പിടിച്ചു ബനിയനുമിട്ടുകൊണ്ടു അസ്‌ലം അവരോടൊപ്പം കള്ളന്മാരെ നാട്ടിലെ പോലീസുകാർ കൊണ്ട് പോകുന്നതുപോലെ സി ഐ ഡി കൊണ്ട് പോയി….അകത്തു പകച്ചിരുന്ന റ്റീനയെയും ഇന്തോനേഷ്യക്കാരിയെയും സി ഐ ഡി പുറത്തേക്ക് കൊണ്ട് വന്നു…അവർ രണ്ടും ഷാളു കൊണ്ട് മുഖം മറച്ചു…..താഴേക്ക് കൊണ്ട് വന്ന അസ്‌ലം ഒരു മിന്നായം പോലെ കണ്ടു….അഷീമയെ…..കാറിലിരുന്ന് തന്നെ തന്നെ നോക്കുന്നു…. ഇങ്ങനെ ഒരു ചതി വരുമെന്ന് അസ്‌ലം പ്രതീക്ഷിച്ചില്ല…..അവൻ വണ്ടിയിലിരുന്നു അടുത്ത നമ്പർ ഇറക്കി ….”ഹാദിഹ് സൗജത്തി (അതെന്റെ ഭാര്യയാണ്) പിറകിൽ അഷീമയെയും കൊണ്ട് വരുന്ന വണ്ടി നോക്കി അസ്‌ലം പറഞ്ഞു
അന മാലൂം (എനിക്കറിയാം)…സി ഐ ഡി പറഞ്ഞു….
അന മാഫി ഘൽത്താൻ (ഞാൻ തെറ്റുകാരനല്ല)
“മിണ്ടാതിരിയെടാ (സി ഐ ഡി അവനെ നോക്കി മുരണ്ടു) ഷാർജയിലെ സി ഐ ഡി ഓഫീസിൽ എത്തിച്ചു അടുത്ത പോലീസ് സ്റ്റേഷനിലേക്ക് കൈമാറി…..എന്നിട്ടു ഷറഫിനോട് പറഞ്ഞു അഷീമയെ സുരക്ഷിതമായി എവിടെയെങ്കിലും നിർത്താൻ….അവൾ പറഞ്ഞു എനിക്ക് പോകാൻ സ്ഥലമില്ല….
നിങ്ങൾ പേടിക്കണ്ടാ…..വിരോധമില്ലെങ്കിൽ ഇന്ന് എന്റെ കുടുംബത്തോടൊപ്പം നിൽക്കാം….എല്ലാം നാളത്തേടം കൊണ്ട് ശരിയാക്കിയിട്ടു മറ്റെന്നാൾ തന്നെ പോകാനുള്ള സൗകര്യം ഒരുക്കി തരാം…ഇപ്പോൾ നിങ്ങളുടെ സുരക്ഷാ എന്റെയും കൂടി ആവശ്യമാണ്….
“ഊം അഷീമ മൂളി….എന്റെ പാസ്പോര്ട്ട് തുണി ഒക്കെ അവിടേയാ…
നോ പ്രോബ്ലം….അതൊക്കെ നാളെ ഷാർജ പോലീസിനൊപ്പം പോയി എടുക്കാം ….
“ഞാൻ നാട്ടിൽ പോകുന്നതിനു ചെലവ് കാണില്ലേ അതൊക്കെ….
“ഒരു ടിക്കറ്റ് തന്നല്ലോ…അതൊക്കെ അവര് തന്നോളും….നാളെ രാവിലെ തന്നെ സ്റ്റേഷനിൽ ഹാജരാകണം….നിങ്ങൾ ഒപ്പിട്ടു കൊടുത്ത പേപ്പറിൽ ഞാൻ നിങ്ങളുടെ വിവാഹമോചനത്തിനായും അപേക്ഷിച്ചിട്ടുണ്ട്…തലാക്ക് ചെല്ലി അവർ പേപ്പറിൽ തരും….അതൊക്കെ പോകട്ടെ നാട്ടിലെവിടെയാ…..
“ഞാൻ പുന്നപ്ര….
പിന്നെ ഷറഫ് അഷീമയെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ മനസ്സിലാക്കി…..അന്ന് രാത്രിയിൽ ഷറഫിന്റെ കുടുംബത്തോടൊപ്പം അഷീമ തങ്ങി…..അവൾ മനസ്സറിഞ്ഞു അന്നുറങ്ങി….അവളെ രക്ഷിച്ച പടച്ച തമ്പുരാന് അവൾ സ്തുതി പറഞ്ഞു…
ഞായറാഴ്ച നേരം പുലർന്നപ്പോൾ ഷറഫിന്റെ ഭാര്യ വിളിച്ചുണർത്തി….സ്റ്റേഷനിലേക്ക് ചെല്ലാൻ റെഡിയാകാൻ പറഞ്ഞു….അഷീമ റെഡിയായി ഇറങ്ങി വന്നപ്പോൾ നല്ല ചൂട് ഉപ്പുമാവ് റെഡി….ചായയും ഉപ്പുമാവും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷറഫിന്റെ ഭാര്യ എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി….
“ഇങ്ങനെയും ആൾക്കാരുണ്ട് മോളെ….ഇവിടെ എന്തെല്ലാം പ്രശ്നങ്ങളുമായി ഓരോരുത്തര് വരുന്നത് എന്നറിയാമോ….ഷറഫിക്കയെ പാതിരാത്രിയിൽ നോക്കിയാൽ മതി..ഇതേ നേരത്തു ഇറങ്ങും….പിന്നെ എല്ലാം പടച്ചോന്റെ കൂലി പ്രതീക്ഷിച്ചാണല്ലോ എന്ന സമാധാനം….മരണം….വിസ ഇല്ലാത്തവർ….ചതിയിൽ പെട്ടവർ അങ്ങനെ എന്തെല്ലാം ഈ ഇരുപതു വര്ഷത്തിനിടക്ക് ഇത്ത കണ്ടിരിക്കുന്നു….അവർ പറഞ്ഞു….എല്ലാം ശരിയായല്ലോ…അത് മതി….
രാവിലെ അഷീമായും ഷറഫും കൂടി ഷാർജ സ്റ്റേഷനിൽ എത്തി….അവിടെ ഒരു മൂലക്ക് കൈലിയുമൊക്കെ ഉടുത്ത് അസ്‌ലം ഇരിപ്പുണ്ട്….റ്റീനയെയും ഇന്തോനേഷ്യക്കാരിയെയും