അങ്ങനെ ഒരു ഒൻപതര മണി ആയപ്പോൾ അനിത അവിടെ നിന്നിറങ്ങി. പിന്നെ നേരത്തെ അറിയിച്ചിരുന്ന ഓഫീസിലേക്ക് പോയി. അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് കാര്യം പറഞ്ഞു. അവർ അനിതയോട് വെയിറ്റ് ചെയാൻ പറഞ്ഞു. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അനിതയെ ഒരാൾ വന്നു വിളിച്ചു. അനിത അയാളെ അനുഗമിച്ചു. ലിഫ്റ്റ് കയറി അവർ മൂന്നാം നിലയിലെത്തി.
“ദാ ആ റൂമിലാ സർ ഉള്ളത്.”
സൈഡിലെ ഒരു മുറി കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. അനിത തലകുലുക്കി. അങ്ങോട്ട് ചെന്ന് വാതിലിൽ മുട്ടി. “കം ഇൻ.” എന്ന സ്വരം ഉള്ളിൽ നിന്ന് കേട്ടതോടെ അനിത വാതിൽ തുറന്നു.
“വരൂ അനിത.”
ചെറിയ പുഞ്ചിരിയോടെ അനിതയുടെ ഭർത്താവിന്റെ ബിസ്സിനെസ്സ് പാർട്ണർ ആയിരുന്ന ദിലീപ് പറഞ്ഞു. ഒരു വെള്ളഷർട്ടും കറുപ്പ് ടൈയുമാണ് അതോടൊപ്പം കറുത്ത പാന്റുമാണ് വേഷം. അനിത അയാളുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു.
“സൊ അനിത. നമ്മുക്ക് കാര്യങ്ങൾ കുറച്ചു ഫാസ്റ്റ് ആക്കാം.”
തന്റെ മേശയിലുള്ള ഒരു ഫയൽ എടുത്തുകൊണ്ടു ദിലീപ് പറഞ്ഞു.
“ഹ്മ്മ്..”
അനിത സമ്മതമെന്നോണം മൂളി.
“അനിത കാശ് കൊണ്ടുവന്നിട്ടില്ലല്ലോ?.”
ആ ഫയൽ തുറന്നു കൊണ്ട് അയാൾ ചോദിച്ചു.
“ഇല്ല സർ.”
പയ്യെ അനിത മറുപടി നൽകി.
“ഹ്മ്മ്…ഞാൻ രാജീവിന്റെ കേസ് ഒതുക്കാം. പക്ഷെ എനിക്കൊരു ഉപകാരം ചെയ്‌തുതരണം.”
അയാൾ ഫയൽ തിരികെവെച്ചുകൊണ്ടു തന്റെ കറങ്ങുന്ന കസേരയിലൊന്നു ഞെളിഞ്ഞു ഇരുന്നു.
“എന്ത് വേണേലും ചെയ്‌തു തരാം സർ.”
അനിത കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“ഓക്കേ. അനിത കുറച്ചുനേരം പുറത്തു വെയിറ്റ് ചെയ്തോളു. ഞാൻ വിളിക്കാം.”
തന്റെ ഫോൺ എടുത്തു അതിൽ കുത്തികൊണ്ടു ദിലീപ് പറഞ്ഞു.
“ശരി സർ.”
അനിത എണീറ്റ് പുറത്തിറങ്ങി. അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു. അവിടെ നിന്ന് പുറത്തോട്ടു നോക്കിയാൽ കുറച്ചപ്പുറത്തുള്ള പാർക്ക് കാണാമായിരുന്നു. പണ്ട് രാജീവേട്ടന്റെ കൂടെ അവിടെ സമയം ചിലവിട്ടത്തിട്നെ ഓർമ്മകളൊക്കെ അനിത അയവിറക്കി.
“അനിതയല്ലേ?”
ഒരു ഓറഞ്ച് സാരിയണിഞ്ഞ സ്ത്രീ അനിതയുടെ അടുത്ത് വന്നു ചോദിച്ചു.
“അതെ.”
അനിത തലകുലുക്കി.
“എന്റെ പേര് റേച്ചൽ. ദിലീപ് സർ പറഞ്ഞുവിട്ടതാണ്. എന്റെ കൂടെ വരൂ.”
ചെറുതായി ശ്രുതി ഹാസൻ കട്ടുള്ള ആ സ്ത്രീ പറഞ്ഞു.
“ഹ്മ്മ്.”
അനിത റേച്ചലിനെ അനുഗമിച്ചു. വീണ്ടും ലിഫ്റ്റ് കയറി നാലാം നിലയിലെത്തി. ആ കോറിഡോറിലെ ഏറ്റവുമവസാനമുള്ള മുറിയിലേക്ക് അവർ കയറി. ഒരു ബെഡ്‌റൂം ആയിരുന്നു അത്. അതിന്റെ ഒരു വശത്തു ചെറിയ ഒരു വാതിലും മറു വശത്തു വലിയ ഒരു വാതിലുമുണ്ടായിരുന്നു.