“ഏയ് ഇല്ല താങ്ക്സ് എന്നെ രക്ഷിച്ചതിന്”
താങ്ക്സ് ഒക്കെ ഇയാൾടെ പോക്കറ്റിൽ വച്ചോ”
അവൾ പുച്ഛത്തോടെ ചിറി കോട്ടി
“പിന്നെയോ?”
“എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യണം.. പറ്റുമോ?”
“പിന്നെന്താ ..കേറിക്കോ ”
അനന്തു ചിരിയോടെ തലയാട്ടി.
ദക്ഷിണയും അവനൊപ്പം ബുള്ളറ്റുയർത്താൻ സഹായിച്ചു.
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അവൾ അനന്തുവിന്റെ പുറകിൽ കയറിയിരുന്നു.
തന്റെ പടക്കുതിരയെ ഒന്ന് ഇരപ്പിച്ച ശേഷം അവൻ ദേശം ഗ്രാമത്തിന്റെ അതിർത്തിയ്ക്ക് പുറത്തേക്ക് യാത്രയായി.
യാത്രയിലുടനീളം ദക്ഷിണ ചിന്തയിൽ ആയിരുന്നു.
എന്തായിരുന്നു അവരെ തല്ലാൻ എന്നെ പ്രേരിപ്പിച്ചത്?
ജീവനുവേണ്ടി കേഴുന്ന ഒരാളായതുകൊണ്ടോ ?
അതായിരുന്നില്ല കാരണം…
പിന്നെയോ?
ആ നീല കണ്ണുകൾ ആയിരുന്നില്ലേ?
ആയിരുന്നോ?
ആയിരിക്കണം..
പെട്ടെന്ന് എന്തു പറ്റിയെന്ന് എനിക്ക് പോലും അറിയില്ല..
ഒന്നു മാത്രമറിയാം.
അവന്റെ രോമത്തിൽ പോലും മറ്റൊരുത്തൻ തൊടുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.
അതിന് അനന്തു നിന്റെയാരാ?
അറിയില്ല പക്ഷെ ഒന്നറിയാം.
അവൻ എന്റെ ആരെല്ലാമോ ആയിരുന്നു.
മുജ്ജന്മത്തിലെന്ന പോലെ.