ഞരക്കത്തോടെ അയാൾ കാലും തടവിക്കൊണ്ട് വിതുമ്പി.
അത് കണ്ടതും ചിരിയോടെ അവൻ ബാക്കിയുള്ളവരെ നോക്കി.
അതിൽ നിന്നും 2 പേർ വാക്കത്തിയുമായി ഒരേ സമയം ഓടി വന്നു.
രണ്ടു പേരും അനന്തുവിനെ നോക്കി ഒരേ സമയം കത്തിവീശി.
മുന്നോട്ടെക്ക് കുനിഞ്ഞു അതിൽ നിന്നും രക്ഷപ്പെട്ട അവൻ ചാടിയെണീറ്റ് ഒരാളുടെ ചുമല് നോക്കി കാലുകൊണ്ട് വീശി.
ശക്തമായ പ്രഹരം ചുമലിൽ കിട്ടിയ അയാൾ വേദനയോടെ നിലത്തേക്ക് അമർന്നിരുന്നു.
അപ്പോൾ നേരത്തെ കത്തിവീശിയ മറ്റവൻ തിരിഞ്ഞു നിന്ന് അനന്തുവിന്റെ പിൻകഴുത്തിൽ ശക്തിയിൽ ചവുട്ടി.
കഴുത്തിൽ ചവിട്ട് കൊണ്ട അനന്തു മുന്നിലേക്ക് തെറിച്ചു വീണു.
റോഡിലുരത്ത് അവന്റെ കൈയിലെ തൊലിക്ക് പലയിടത്തും പോറലേറ്റു.
അത് കാര്യമാക്കാതെ അവൻ ഉരുണ്ടു പിരണ്ടെണീറ്റു.
തന്നെ ചവിട്ടി വീഴിത്തിയവനെ ദേഷ്യത്തോടെ നോക്കി.
അയാൾ പിന്നെയും ഓടി വന്നതും അനന്തു കൈയിലുള്ള മരക്കഷ്ണം അയാൾക്ക് നേരെ എറിഞ്ഞു.
തലയിൽ കൃത്യം ഏറ് കൊണ്ട അയാൾ അലർച്ചയോടെ നിലത്തേക്ക് മറിഞ്ഞു വീണു.
ഞരക്കത്തോടെ നിലത്ത് വീണു കിടക്കുന്നവന്റെ അടി വയറ് നോക്കി അനന്തു ശക്തിയിൽ ചവിട്ടി.
അയാളുടെ അലർച്ച ഇരട്ടിയായതും അവൻ രണ്ടു മൂന്ന് തവണ കൂടി അടിവയറ് ലക്ഷ്യമാക്കി ചവിട്ടി.
അത് കൊണ്ടപ്പോഴേക്കും അയാളുടെ ബോധം നഷ്ടമായി.
പുറത്തേക്കുന്തിവന്ന കണ്ണുകളുമായി നിർജീവമായ ശരീരത്തെ പോലെ അയാൾ നിലത്ത് കിടന്നു.
അയാളെ നോക്കി നിൽക്കുമ്പോഴാണ് അനന്തുവിന്റെ കഴുത്തിലൊരു പിടി വീണത്.
അവൻ മുഖം തിരിച്ചു നോക്കിയതും മൂക്കിലൂടെ ചോരയൊലിപ്പിച്ചു കൊണ്ട് നിൽക്കുന്ന തടിമാട നെയാണ് കണ്ടത്.