സോഫയുടെ കയ്യിൽ ഇരുന്നോണ്ട് മാട് പോലെ ചവക്കുന്നവൻ ജോൺസൻ. പണ്ട് ബിടെക് പടിച്ചപ്പോ തൊട്ടുള്ള കൂട്ടാണ്. വായനാട്ടുകാരൻ പീലിപ്പോസിന്റെയും പാലക്കാരി കുഞ്ഞമ്മിയുടെയും ഏകസന്താനം. കെട്ടി മൂന്ന് കുട്ടികളും പ്രാരാബ്ധങ്ങളും.
കാർപെറ്റിൽ ഇരുന്നു ചിക്കന്റെ എല്ലു കടിച്ചു തിന്നുന്നവൻ ശശി. മൂവാറ്റുപുഴ സ്വദേശി ആണേലും പഠിച്ചതൊക്കെ അങ്ങ് കുവൈറ്റിൽ ആയിരുന്നു. കോളേജിൽ എന്റെ ക്ലാസ്‌മേറ്റ്. ജോൺസൻ ഞങ്ങടെ ബാച്ച് മേറ്റ് ആണ്. ക്‌ളാസ്സ്‌മേറ്റ് അല്ല. ഭാര്യ, ഒരു കൊച്ചു, കുറെ തെറിവിളികളും ഉള്ള കുടുംബം.
ടീവിയുടെ മുന്നിൽ നിന്ന് ചാനൽ മാറ്റി മാറ്റി രസിക്കുന്നവൻ ബിപിൻ. കൂട്ടത്തിൽ അവനാണ് ലേറ്റ് ജോയ്‌നിങ്. അവനെ ഞങ്ങൾക്ക് കിട്ടിയത് ഒരു ഓൾ ഇന്ത്യ ട്രിപ്പിന്റെ ഇടയിലാണ്. അത് പിന്നെ പറയാം. അവനു ഭാര്യ രണ്ടാണ്. ഒരാളെ ലീഗൽ ആയി വിവാഹം ചെയ്തിട്ടുള്ളത്. മറ്റേത് ലീഗൽ അല്ലാതെ കഴിച്ചത്. ചിന്നവീട് സെറ്റപ്പൊന്നും അല്ല. അറിഞ്ഞോണ്ടാണ്. ഒരേ വീട്ടിൽ. പിള്ളേരില്ല.
ചാരുകസേരയിൽ കാലുംകയറ്റി വെച്ച് സിഗരറ്റും വലിച്ചു മോളിലോട്ടു പുക വിട്ടോണ്ടിരിക്കുന്നവൻ ഹാഷിം. ഹാഫ് മലയാളി. ഹാഫ് കന്നഡിഗ. ‘അമ്മ നേഴ്സ് ആയിരുന്നു. മൈസൂരുള്ള ഒരു ഹോസ്പിറ്റലിൽ. അച്ഛൻ അവിടുത്തെ ഡോക്ടറും. ബാക്കി ഊഹിച്ചെടുത്തോ. അവനാണ് കൂട്ടത്തിൽ പിള്ളേര് കൂടുതൽ. അഞ്ചെണ്ണം. ഭാര്യ ഒരു തമിഴത്തി ആണ്. ഫുൾ സൗത്ത് ഇന്ത്യൻ കൂട്ടുകെട്ട്.
