അവസാനം തറവാട്ടിൽ പപ്പൻ മാത്രം, അവനെയും വിൽക്കും മുൻപ് നാട്ടിൽ നിന്നും നിലമ്പൂർ കാട്ടിലേക്ക് കയറിയതാണ്.
ഇവിടെ മിക്ക വീടുകളിലും ****വാസികളാണ് , അവർ ടൗണിൽ നിന്നും വരുന്നൊരെ അങ്ങനെ അടുപ്പിക്കാറില്ല. അന്ന് വിശന്നു അമ്മിണി ചേട്ടത്തിയുടെ കടയിൽ ഇരുന്നപ്പോൾ പാല് കൊടുക്കാൻ വന്ന ലക്ഷ്മിയുടെ അമ്മ ഗിരിജേടത്തി അവരുടെ വീട്ടിലേക്ക് ഉണ്ണിയേയും കൂട്ടി. 10 വര്ഷം മുൻപ് അവരുടെ മകൻ പുഴയിൽ ഒഴുകി പോയതാണ്, ഉണ്ണിയെ കാണാൻ അവന്റെ ഛായ ഉള്ളതുകൊണ്ടാണോ അറിയില്ല. വീട്ടിൽ ലക്ഷ്മിയും ഗിരിജേടത്തിയും മാത്രം. രാമൻ നാട്ടിലെ പെരുമയുള്ള ഒരു നായർ ഇല്ലത്തെ കാര്യസ്‌ഥൻ ആയിരുന്നു. ഇല്ലത്തമ്മയുടെ മകൾ ആയിരുന്നു ഗിരിജേടത്തി, അവർ തമ്മിൽ പ്രേമിച്ചു വിവാഹം കഴിച്ചു. നാട്ടിൽ ജാതിവെറിയും വർണ്ണവെറിയും പൂണ്ടു നില്കുന്നവൻമാരുടെ ഇടയിൽ ജീവിക്കാൻ വഴിയില്ലാതെ
ഈ കാട്ടിലേക്ക് കുടിയേറിയതാണ്. മകന്റെ തിരോധനവും ലക്ഷ്മിയുടെ ജനനത്തോടെ രാമൻ നാടുവിട്ടതും ഗിരിജേടത്തിയെ തളർത്തി.
അവർ ഉണ്ണിക്ക് കഴിക്കാൻ കഞ്ഞി കൊടുത്തു. കിടക്കാൻ ഒരിടവും.
പക്ഷെ പൂത്തു വിളഞ്ഞു നിൽക്കുന്ന ലക്ഷ്മിയെ കണ്ടതും ഉണ്ണിക്ക് കുളിരുകോരി, അവന്റെ ഉയരത്തിനു ഒത്ത ഒരുവൾ!.
നല്ല കറുത്ത നീളൻ മുടിയും, ഉരുണ്ടകണ്ണും, കരി പുരികവും എല്ലാം കൊണ്ടും ഉണ്ണിയുടെ മനസ് കൈവിട്ടു. ലക്ഷ്മിയ്ക്കും ഇത്രയും പൗരുഷവും ധൈര്യവും ഒത്തുചേർന്നവനെ തിരിച്ചു ഇഷ്ടപ്പെടാതെ എന്ത് ചെയ്യാൻ.
ഗിരിജേടത്തിയ്ക്ക് ഇപ്പോൾ അവരുടെ ബന്ധം നന്നായിട്ടറിയാം, അവർക്കതിൽ സന്തോഷമേ ഉള്ളു. ലക്ഷ്മിയ്ക്കിപ്പോ 23 ആയി. ഇക്കൊല്ലം ചിങ്ങത്തിൽ നടത്തണം എന്നാണ് ഗിരിജേടത്തിയുടെ ആഗ്രഹം.
ലക്ഷ്മിക്കും പപ്പനെ ജീവന്റെ ജീവൻ ആണ്. പപ്പനും അങ്ങനെ തന്നെയാണ്. സ്നേഹിച്ചാൽ 10 ഇരട്ടി തിരിച്ചു സ്നേഹിക്കുന്നവനാണ് പപ്പൻ. അവർ ഇരുവരുടെയും ആദ്യ പുത്രൻ.
പപ്പൻ തുമ്പികൈ വീശി കൂപ്പിലേക്ക് നടന്നു കയറി.
കൂപ്പിലെത്തിയപ്പോൾ വരത്തൻ ബാബു ചേട്ടൻ ഉണ്ണിയെ കണ്ടതും അടുത്തേക്ക് വന്നു, കെറുവിച്ചു.
“കാട്ടിലെ നിയമം തെറ്റിക്കാൻ നീയാരാടാ ചെറ്റേ.”
ബാബുവിന്റെ കൃഷ്ണമണിയിലേക്ക് ശരം പോലെ നോക്കികൊണ്ട്
ഉണ്ണി “നിന്റെ തന്ത നായിന്റെ മോനെ.!”
“അതെയ് !!! ബാബു ചേട്ടാ.. !! ഉണ്ണിയുടെ ഷർട്ടിൽ നിന്ന് കൈയെടുത്തെ..” തോട്ടിയുടെ കൊക്കി വിരലിൽ എടുത്തു ഉയർത്തി ശ്രീധരൻ ബാബുവിന്റെ നേരെ ചൂണ്ടി.
“കണ്ടോ നീ, ഞാനൊന്നു പറഞ്ഞാൽ ഇവർ എല്ലാരും ആനകളെയും കൊണ്ട് ചുരം ഇറങ്ങും, പിന്നെ നീയിവിടെ കിടന്നു മൂഞ്ചും കാണണോ.”
“വേണ്ട…..ഉണ്ണി വേണ്ട, നിന്റെ ഇഷ്ടം പോലെ, കൂലി കൂട്ടി തരാൻ
ഞാൻ പറയാം.”