തറവാട് എത്താൻ നേരം അവളുടെ ഓർമ്മകൾ ഒരു പാട് പിന്നിലേക്ക് പോയി
അവളുടെ കണ്ണുകളിൽ ഒരു മഞ്ഞുതുള്ളി പോലെ ആ ഓർമ്മകൾ ചിറകടിച്ചു.
തിളങ്ങുന്ന പാട്ടുപാവാടയിൽ തത്തിക്കളിച്ച ബാല്യം………………….
തുമ്പികളെ പിടിച്ചും…………,അപ്പൂപ്പൻ താടി പറപ്പിച്ചും………………..,
മുത്തച്ഛന്റെ നെഞ്ചിലെ ചൂടിൽ കഥകൾ കേട്ടുറങ്ങിയും, മുത്തശ്ശിയുടെ കൈവിരൽതുമ്പിൽ തൂങ്ങി അമ്പാടി കണ്ണന് മുന്നിൽ വണങ്ങി അതിരാവിലെ കെട്ടിയ തുളസിമാല ചാർത്താൻ കൊടുത്തും, വളർന്നു വന്ന നിഷ്കളങ്കയായ ശ്രീദേവി.
അമ്മ ചുട്ടുകൂട്ടിയ ദോശയുടെ സ്വാദ് എന്താണെന്നറിയാൻ അച്ഛൻ വാരിത്തരണമായിരുന്നു..എല്ലാവരും കൊഞ്ചിച്ചു വളർത്തിയ രാജകുമാരി, അതായിരുന്നു അവൾ.
രാവിൽ മഞ്ഞിന്റെ കുളിരിൽ ആറാടി നെൽ വയലിന് നടുവിലെ പാട വരമ്പിലൂടെ
തറവാടിന്റെ മുന്നിൽ ഇന്നോവയിൽ നിന്നും അവർ രണ്ടു പേരും ഇറങ്ങി
“ രമണീ ആരാ വന്നിരിക്കാൻ ഒന്ന് ഇങ്ങോട് വരാ……………………….”
മുത്തശ്ശി ഓടി വന്നു നന്ദുവിനെ കെട്ടി പിടിച്ചു
“ ഒത്തിരി വലുതായിരിക്കന്നു ………ന്റെ കുട്ടി……………………”
“ വലിയ ആളായാലോ …………..”
“ വാ കയറി അകത്തേക്ക് വരിക…………….”
തറവാടിൽ എത്തി കാപ്പികുടി എല്ലാം കഴിഞ്ഞപ്പോൾ ആണ് മുത്തശ്ശി പറയുന്നത്,
“ രണ്ടുപേരും ഒന്ന് അമ്പലത്തിൽ പോയി വായോ………………….”
അങ്ങനെ അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു
ഭംഗിയുള്ള കാഴ്ചകൾ കണ്ടു ഞാൻ നടന്നു .എന്റെ തൊട്ടു മുന്നിലായി അമ്മയും, ഞങ്ങൾ അമ്പലത്തിൽ നിന്നും തിരികെ വരിക യാണ്
, അമ്പലത്തിൽ പോകുന്നത് എന്നും എനിക്ക് ഇഷ്ടം ആണ്, അതും എന്റെ അമ്മയോടൊപ്പം, അമ്പലത്തിൽ പോകുമ്പോൾ കുളിച്ചു കുറി തൊട്ടു സെറ്റ് സാരി ഉടുത്തിട്ട് ജിമ്മിക്ക് കമ്മൽ ഇട്ടിട്ട് ‘അമ്മ പോകുമ്പോൾ ‘അമ്മ എന്നത്തേക്കാളും സുന്ദരി ആകും