യക്ഷീസുരതം 1 [പീറ്റര് കുട്ടി]

Posted by

ആ ഇറങ്ങുന്ന യുവാക്കളെ പിന്നീട് എല്ലും തോലും ആയ നിലയിൽ ദേശത്തെ ആളുകൾ കാണുക ഉണ്ടായി. സത്തു വരെ ഊറി കുടിച്ചു യക്ഷി അവരെ അൽപ പ്രാണനായി വിട്ടു കൊടുക്കുകയാണ് ചെയ്യാറ്. ആ ജീവനുകൾ പിന്നീട് അതെ രൂപങ്ങളിൽ ആരോഗ്യം പോലും വീണ്ടെടുക്കാനാവാതെ വീടുകളിൽ തളർന്നു കെടപ്പാവുകയാണ്. സുരതാഭിലാഷം യക്ഷിമാർ മനുഷ്യന്മാരെ ചെയ്യുമ്പോൾ ഇതാണ് അവസ്ഥ എന്ന് ദേശത്തെ കാരണവന്മാർ അടയാളപ്പെടുത്തി കൊണ്ടേ ഇരുന്നു.

 

യക്ഷിയുടെ ഈ വിളയാട്ടത്തെ തുടർന്ന് അന്നാട്ടിലെ യുവാക്കളും ചെറുപ്പക്കാരും എല്ലാം രായ്ക്കുരാമാനം അവിടെ നിന്ന് രക്ഷപ്പെട്ടു മറ്റു സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയ്യാണ് ഉണ്ടായതു. ആ ദേശത്തു നിന്ന് ഒരു സംബന്ധം ചെയ്യുവാൻ പോലും അന്യ പ്രദേശത്തുള്ളവർ മടിച്ചു. ഐശ്വര്യ സമ്പൂർണമായ ആ ദേശം ഇപ്പൊ വറുതിയിൽ ആയി തുടങ്ങി. പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും ആ യക്ഷിയെ തലക്കുവാനോ ഉന്മൂലനം ചെയ്യുവാനോ സാധിച്ചില്ല. തൻ മൂലം വളരെ അധികം ശക്തിയോടെ കൊടിയ വിപത്തുകൾ യക്ഷി മൂലം വീണ്ടും ദേശത്തെ ഗ്രഹിച്ചു തുടങ്ങി.

ഇന്നും ദേശത്തെ കാരണവന്മാർ ആലോചന കൂടുകയാണ്.
” യക്ഷി ശല്യം നിന്നില്ല എങ്കിൽ ഈ ദേശം കാട് മൂടും എന്നുറപ്പാണ്”
” എങ്ങനെ? എന്ത് ചെയ്താൽ ആണ് അവളെ ഒന്ന് തളക്കുക?”
” കൊണ്ട് വന്ന മന്ത്രവാദിമാർ എല്ലാം പിന്തിരിഞ്ഞു ഓടി. ശക്തിയോടെ നേരിട്ടവർ എല്ലാം ആ കുന്നിൽ അസ്ഥിയായി കിടക്കുന്നു. ഇനി ആരെങ്കിലും വരുമോ സ്വന്തം ജീവനിൽ കൊതിച്ചു”

” ആരും വരില്ല . ദേശം തീരുകയാ. നമ്മൾ എല്ലാം ഇതെല്ലം ഇട്ടെറിഞ്ഞു പോകേണം എണ്ണവും ഈശ്വരഹിതം”

” അവളെ പേടിച്ചു ഇപ്പൊ സ്വന്തം ഭാര്യയെ പോലും ഒന്ന് തൊടാൻ പേടിയാ.ഉള്ളില്ലേ മോഹം എല്ലാം ഒതുക്കി വെച്ച് ഈശ്വര നാമം ജപിച്ചു സ്ഥായി അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ ”

” എന്തെങ്കിലും വഴി തെളിഞ്ഞു വരുമായിരിക്കും”
” അതിനു മുൻപേ നമ്മൾ ഒക്കെ തീപ്പെടും”

ആ ആലോചനക്ക് ഇടയിലേക്ക് ആണ് സമീപ ദേശത്തെ പണ്ഡിതൻ ആയ വലിയ നമ്പൂതിരി കയറി വരുന്നത്.

“അല്ലാ..എല്ലാരും യക്ഷിയെ പറ്റിയുള്ള കൂടിയാലോചനയിൽ ആണെന്ന് തോന്നുന്നു?”

” വല്യത്താൻ ഇരിക്കെണം. അത് തന്നെയാ ഇവുടുത്തെ സംസാര വിഷയം”
” വല്യത്താൻ അന്ന് പറഞ്ഞ മന്ത്രവാദി പരാജയപ്പെട്ടതിനു ശേഷം പിന്നീട് ആരും ഇത് വഴി വന്നില്ല. കൂടാതെ അവളുടെ ഉപദ്രവം പതിന്മടങ്ങു കൂടിയിട്ടും ഉണ്ട്.”
” പോംവഴി ഒന്നും ഇല്ലേൽ ദേശം തന്നെ വിട്ടു പോകേണം എന്നൊരു അഭിപ്രായവും ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *