വലിയൊരു മുറുമുറുപ്പോടെ കൊട്ടിയടച്ച വാതിലുകൾ അദ്ധേഹത്തിനു മുന്നിൽ വഴി മാറി.
അതിലൂടെ മുന്നോട്ട് നീങ്ങിയ രുദ്രൻ തിരുമേനി ഉള്ളിലുള്ള മറ്റൊരു മുറിയുടെ മുൻപിലെത്തിച്ചേർന്നു.
അതിന്റെ ഇരുവാതിലുകളും തള്ളിത്തുറന്നു കൊണ്ട് അദ്ധേഹം ഉള്ളിലേക്ക് കടന്നു.
ഉള്ളിലെ പരിതാപകരമായ അവസ്ഥ കണ്ട് രുദ്രൻ തിരുമേനിക്ക് വീർപ്പുമുട്ടി.
റൂമിന്റെ മുക്കിനും മൂലയ്ക്കും ചെമ്പും പാത്രങ്ങളും വിളക്കുകളും മറ്റു സാധന സാമഗ്രികളും കൂടിക്കിടക്കുന്നു
അതിലാകെ പൊടിയും മാറാലയും പിടിച്ച് നാശ കോശമായി കിടക്കുകയാണ്.
അതിനിടയിലൂടെ നടന്ന തിരുമേനി നേരെ ചെന്ന് മച്ചിലേക്കുള്ള ഗോവണി പിടിച്ചു താഴ്ത്തി.
ദ്രവിച്ച കാലപ്പഴക്കം ചെന്ന ഗോവണിയിലൂടെ അദ്ധേഹം മുകളിലേക്ക് കയറുവാൻ ആരംഭിച്ചു.
രുദ്രൻ തിരുമേനിയുടെ ഓരോ കാലടിയിലും ഞെരിഞ്ഞമർന്ന ഗോവണിയുടെ നേർത്ത നിലവിളി അവിടെ മുഴങ്ങി.
അത് കാര്യമാക്കാതെ സൂക്ഷിച്ചു നടന്ന അദ്ധേഹം മച്ചിന് മുകളിൽ എത്തിച്ചേർന്നു.
അവിടെ നാലുപാടും അദ്ധേഹത്തിന്റെ കണ്ണുകൾ പരതി നടന്നു.
അപ്പോഴാണ് ഒരു മൂലയ്ക്ക് ആമാട പെട്ടിയോട് സാദൃശ്യമുള്ളതും എന്നാൽ നല്ല വലിപ്പമുള്ളതുമായ ഒരു പെട്ടി അവിടെ നിലത്ത് വെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
രുദ്രൻ തിരുമേനി പയ്യെ അങ്ങോട്ട് നടന്നു വന്നു.
അതിന്റെ താക്കോൽ കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി.
അത് കയ്യിൽ ഇറുക്കി പിടിച്ച് അദ്ധേഹം പൂട്ടിനുള്ളിലേക്ക് കടത്തി.
പൊടുന്നനെ അതിന്റെ മുകൾഭാഗം ബന്ധനം കൈവിട്ട് ഉയർന്നു താണു.
ആ ഭാഗം തിരുമേനി പതിയെ പൊന്തിച്ചു നോക്കി.
അതിൽ വിവിധ ങ്ങളായ താളിയോലകളുടെ കമനീയ ശേഖരമാണ് ഉണ്ടായിരുന്നത്.
രുദ്രൻ തിരുമേനി ശങ്കയോടെ ആ താളിയോല ഗ്രന്ഥങ്ങൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.
താൻ ആഗ്രഹിക്കുന്നത് കണ്ടെത്താനള്ള വാഞ്ഛയിൽ ആയിരുന്നു അദ്ദേഹം.
തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരുന്നു.
കുറേയധികം താളിയോലക്കെട്ടുകളുടെ ശേഖരം തിരുമേനിയെ തെല്ലൊന്ന് അലോസരപ്പെടുത്തി.
എങ്കിലും അദ്ധേഹം പ്രതീക്ഷ കൈവിടാതെ പരതിക്കൊണ്ടിരുന്നു.
ചില മുഷിഞ്ഞതും ദ്രവിച്ചതുമായ തളിയോലക്കെട്ടുകൾ സൂക്ഷ്മതയോടെ