണ്ട്. മുഹമ്മദ് സാറിനോട് ചെറിയ അസൂയയൊക്കെ തോന്നി. ങ്ഹാ, അങേരു പിന്നെ ചൊറിയാൻ ഒന്നും നിൽക്കാറില്ല. ഭേദമാ. അതോണ്ട് ഞാനിത് ജോൺസനോട് പോലും പറഞ്ഞില്ല. പക്ഷെ ഒന്നാം വർഷം കഴിഞ്ഞപ്പോ എന്റെ ഹോസ്റ്റൽ റിക്വസ്റ്റ് നൈസ് ആയി രെജെക്ടഡ് ആയി വന്നു. അപ്പോഴാണ് ഈ സംഭവം ഓർത്തത്. ദീനാമ്മയെ ഞാൻ കണ്ട കാര്യം സാറിനോട് അവര് പറഞ്ഞു കാണും.
ഓർക്കാപുറത്തുള്ള മൂവ് ആയോണ്ട് വേറെ റൂം കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിന്നെ ക്ലാസ്സിലെ ബെഞ്ച്മേറ്റ് ഹാഷിമാണ് പറഞ്ഞത്, അവന്റെ റൂമിൽ രണ്ടുപേർക്കുള്ള ഒഴിവുണ്ട്, വേണോങ്കി വന്നോളാൻ. നാലുപേരുടെ റൂം ആണ്. ഇപ്പൊ അവനും ശശിയും ഉണ്ട്.
അങ്ങനെയാണ് ഞാൻ “ബർമ്മ” ലോഡ്ജിലെ അന്തേവാസി ആയത്.
രണ്ടാഴ്ച കഴിഞ്ഞു ജോൺസണും വന്നു. അവനു കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടിയതാണ്. പുതിയ റൂംമേറ്റ് അവനെക്കാളും വലിയ ഭക്തൻ. ജോൺസൺ കത്തോലിക്കാ, അവൻ ക്നാനായ.
“വൈകിട്ടെത്തിയാ ആ മൈരൻറെ നാവിൽ നിന്ന് പണ്ട് ഏതോ പുണ്യാളൻ വന്നു മതം മാറ്റിയ കഥയും ക്നാനായയുടെ പരിശുദ്ധതയും ആടേ വരുന്നത്. എനിക്ക് മടുത്തു. വേറെ അവിടെ ഒഴിവില്ല. ഞാനിവിടെ കയറുവാ”, എന്നും പറഞ്ഞു പെട്ടിയും മെത്തയും പിന്നെ മാതാവിന്റെ ചുമർച്ചിത്രവും ചുരുട്ടിപിടിച്ചു ഒരു ഞായർ അവൻ ഞങ്ങടെ ഡോറിനു മുൻപിൽ പൂജാതനായി.
“ങ്ഹാ കിടക്കുന്നതും തൂറുന്നതുമൊക്കെ കൊള്ളാം, പക്ഷെ ആ പെണ്ണുമ്പിള്ളയുടെ ഫോട്ടോ ചുമരിൽ കയറാൻ ഞാൻ സമ്മതിക്കില്ല”, ശശി ഒരു വഷളൻ സ്റ്റൈലിൽ മാതാവിന്റെ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു.
ഗത്യന്തരമില്ലാതെ ജോൺസൻ സമ്മതിച്ചു.
അല്ലേലും ആ മുറിയുടെ ചുമരിൽ ഒട്ടിക്കാൻ ബാക്കി സ്ഥലം ഇല്ല.
മൈക്കൽ ജാക്സൺ, ശകീറ, ഷറപ്പോവ, മാധുരി ദീക്ഷിത്ത്, പിന്നെ കുറെ തമിഴ് ഐറ്റം ഡാന്സറുമാരുടെയും വിവിധതരം പോസുകൾ ഞങ്ങടെ ചുമരിനെ