കൊച്ചിയിലെ പബ്ബിൽ കൗണ്ടറിനരികിൽ ഒറ്റക്കിരുന്നു മദ്യപിക്കുന്ന ജാൻസിയെ ദിനേശ് കുറച്ച് ദിവസം ശ്രദ്ധിച്ചു. അവൾ തികച്ചും തനിച്ചാണെന്ന് മനസ്സിലാക്കി അയാൾ ഒരു ദിവസം അവളോട് മുട്ടി.
“ഹലോ. ഞാൻ ദിനേശ്. കുറച്ചു ദിവസമായി നിങ്ങളെ ഇവിടെ കാണുന്നു. ഇവിടെ പുതിയതാണോ? കൂട്ടിനു ആരെയും കണ്ടില്ല” ദിനേശ് ജൻസിയെ പരിചയപ്പെട്ടു.
“എൻ്റെ പേര് ജാൻസി. ഞാൻ ബാംഗ്ലൂരിൽ ആണ് സ്ഥിരം. ഇവിടെ ഒരു പുതിയ ബിസിനെസ്സ് തുടങ്ങാൻ പദ്ധതിയുമായി വന്നതാണ്.” ജാൻസി ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ അയാളോട് സംസാരിച്ചു.
“ഓഹ്.. നിങ്ങളെ കണ്ടപ്പോൾ വല്ല സിനിമാ നടിയോ മോഡലോ ആണെന്ന് കരുതി.” ദിനേശ് ഒരു നമ്പറിറക്കി.
“മൈരൻ. എനിക്കിട്ട് പണിയാൻ നോക്കുവാ. ഇവനുള്ള പണി വരുന്ന കാര്യം ഇവനറിയില്ലല്ലോ.” ജാൻസി മനസ്സിൽ പറഞ്ഞു.
“ഓഹ്… എന്നെ കാണാനോ. ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നത്. താങ്ക് യൂ.” അവൾ മുഖത്ത് നാണം വരുത്തി.
രണ്ടുപേരും കുശലസംഭാഷണം തുടർന്നു. ദിനേശ് സ്വയം ഒരു ഗോൾഡ് ഡിസ്ട്രിബ്യുട്ടർ ആയി ആണ് അയാളെ പരിചയപ്പെടുത്തിയത്.
“അല്ലാ.. ജാൻസിയുടെ ബിസിനെസ്സ് എന്താണെന്ന് പറഞ്ഞില്ല.”
“ഓഹ്.. നമ്മളൊക്കെ പാവങ്ങൾ. ഒരു ചെറിയ ഇമ്പോർട്ട് ബിസിനെസ്സ് നടത്തുന്നു. കുറച്ച് ഫാൻസി ജൂവല്ലറികളും ഫാഷൻ ഡ്രെസ്സുകളും. പക്ഷെ ഇവിടെ ഇമ്പോർട്ട് നികുതിയൊക്കെ അടച്ചു കഴിയുമ്പോൾ കാര്യമായ ലാഭം ഒന്നുമില്ലന്നേ. നിങ്ങളെപ്പോലെ ഗോൾഡ് ഒന്നും അല്ലല്ലോ.”
“അതാണോ ഇത്ര വലിയ കാര്യം. അതൊക്കെ നമുക്ക് ശരിയാക്കാം. നമുക്കൊന്ന് വിശദായി കൂടണം. എല്ലാം വിശദമായി സംസാരിക്കാം.” ദിനേശ് വീണ്ടും ചൂണ്ടയെറിഞ്ഞു.
“പിന്നെന്താ. ഇതാ എൻ്റെ കാർഡ്. വീക്കെൻഡിൽ ഞാൻ താമസിക്കുന്നിടത്ത് വരൂ.” അവൾ ഒരു ബിസിനെസ്സ് കാർഡ് അയാൾക്ക് നീട്ടി.
കുറച്ചു ദിവസങ്ങൾ ഫോൺ സംഭാഷണങ്ങളിലൂടെ അവർ കൂടുതൽ പരിചയപ്പെട്ടു. അടുത്ത ശനിയാഴ്ച്ച ദിനേശ് ജാൻസി കൊടുത്ത അഡ്രസ്സിൽ എത്തി. സിറ്റിയിൽ നിന്നും കുറച്ചു മാറി ഒരു ഇരു നില വാടക വീട്ടിലാണ് ജാൻസി കഴിഞ്ഞിരുന്നത്.