കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

Posted by

ഏതോ കമ്പനിക്ക് വേണ്ടി അലൂമിനിയം ഷീറ്റുകൾ ചെയ്തുകൊടുക്കാൻ.

സബാഷ്. മാമൻ സ്ഥിരം ആൾക്കാരെ വിളിച്ചു. ഫൗണ്ടറി പ്രവർത്തിപ്പിക്കാൻ ആളായി. പക്ഷെ അലൂമിനിയം വേണം. അതും നല്ല ശുദ്ധമായത്. ദൂരെ നിന്ന് വരുത്തിച്ചാൽ അതിന്റെ ഗതാഗത ചാർജ് കൊടുക്കണം. പണി മുതലാവുകേലാ.

ചടയമംഗലം ജടായു പാറയുടെ അടുത്ത് ഒരു ആലയുണ്ട്. തങ്കച്ചന്റെ. അവിടെ അന്വേഷിക്കേടാ എന്ന് അപ്പുപ്പൻ ഓർഡർ ഇട്ടു.

തങ്കച്ചന് ഇപ്പൊ ക്ഷീണമാണ്. പാരമ്പതാഗത ശൈലിയിൽ ആയിരുന്നു പുള്ളി ആല കൊണ്ടുപോയികൊണ്ടിരുന്നത്. ഇപ്പൊ അതുകാരണം വലിവുണ്ട്. എന്നാലും പണി മറന്നിട്ടില്ല. സഹായത്തിനു പെണ്ണുംപിള്ള സരസമ്മയും ഉണ്ട്. ഒരു മോൻ ഉള്ളത് ബാംഗ്ലൂരോ മറ്റോ ജോലി ചെയ്യുന്നു.

അമ്മാവൻ പോയി തിരക്കിയപ്പോ വരാമെന്നു സമ്മതിച്ചു. പക്ഷെ സഹായത്തിനു ഒരാളെ വേണം. അമ്മാവൻ സമ്മതിച്ചു.

ഓർഡർ പിടിച്ചു, അഡ്വാൻസും വാങ്ങി. ഫൗണ്ടറിയിൽ വേണ്ട അച്ചും മറ്റു പണിയായുധങ്ങളും സങ്കടിപ്പിച്ചു, തങ്കച്ചനെയും ഭാര്യയെയും മലമുകളിൽ എത്തിച്ചു. സഹായിയെയും വെച്ചു.

എന്റെ സ്റ്റഡി ലീവ് തുടങ്ങുന്നതിന്റെ തലേ ആഴ്ച അമ്മാവൻ വിളിച്ചു.

“എടാ ഹാഷീ, നീയ്യ് രണ്ടു ദിവസത്തേക്ക് വാടാ. ഫൗണ്ടറിയിൽ പുതിയ പണി തുടങ്ങി. നിനക്ക് ഇതിനോടൊക്കെ വലിയ കമ്പം അല്ലായോ?? ഒക്കെ കണ്ടിട്ട് പോകാം.”

ശെരിയാണ്. എനിക്ക് മെറ്റലർജി, മൈനിങ് എന്നിവയൊക്കെ വലിയ കമ്പം ആണ്. തന്നെയുമല്ല, അമ്മാവന്റേം അപ്പുപ്പന്റെയും അടുത്ത് ചെന്നാൽ റോയൽ ട്രീട്മെന്റും. മക്കളില്ലാത്ത അമ്മാവനും അമ്മായിക്കും ഞാനാണ് ദത്തുപുത്രൻ. അതിന്റെ ബലത്തിലാണ് അച്ഛനും അമ്മയും കേരളത്തിൽ പഠിക്കാൻ വിട്ടത്.

ആ ശനിയും ഞ്യായറും ഫൗണ്ടറിയിൽ പോയി പുതിയ പണിയൊക്കെ നോക്കി കണ്ടു. തങ്കച്ചൻ ചേട്ടൻ സഹായത്തിനു നിക്കുന്ന പയ്യനോട് പണി പറഞ്ഞു കൊടുത്തപ്പോൾ ഞാനും കൂടി. ഒന്നുമില്ലേലും അറിവാണല്ലോ. പിന്നെ ഗ്യാപ്പിനു ഗ്യാപ്പിന് സരസമ്മയെ ഒന്ന് കാണാം.

സരസമ്മയെ എങ്ങനാ ഒന്ന് വർണിക്കുന്നത്….

ങ്ഹാ..”ഗുരു ശിഷ്യൻ” എന്നൊരു മലയാളം പടം ഉണ്ട്. ജഗദീഷ് തെരുവ് മജീഷ്യൻ. ജഗതി ഒരു വലിവുള്ള ചായക്കടക്കാരൻ. മഞ്ജു പിള്ള ചായക്കടകരന്റെ മദാലസയായ ഭാര്യ, കലാഭവൻ മാണി ജഗദീഷിന്റെ അസിസ്റ്റന്റ്.

അതിലെ മഞ്ജു പിള്ളയുടെ ഏകദേശ രൂപമാണ് നമ്മുടെ സരസമ്മക്ക്. പ്രായം ഒരു നാല്പത് നാല്പത്തി നാളൊക്കെ കാണും. നല്ല കാച്ചിയ വെളിച്ചെണ്ണയുടെ നിറം. എപ്പോഴും ഉച്ചികെട്ടി വെച്ചിരിക്കുന്ന മുടി. വില്ലുപോലെ വളഞ്ഞ പുരികം. അല്പം ഉന്തിയ ചുണ്ടുകൾ സദാ പിളർന്നിരിക്കും. മിക്കപ്പോഴും മുണ്ടും ബ്ലൗസും തോർത്തും വേഷം.

സത്യം പറഞ്ഞാൽ ആദ്യമൊന്നും ഞാൻ അവരെ ശ്രദ്ധിച്ചിരുന്നില്ല. തങ്കച്ചൻചേട്ടന്റെ വായിൽ നിന്നും വീഴുന്ന വാക്കുകളിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രദ്ധ.

ഫൗണ്ടറിയുടെ അകത്തു തന്നെ മെറ്റൽ ഉരുക്കുന്ന ആല ഉണ്ട്. പണ്ടത്തെ പോലെ വീശിയും ഊതിയും ഒന്നും കനല് എരിക്കേണ്ട. ഇപ്പൊ ഇലക്ട്രിക്ക് ബ്ലോവർ ഉണ്ട്. അത് വെച്ചാണ് കസർത്തു.

“ഒരു ഇലക്ട്രിക്ക് ഫർനസ് വാങ്ങണം. ങ്ഹാ, നീ പഠിച്ചൊരു നില എത്തിയിട്ട് വേണം ഒക്കെ ശെരിയായി വിപുലീകരിക്കാൻ”, സൈറ്റ് വിസിറ്റിനു വന്ന അപ്പുപ്പൻ ആലയിൽ എത്തിയപ്പോ എന്നോട് ആത്മഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *