അമ്മ – സുലോചനെ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ.. നമ്മുക് ഇത് നടത്താം. പാറു എൻ്റെ മാരുമോൾ ആയി വരുന്നത്.. എനിക് സന്തോഷമേ ഉള്ളൂ..
ഇതൊക്കെ കേട്ടപ്പോൾ അമ്മാവൻ സന്തോഷത്തിൽ അച്ഛനെ കെട്ടിപിടിച്ചു.
അമ്മായി – നിധി സമ്മതിക്കുമോ..
അച്ഛൻ – പേടിക്കണ്ട.. അവൻ ബാംഗ്ലൂരിൽ നിന്ന് വന്നു രണ്ടു ദിവസത്തിന് ഉള്ളിൽ നിശ്ചയം, പിന്നെ എത്രയും പെട്ടെന്ന് കല്യാണം.
നേരാം കുറച്ച് കഴിഞ്ഞപ്പോൾ പാറു കണ്ണ് തുറന്നു.. നല്ല ക്ഷീണം ഉണ്ടു.
ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞണ് തിരികെ പോയത്.
ബെഡ് അഡ്ജസ്റ്റ് ചെയ്തു അവളെ ബെഡിൽ ചാരി ഇരുത്തി.
അമ്മാവൻ – എന്തിനാ മോളേ, നിയിങ്ങനെ ചെയ്തത്..
അമ്മ – എന്താ കുട്ടി നീ കാണിച്ചേ എല്ലാത്തിനും പോംവഴി ഇല്ലെ..
പാർവതി – പറ്റിപൊയി, പെട്ടന്ന് അമ്മ വന്ന് എനിക് നിധിയെ കിട്ടില്ലെന്ന് പറഞ്ഞപ്പോൾ അപ്പോൾ ആ നിമിഷം മരിച്ചാൽ മതിയെന്നായി. പറ്റിപോയി ഏലാം എൻ്റെ തെറ്റാ ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു.
അവള് ഇതൊക്കെ പറഞ്ഞു, തല തയ്തി കരയാൻ തുടങ്ങി.
അമ്മ – മോളേ കരയത്തിരിക്.
പാർവതി – എല്ലാരും എന്നോട് ക്ഷമിക്കണം, പക്ഷേ നിധിയെ മറക്കാൻ മാത്രം പറയരുത്.
ആ പറഞ്ഞതിൽ നിന്നും… അവള് ഇന്നു ചെയ്തതിൽ നിന്നും… അവൾക് നിധിയെ എത്രത്തോളം ഇഷ്ടം ആണെന്ന് ഏലർകും മനസിലായി.
അമ്മ – ആരു പറഞ്ഞു മറക്കണം എന്ന്.
അതു കേട്ടപ്പോൾ അവള് ഒന്നു നെട്ടി. താൻ കേട്ടത് എന്താണെന്ന് മനസ്സിലാവാതെ അവള് അവളുടെ അച്ഛനെയും അമ്മെയും നോക്കി.
അമ്മാവൻ – മോളെ പാറു നങ്ങൾ അത് തീരുമാനിച്ചു.
പാറു കേട്ടത് വിശ്വസിക്കാൻ പറ്റാതെ എല്ലാവരുടെയും മുഖത്തുനോക്കി.
പാറു – എല്ലവരും എന്നെ പറ്റിക്കാൻ പറയുന്നതല്ലേ.
അമ്മായി – അല്ല മോളെ. അച്ഛൻ പറഞ്ഞത് സത്യമാണ്. നിധി ബാംഗളൂർ നിന്ന് വന്നു കല്യാണം നിശ്ചയം, പിന്നെ കല്യാണം.
പാറു – നിധി ..സമ്മത്…
” നിധിക് സമ്മതം ആണ്.”
പെട്ടന്ന് എല്ലാരും എന്നെ നോക്കി.
അച്ഛൻ – മോള് അതോർത്ത് വിഷമിക്കേണ്ട. ഈ കല്യാണം നമ്മൾ നടത്തും, ഞാൻ വാക്ക് തരുന്നു.
അത് കേട്ടപ്പോൾ അവള് ഒന്ന് കൂടി കരഞ്ഞു. പക്ഷേ ഇപ്രാവശ്യം അവളുടെ മുഖത്ത് ഒരു തിള്ളക്കം ഉണ്ട്. സന്തോഷത്തിൻ്റെ തിള്ളക്കം.
ഡോക്ടര് വന്നു നോക്കി, ഒന്ന് രണ്ടു ദിവസം കിടെകേണ്ടാ കേസ് ആണ് പിന്നെ നങ്ങൾ നല്ല പോലെ നോക്കിക്കോളാം എന്ന് പരനൊണ്ട് നോകിട്ട് നാളെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു.
പിറ്റേന്ന് പാറുനെ ഡിസ്ചാർജ് ചെയ്തു. മരുന്ന് ഒകെ കുറിച്ച് തന്നു, ബോഡി ഫുള്ളി റികവർ ആവന് കുറച്ച് നാൾ പിടിക്കും. ഇനി ഇങ്ങനെ ഒന്നും ഇൻഡവതെ ശ്രദ്ധിക്കണം, കൗൺസിലിംഗ് ഒകെ പറഞ്ഞു.
“മറ്റന്നാൾ നിധി വരും.”