: എനിക്ക് ഇത് കേട്ടാൽ മതി. എന്റെ ഒരു ദുഃഖം ഷിൽന ആയിരുന്നെങ്കിൽ മറ്റേത് അമ്മായി ആയിരുന്നു. നിങ്ങൾ രണ്ടുപേരും ചിരിച്ചു കളിച്ച് പഴയതുപോലെ ജീവിക്കുന്നത് കണ്ടാൽ തന്നെ എനിക്ക് സന്തോഷമാണ്.
: പുതിയ സ്ഥലവും ആൾക്കാരും ഒക്കെ ആവുമ്പോ ഞങ്ങളെ മറക്കുമോ അമലൂട്ടാ…
: എന്റെ അമ്മായീ…. എന്റെ ജീവിതത്തിൽ ഞാൻ മനസ്സറിഞ്ഞ് സന്തോഷിച്ചതും ജീവിതം ആഘോഷമാക്കിയതും എന്റെ അമ്മായിയുടെ കൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആണ്. അതിനേക്കാൾ നന്നായി എന്നെ സന്തോഷിപ്പിക്കാൻ ഈ ലോകത്ത് വേറെ ആര് വിചാരിച്ചാലും പറ്റില്ല. തുഷാരയുടെ കൂടെ കിടക്കുന്നു എന്നത് ശരിതന്നെ പക്ഷെ എന്റെ നിത്യയുടെ കൂടെ ഉണ്ടായിരുന്ന ആ ദിവസങ്ങൾ ഒരിക്കലും മറ്റൊരാൾക്കും സൃഷ്ടിക്കാൻ പറ്റില്ല. ശരീരം കൊണ്ടല്ല ഞാൻ അമ്മായിയെ ആസ്വദിച്ചത്,…. മനസുകൊണ്ടാണ്.
: ഒരായിരം ജന്മം കഴിയാനുള്ള സന്തോഷവും സുഖവും എന്റെ അമലൂട്ടൻ എനിക്ക് തന്നിട്ടുണ്ട്. അത് മതി ഈ അമ്മായിക്ക്.. അല്ല അമലൂട്ടന്റെ നിത്യയ്ക്ക്….
പക്ഷെ മോൻ ഒരിക്കലും തുഷാരയെ നിരാശപ്പെടുത്തരുത്. അവൾക്കും ഉണ്ടാവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ. അതൊക്കെ കണ്ടില്ലെന്ന് നടിക്കരുത് എന്റെ മോൻ.
: ഒരിക്കലും ഇല്ല അമ്മായി. അവളെ ഞാൻ നന്നായി നോക്കും. അവൾ എന്ത് പിഴച്ചു.
നിത്യേ….
: ഉം…. അമലൂട്ടാ…
: ഇനിയൊരു യാത്ര പറച്ചിൽ ഉണ്ടാവില്ല. എന്നും ഓർക്കും എന്റെ നിത്യയെ. പോട്ടെ……
: ഉം……
നിത്യയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കണ്ണുനീർ പിടിച്ചു നിർത്താൻ നന്നേ പാടുപെട്ടു. അവസാനം എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ഉമ്മയും തന്ന് എഴുന്നേറ്റ് പോയി വാതിൽ തുറന്ന് പുറത്തേക്ക് പോയി. കണ്ണുകൾ തുടച്ചുകൊണ്ട് ഹാളിലേക്ക് നടക്കുന്ന അമ്മായിയുടെ പുറകെ ഞാനും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. എന്റെ മുഖവും വല്ലാതിരിക്കുന്നുണ്ട്. എന്തൊക്കെയായാലും എന്റെ ആദ്യ ഭാര്യ അല്ലെ നിത്യ. അവളുടെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കുമോ….
: എടാ ഏട്ടാ….. നീ എന്താ എന്റെ അമ്മയെ ചെയ്തത്. പാവത്തിനെ കരയിച്ചല്ലോ… വേണ്ടാത്ത വല്ല കുരുത്തക്കേടും ഒപ്പിച്ചോ