ആ ബാൽക്കണിയിൽ ഒറ്റക്കാലിൽ ഊന്നി സംസാരിക്കുന്നത് ജഗ്ഗു. ജഗ്ഗു എന്നത് അവന്റെ ഒറിജിനൽ പേരല്ല. ഞങ്ങളിട്ടതാണ്- ജഗതിയുടെ ചുരുക്കമായി. ജഗതിയെന്നും അല്ല അവന്റെ പേര്. ശെരിക്കുമുള്ള പേര് “പി ടി ഭാസ്കര പണിക്കർ”. “ധീം തരികിട തോം” എന്ന സിനിമയിലെ ഇപ്പോഴും ഗ്യാസിന്റെ പ്രശ്നമുള്ള ഒരു കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നില്ലേ? അവന്റെ മാനറിസം ഏകദേശം അതുപോലെയാണ്. നെയ്യാറ്റിൻകര സ്ളാങ്. മെലിഞ്ഞ ശരീരം. സ്ഥായി പുച്ഛ ഭാവം. ഇപ്പൊ സെറ്റിൽഡ് ഇൻ ഹൈദരാബാദ്. അവന്റെ ഭാര്യ നടത്തുന്ന കൊച്ചു സോഫ്റ്റ്‌വെയർ കമ്പനിയിൽ എച് ആർ മാനേജർ ആയിട്ടും രണ്ടു പിള്ളേരുടെ അച്ഛനായിട്ടും ജോലിനോക്കുന്നു.
കൂട്ടത്തിൽ ഒറ്റയാനായി എന്റെ വിവാഹത്തിന് ഒരാഴ്ച മുൻപേ എത്തിയതാണ് എല്ലാരും. ഒരാഴ്ച മുന്നേ എന്നൊക്കെ കേൾക്കുമ്പോ തള്ളാണ് എന്ന് തോന്നുമെങ്കിലും വിശ്വസിക്കാതെ നിവർത്തിയില്ല. ആ റൂമിലുള്ള എല്ലാരുടെയും ആവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൂട്ടുനിന്നു മറയും കുടയും പിടിച്ച ആളാണ് ഞാൻ. അതുകൊണ്ടാണ് ജോലിക്കു പുറമെ ബേബി സിറ്റിംഗ് ഡ്യൂട്ടി ഉള്ള ജഗ്ഗു വരെ അവന്റെ ഐകോണിക് കൈലിയും പാക്ക് ചെയ്ത് ഇങ്ങു പറന്നെത്തിയത്.
ഞാൻ, ജോൺസൻ, ഹാഷിം, ജഗ്ഗു എന്നിവർ കോളേജിൽ ഒരു മുറിയിൽ താമസിച്ചു കമ്പനി ആയവരാണ്. കാശിനു കാശ്, ബൈക്കിനു ബൈക്ക്, പെണ്ണിന് പെണ്ണ് – ഇതായിരുന്നു എന്റെ കോളേജി ലൈഫ്, എന്നൊക്കെ പറഞ്ഞു തള്ളണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ അതൊരുമാതിരി ക്ലിഷേ കമ്പികഥകളുടെയും കൂതറ സൂപ്പർ സ്റ്റാർ സിനിമകളുടെയും ലെവെലിലേക്ക് താഴും. അതൊക്കെ മഹാ ബോർ ആണ്. മുറിക്കയ്യൻ ഷർട്ടും കോട്ടൺ പാന്റും ഹവായി ചെരുപ്പും എണ്ണ തേച്ചു മിനുക്കി ഒതുക്കിയ മുടിയും കൂട്ടി വെച്ചുള്ള കാശുകൊണ്ട് വല്ലപ്പോഴുമുള്ള മദ്യപാനവുമായിരുന്നു ഞങ്ങടെ പഠന-കലാലയ ജീവിതത്തിലെ ആണിക്കല്ലുകൾ.
ജോഹ്‌മോസ്ന്റെ അപ്പൻ നല്ല ഒന്നാന്തരം കർഷകനാണ്. പണ്ട് പാലായിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കുടുംബം. പക്ഷെ അതിന്റെ ഹുങ്കൊന്നും അങേർക്കില്ലായിരുന്നു. കുടുംബസുഹൃത്തിന്റെ മകൾ അമ്മിണിയേയും കെട്ടി പിള്ളേര് രണ്ടെണ്ണത്തിനെയും മലമുകളിൽ വളർത്തി, ഇളയ സന്ധതിക്ക്