അലറാൻ പോലും പറ്റാതെ അവൻ
നിച്ഛലമായി. അവൻ പറയാൻ വന്നതും വെടിയൊച്ചയും എല്ലാം കാർത്തി ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു. തുടരെ രണ്ട് തവണ gun നിറയൊഴിച്ചു. ഹരിയും മനോജൂം ഗിരിയും ഒരേ പോലെ നിച്ഛലമായി. പോകും വഴി കാർത്തി ഫോൺ എടുത്ത് നൂറിലേക്ക് വിളിച്ചു.
കാർത്തി: മോളെ തുമ്പി…..
വെളിയിൽ കോളേജിന്റെ വരാന്തയിൽ അവശയായി മനുവിന്റെ തോളിൽ ചാരി തന്റെ ഏട്ടനെ കാത്തിരിക്കുന്ന തുമ്പിയുടെ കാതുകളിലേക്ക് അവന്റെ ആ വിളി ചെന്നെത്തി.
തുമ്പി: ഏ…..ഏട്ടൻ അവൾ മനുവിനെ വിട്ട് കാർത്തിയുടെ അരികിലേക്ക് നടന്നു. ക്രമേണ അത് ഓട്ടമായി മാറി.
കാർത്തി: മോളെ….
അവന്റെ നെഞ്ചിൽ വീണ് പൊട്ടി കരയുന്ന തന്റെ അനിയത്തി കൂട്ടിടെ മുടിയിഴകളിൽ തലോടി അവൻ അവളെ വിളിച്ചു. അവൾ മുഖമുയർത്തി അവനെ നോക്കി. കരഞ്ഞു വാടിയ ആ മുഖത്ത് അവൻ തുരുതുരാ ഉമ്മകൾ കൊണ്ട് മൂടി. അവളുടെ കണ്ണുനീര് അവൻ കൈകൾ കൊണ്ടൊപ്പി.
കാർത്തി: കരായണ്ടട്ടോ ഏട്ടന്റെ പൊന്ന്.
തുമ്പി: ഏട്ടാ ന്നോട് ഷമി…
പറയാൻ വന്നത് പൂർത്തിയാക്കാതെ അവൾ കാർത്തിയുടെ കൈകളിലേക്ക് കുഴഞ്ഞു വീണു.
കാർത്തി: മോളെ മോളെ അളിയാ വണ്ടി വിളിക്കേടാ.
………………………
ഹോസ്പിറ്റലിൽ എത്തിച്ചതിനു ശേഷം എന്റെയുള്ളിൽ പേടിയായിരുന്നു എന്റെ തുമ്പിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി. പാറുവിന്റെ മരണശേഷം ദൈവങ്ങൾ എല്ലാം എനിക്ക് വെറുക്കപ്പെട്ടവരായിരുന്നു. എന്നാ അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. എന്റെ തുമ്പി മോൾക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. ദൈവങ്ങൾ എനിക്ക് അവളെ തിരിച്ചു തന്നു.
അവൻ പറഞ്ഞു നിർത്തി.
അനു: മതി കാർത്തി. എനിക്ക് എനിക്കിപ്പോ നിന്നെ കുറിച്ച് ഓർക്കുമ്പോ തന്നെ എന്തോരം സന്തോഷം ആണെന്ന് അറിയോ. നീ എന്റെ ഭർത്താവ് ആണെന്ന് കേൾക്കുമ്പോ തന്നെ അഭിമാനമാ. ഇനി നമ്മടെ തുമ്പി മോളെ സങ്കടപ്പെടുത്താനെ പാടില്ല. നമ്മടൊപ്പം എപ്പളും അവളുണ്ടാവാണം.
കാർത്തി: അനു ഞാൻ ചെയ്തത് തെറ്റ് അല്ലേടി??
അനു: അല്ല കാർത്തി നീ ചെയ്തത് തന്നെയാ ശെരി. ഇനി ഒരു പെണ്ണ്കുട്ടികൾക്കും എന്റെയോ തുമ്പി മോളുടെയോ അവസ്ഥ വരരുത്. എല്ലാ ആണുങ്ങൾക്കും ഇതൊരു പാടം ആവണം.
കാർത്തി: ഞാനും ഒരാണാണ്.
അനു: എന്റെ ചെക്കനെ ഞാൻ അതില് ഉൾപ്പെടുത്തിട്ടില്ല. നമ്മടെ സമൂഹത്തിൽ നല്ലവരും ഉണ്ട് ചീത്തവരും ഉണ്ട്. ഈ കൊല, പാവപ്പെട്ട പെണ്ണ്കുട്ടികളെ കൈയും കണ്ണും കാണിച്ച് വശീകരിച്ച് അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവര് അവരെയൊക്കെയാണ് കൊല്ലേണ്ടത്. അതും നിന്നെ പോലെയുള്ളവരുടെ കൈകൾ കൊണ്ട്.
കാർത്തി: അനു എനിക്കൊരു കാര്യം കൂടെ നിന്നോട് പറയാനുണ്ട്.
അനു: എന്താടാ??
കാർത്തി: അത്….
“ദേ ചെക്കാ ആ അരുണെന്ന് പറയുന്നവൻ ചത്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ഇത് വരെ ഇങ്ങനെയൊരാള് മരിച്ചൂന്നും പറഞ്ഞ് വാർത്ത വന്നിട്ടില്ല. ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ ഇതിന്റെ പേരില് ഒരു കേസും നിനക്കോ നിന്റെ വേണ്ടപ്പെട്ടവർക്കോ നേരെ വരില്ല. അതെല്ലാം ന്റെ കൈലാസ നാഥൻ നോക്കിട്ടുണ്ട്. നീ ആ മനുവിനോട് പറഞ്ഞതേ പറഞ്ഞു. അത് പോട്ടെ, ഇനി അത് ആരോടും പറയാൻ നിക്കണ്ട. കേട്ടല്ലോ. എന്നോട് ഇപ്പളും സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുമ്പോലെ കേക്ക്. നീ അതിനി ആരോടും പറയാൻ നിക്കണ്ട. അവൻ ജനിച്ചിട്ടില്ല എന്ന് അങ്ങ് കരുതിയ മതി. നീ സന്തോഷത്തോടെ ജീവിക്ക്. കൂടെ ഉണ്ടാവും ഞാൻ എന്നും എന്റെ കള്ളന്റെ ഒപ്പം