“അല്ല.. ഇതെന്തിനാ ഇപ്പൊ എന്നോട് പറഞ്ഞെ..ഞാനും അതുപോലെ കാര്യം കഴിഞ്ഞു ഇട്ടേച്ചു പോകും എന്ന് ഉദ്ദേശിച്ചാണോ”
“അല്ലല്ല, ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല”
കോഫീ മഗ്ഗ് താഴെ വെച്ചിട്ട്, ഞാൻ ബാൽക്കണിയിൽ നിന്നും തിരിഞ്ഞു സോഫയിലേക്ക് നടന്നു.
“എന്താടോ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ……
യമുനക്കുട്ടി ഇങ്ങനെയാ…പൊട്ടിക്കാളി”
“എനിക്കാ വിളി നല്ലോണം സുഖിച്ചു.
ഞാൻ ഇറങ്ങുവാ മഴ ദേ നിന്നു”
“ഇന്ന് എങ്ങന്യാ പോകാ..”
“ഓട്ടോ..”
“ഞാൻ ഡ്രോപ്പ് ചെയാം വാ.”
“ശരി”
ഞാൻ പാർക്കിംഗ് നു പുറത്തു നിന്നപ്പോൾ ഇന്ദ്രേട്ടന്റെ ചുവന്ന ജീപ്പ് കോമ്പസ് പുറത്തേക്ക് വന്നു.
ഞാൻ മുൻപിൽ കേറിയപ്പോൾ,
“അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന പാട്ടായിരുന്നു. ഞാൻ ചോദിച്ചു ഇതേതു സിനിമയിലേയ..”