കരയുന്നതിനോടൊപ്പം അവളെന്നോട് അതും കൂടി പറഞ്ഞപ്പോ എന്റെ കരച്ചില് ഇരട്ടിയായി.
“ഇല്ലേച്ചി ഇനി നിന്നെ ഞാനൊന്നിനും നിർബന്ധിക്കില്ല. ആരകൂടേം പറഞ്ഞ് വിടത്തും ഇല്ല. എന്റെ ശ്വാസം നിലക്കും വരെ നീ എന്നോടൊപ്പം ഉണ്ടാവും.”
എനിക്കത്രെ പറയാൻ സാധിച്ചുള്ളൂ. ഏറെ നേരം, ഞങ്ങടെ സങ്കടം അവസാനിച്ചില്ല. ഒടുവിൽ അവള് തന്നെ എന്നെ അടർത്തി മാറ്റി.
“നിനക്കൊരു കുടുംബ ജീവിതം ഉണ്ടാവും. അപ്പൊ പെണ്ണുമ്പിള്ളേട വാക്ക് കേട്ട് എന്നെ കൊണ്ട് കളഞ്ഞാലുണ്ടല്ലോ, നിങ്ങടെ കൊച്ചുങ്ങളേം നോക്കി വീട്ടുപണിയും ചെയ്ത് ഒരു വേലക്കാരിയായി എങ്കിലും നിങ്ങടെ കൂടെ കഴിഞ്ഞോളാം ഞാൻ.”
കണ്ണുനീര് തുടച്ച് ചിരിച്ചുക്കൊണ്ട് അവളത് പറഞ്ഞപ്പോ ചിരിയല്ല എനിക്ക് വന്നത് സങ്കടാ. എന്റെ കണ്ണുകളിൽ നിന്നും ഒഴുകിവന്ന കണ്ണുനീര് അവൾ തന്നെ തുടച്ചു. എന്റെ മുഖം മുഴുവൻ അവള് കുറെയേറെ ഉമ്മകൾ തന്നു. അവസാനം എന്റെ ചുണ്ടിലും. ഒന്ന് ഞെട്ടിയെങ്കിലും ഒരു അനിയനോട് ഉള്ള സ്നേഹം ആണ് അതെന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ ഞാനാരോടും വിളിച്ച് പറയാൻ തയ്യാർ ആണ്, ഞാനെന്റെ ചേച്ചിയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന്.
“വാവേ……..”
“ചേച്ചി എനിക്കൊരു പാട്ട് പാടണം.”
ആലോചനകളിൽ നിന്നും ഉണർത്തിയ അവളുടെ വിളിക്ക് ഞാൻ കൊടുത്ത മറുപടി അതായിരുന്നു. അതുവരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാനാണ് ഇപ്പൊ പാട്ട് പാടണം എന്ന് പറഞ്ഞത്. അത് കേട്ട് ഞെട്ടിയെങ്കിലും ഒരു കുസൃതി ചിരിയോടെ അവളെന്നോട് പറഞ്ഞു.
“എന്നെപോലെ ഉള്ളവരോട് നിനക്ക് പാടം ഡാൻസ് കളിക്കാം ഒരു കുഴപ്പോം ഇല്ല. ഞങ്ങള് എണിച്ച് ഓടത്തൊന്നും ഇല്ലല്ലോ.”
“ആദ്യം ഈ പാട്ട് നീ കേള്. എന്നിട്ട് നമ്മക്ക് ഓടെ ചാടെ ചെയ്യാം.”
എവിടുന്നോ കിട്ടിയ ധൈര്യത്തിന് ഞാനങ്ങ് പറഞ്ഞു. ഇനിപ്പോ പാട്ട് മോശം ആണെങ്കിൽ പോലും ജഡ്ജ് ചെയ്യാൻ MG അണ്ണനും ശരത്ത് മാമനും ആരും ഇല്ലല്ലോ. എനിക്ക് സങ്കടം ആവൂന്ന് വിചാരിച്ച് ചേച്ചിയും ഒന്നും പറയത്തില്ല.
“അപ്പൊ തുടങ്ങാട്ടെടി ചേച്ചി??”
“ന്നെ കൊല്ലാതിരിക്കാൻ പറ്റോ??”
“ഞാൻ ശ്രമിക്കാടി ചേച്ചി. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാ. അപ്പൊ പാടാൻ പോവാണെ.”
കണ്ണുനീര് തുടച്ചുകൊണ്ട് ഞാൻ പാടാൻ തയ്യാറായി. അവള് കേൾക്കാനും. പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമായിരിന്നു എനിക്ക്. കൂടുതലും ആൽബം സോങ്‌സ് ആണ് കേൾക്കുന്നെ. ഇപ്പൊ എന്റെ മനസ്സ് പറഞ്ഞത് ആ ഒരു പാട്ട് പാടനായിരുന്നു…..
🎶സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ….
നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തുവച്ചു ഞാൻ ഓ ഓ ഓ….
സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ….
അന്നെന്റെ കരളിലൊരു കൂടൊരുക്കിലെ..
ഈ നിലമിഴി കോണുകളിൽ കവിത കണ്ടില്ലേ….
എന്നും നിനോർമയിലെൻ നോവുണരുമ്പോ മാഞ്ഞങ്ങ് പോകരുതേ