“..ഉം …” ഞാനൊന്നു മൂളി
“പിന്നെ ,, മൈക്കൽ അങ്കിളിന്റെ കാര്യം ….ഏട്ടന് ഒരിക്കൽ എറണാകുളത്തെ ഓഫീസ് തുടങ്ങാനായിട്ട് ഒന്നര ലക്ഷം രൂപയ്ക്ക് എന്റെ ആഭരണം പണയം വെച്ചതോർമ്മയുണ്ടോ ..!!!!
ഞാൻ നെറ്റി ചുളിച്ചു അവളെയൊന്നു നോക്കി
“അത് …നീ …”
“വേണ്ട ..കിടന്നുരുളണ്ട..ഞാൻ പറയാം ….അതിന്റെ പലിശയും മൊതലും അടയ്ക്കത്തെ അവസാനം …ലേലത്തിൽ പോവാൻ നോട്ടീസ് വന്നപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ….നമുക്കെങ്ങനെയും സ്വർണ്ണം എടുക്കണം എന്ന് കെഞ്ചുന്ന രീതിയിൽ പറഞ്ഞു ……അപ്പോൾ നിങ്ങൾക്ക് ഓഫീസിൽ തിരക്കാണ് മറ്റേതാണ് എന്ന് പറഞ്ഞു നിങ്ങൾ ഒഴിഞ്ഞു മാറി ……ഓർമ്മയുണ്ടോ …അതൊക്കെ ….എന്നിട്ടും ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ നിങ്ങൾ എന്റെ ഫോൺ കട്ട് ആക്കി ..അവസാനം ആ…സ്വർണ്ണം എടുക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപ ഞാൻ മൈക്കലാശനോട് കടം ചോദിച്ചു …”
അക്ഷരദ്ധത്തിൽ ഞാൻ ഞെട്ടി …ശേഷം രൂക്ഷമായി അവളെയൊന്നു നോക്കി .
‘നോക്കണ്ട ..പറഞ്ഞു തീർന്നില്ല …അവസാനം അയാളാണ് എനിക്ക് പൈസ തന്നു സഹായിച്ചത് ….ഇല്ലെങ്കിൽ നാലരപവന്റെ ആഭരണം ലേലത്തിൽ പോവുമായിരുന്നു . അങ്ങനെ ലേലത്തിൽ പോയാൽ നിങ്ങൾ വാങ്ങിച്ചു തരുമോ …”
അവളുടെ ചോദ്യങ്ങൾ കേട്ട് ഞാൻ ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു്.
“നിങ്ങൾക്ക് വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കുന്നുന്നു അറിയില്ലല്ലോ ..അത് ഭാര്യ നോക്കും ….അഞ്ചു പൈസ കയ്യിൽ ഇല്ലാത്ത ഞാൻ എങ്ങനെ നോക്കും …പിന്നെ അയാളെ കയ്യിൽ നിന്നും പൈസയും കടം വെങ്കിട്ട ഞാൻ അയാളെ കാണുമ്പോ മുഖം തിരിച്ചു പോണോ . നിങ്ങൾക്കറിയാമോ അയാൾ ഒരു ശല്യമാണ് ..എനിക്ക് അയാളെ ഒഴിവാക്കാൻ വേണ്ടിയാണ് റിയാസിക്കയുടെയടുത്ത് ഒരു ലോണിനു വേണ്ടി സഹായം അഭ്യർത്ഥിച്ചത് .. എന്തിനു …. എന്റെ ഭർത്താവ് കാരണം …എന്നിട്ട് ഇപ്പൊ ഞൻ കുറ്റക്കാരി ..അഴിഞ്ഞാട്ടക്കാരി ……എല്ലാം ഒപ്പിച്ചു വെച്ച നിങ്ങൾ മാന്യൻ അല്ലെ ……ശെരി ….ഞാൻ അങ്ങനെയൊക്കെ തന്നെയാ ….എന്നെ വേണ്ടങ്കിൽ ..ഏട്ടൻ എന്നെ ഉപേക്ഷിച്ചിട്ട് വേറെ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കു ..ഞാൻ ഒരു തടസ്സവും പറയില്ല ..”
എന്നോടിങ്ങനെ പറഞ്ഞിട്ട് അവൾ മോനെയും എടുത്തു അടുക്കളയിലേയ്ക്ക് പോയി
അവസാനത്തെ അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തീമഴയാണ് പെയ്യിച്ചത്. എല്ലാത്തിനും കാരണക്കാരൻ ഞാൻ തന്നെയാണ് . ..പുല്ല്…ഏത് നേരത്താണോന്തോ…എനിക്കങ്ങനെ പറയാൻ തോന്നിയത് ….സ്വയം പ്രാകിക്കൊണ്ടു ഞാൻ നേരെ ബാത്റൂമിലേയ്ക്ക് പോയി . ഒന്ന് കുളിക്കാം ….കുളിച്ചു കഴിയുമ്പോൾ ഒന്ന് റീലാക്സവും..
*******************************************************
ഈ സമയം അടുക്കളയിൽ രമ്യ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു .
………ബീപ്പ് ……ബീപ്പ് ….ബീപ്പ് ………ബീപ്പ് ……….
വാട്സപ്പ് ഇത് വന്ന മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട അവൾ മൊബൈൽ കയ്യിൽ എടുത്തു നോക്കി . അത് മാനേജർ ബിനീഷ് സർ ആയിരുന്നു .