“അഹ് കാർത്തി ഞാൻ പോട്ടെ. അവൾക്ക് ഞാനൊരു ബുക്ക് കൊടുത്തിരുന്നു അത് തരാനായിരിക്കും വിളിക്കുന്നെ.”
അതും പറഞ്ഞ് അവൾ എഴുന്നേറ്റു. പാറുവിനെ നോക്കി ഒന്ന് ചിരിച്ച് പുറത്തേക്ക് നടന്നു. പക്ഷെ പാറു അതൊന്നും മൈന്റ് ചെയ്യാൻ പോയില്ല. ഇതൊക്കെ കണ്ട് ചിരിക്കുകയായിരുന്നു ഗൗരിയും മനുവും.
“കാർത്തി ഒന്ന് പുറത്തേക്ക് വരവോ??”
അത്രയും പറഞ്ഞ് അവന്റെ മറുപടിക്ക് കാക്കാതെ അവൾ പുറത്തേക്ക് ഇറങ്ങി.
“പെങ്ങള് നല്ല കലിപ്പിലാ. നിന്നെ ബാക്കി വച്ചിരുന്ന ഭാഗ്യം. പിന്നെ all the best.”
“പോടാ തെണ്ടി. ഒരു കൂട്ടുകാരന് അപകടം വരുമ്പോ കൂടെ നിക്കണം. അല്ലാതെ all the best അല്ല തരേണ്ടത്.”
“അപകടം വരുമ്പോ നീ പറയാതെ തന്നെ ഞാൻ കൂടെ നിക്കും. പക്ഷെ ഇത് അപകടം അല്ലല്ലോ അതുക്കും മേലെ.”
“ഓഹ് എന്റെ പൊന്ന് മുത്തേ എൻ നൻപനെ പോലെയാരും മില്ലേ ഇന്ത ഭൂമിയിലെ. അപ്പൊ fresh ആയിട്ട് പോയി വാങ്ങിച്ചിട്ട് വരല്ലേ??”
“അതാ നല്ലത്.”
അങ്ങനെ അവനും പുറത്തേക്കിറങ്ങി. ഇതിനിടയിൽ ഗൗരി അവനെ നോക്കി ആക്കി ചിരിച്ചു. അതിന് മറുപടിയായി ഇതൊക്കെ എന്ത് എന്നാ രീതിയിൽ അവൻ ചിരിച്ച് കാണിച്ചു. വെളിയിൽ ചുമരും ചാരി അവള് നിൽക്കുന്നുണ്ടായിരുന്നു.
“പാറൂട്ടി…………….”
“അമ്മാവാ” ഏതോ സിനിമയില് ആരോ വിളിക്കുന്നത് പോലെയാണ് അവൻ അവളെ വിളിച്ചത്.
അവൾ തിരിഞ്ഞ് അവനെ നോക്കി. മുഖമൊക്കെ ദേഷ്യത്താൽ ചുവന്നിരിക്കുന്നു. ചെറുതായി കണ്ണും നിറഞ്ഞിട്ടുണ്ട്.
“എന്താടോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു?? ന്താ പറ്റിയെ ന്റെ പെണ്ണിന്??”
അവളിൽ നിന്നും മൗനം
മാത്രം.
“അഹ് എന്തെങ്കിലും ഒന്ന് പറയടോ.”
” നീ എന്തിനാ അവളോട് സംസാരിച്ചേ??”
“എന്താ എനിക്ക് സംസാരിച്ചൂടെ?? അത് കൊള്ളാം.”
“സംസാരിച്ചൂട. നീ സംസാരിക്കുന്നുണ്ടെങ്കിൽ അത് എന്നോട് മാത്രം മതി. വേറാരൊടും സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.”
“നീ എന്താടി ഇങ്ങനെ??”
“അഹ് ഞാനിങ്ങനെയാ.”
അതും പറഞ്ഞ് അവൾ മുഖം വെട്ടിച്ചു.
“പാറു, എന്താടോ ഇങ്ങനെ??”
“പേടിയാ കാർത്തി നിക്ക്. നീ ആരെയെങ്കിലും നോക്കി സംസാരിച്ചാലോ ചിരിച്ചാലോ എനിക്കതൊന്നും ഇഷ്ട്ടല്ല. നിന്നെ ആരെങ്കിലും മയക്കി കൊണ്ട് പോവൊന്നുള്ള പേടിയാടാ എനിക്ക്.”
“അതാണോ കാര്യം. എന്നെ അങ്ങനെ ആരും മയക്കില്ല. ഇനി ആരെങ്കിലും അഥവാ മയക്കാൻ വന്നാലും ഞാൻ പറയും എന്റെ മനസ്സിൽ ഒരു മറുത കുടിയിരുപ്പുണ്ടെന്ന്. പോരെ.”
“മറുത നിന്റെ മറ്റവള്.”