“അമ്മക്ക് എന്ത് പറഞ്ഞാലും എന്റെ മാർക്കിന്റെ കാര്യമേ പറയാനുള്ളു?”
മുഖം കറുപ്പിച്ചുകൊണ്ടു നീതു പറഞ്ഞു.
“ആഹ് അത് മാത്രേ പറയാനുള്ളു.”
അവളെ അനിത ദേഷ്യം പിടിപ്പിച്ചു.
“ഓഹ്”
അനിതയിൽ നിന്ന് വിട്ടുമാറി കൈ മാറിൽ കെട്ടി നീതു ദേഷ്യത്തോടെ കിടന്നു.
“എടി നീ തെറ്റല്ലേ. ഞാൻ വെറുതെ പറഞ്ഞതല്ലേ.”
അനിത അവളെ ആശ്വസിപ്പിച്ചു.
“ഹ്മ്മ്..”
നീതു വീണ്ടും അനിതയോടു ചേർന്ന് കിടന്നു. അനിത കയ്യെത്തിച്ചു ലൈറ്റ് ഓഫാക്കി. അങ്ങനെ അവർ ഉറക്കത്തിലേക്ക് വീണു.
പിന്നീട് ഒരാഴ്ച്ച വലിയ സംഭവവികാസങ്ങളില്ലാതെ കടന്നു പോയി. അനിതക്ക് ജോലി പ്രൈമറി സെക്ഷനിലായതുകൊണ്ടു മറ്റേ പയ്യന്റെ ദൃഷ്ടിയിൽ പിന്നീട് പെട്ടില്ല. നീതുവിന്റെ ടൂർ ഒക്കെ ഉറപ്പിച്ചു. അങ്ങനെ സാധാരണപോലെ കുറച്ചു ദിവസം കടന്നു പോയി.
അങ്ങനെയിരിക്കെ അനിതക്ക് ഒരു ഫോൺ കാൾ വന്നു. അനിതയുടെ ഭർത്താവിന്റെ ബിസ്സിനെസ്സ് പാർട്ണർ ആയിരുന്നു അത്. നാല് ലക്ഷം രൂപ തന്നാൽ കേസ് ഒത്തുതീർപ്പാക്കാമെന്നും രാജീവിനെ ജയിലിൽ നിന്നിറക്കാമെന്നും അയാൾ പറഞ്ഞു. അനിതക്ക് അത്രയും പണം ഒപ്പിക്കാൻ കഴിയില്ലായിരുന്നു. അതോടെ അയാൾ തിരുവനന്തപുരത്തെ ഒരു ഓഫീസിൽ ചെന്ന് നേരിട്ട് കണ്ടു ഒത്തുതീർപ്പിലെത്താമെന്നു പറഞ്ഞു.
അനിത പോവാൻ വേണ്ടി തന്നെ തീരുമാനിച്ചു. രാജീവേട്ടൻ തനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആരുടെ കാലുപിടിച്ചാണേലും രാജീവേട്ടനെ പുറത്തിറക്കണം.
കണ്ണൂരിലാണ് ഇപ്പൊ അനിത താമസിക്കുന്നത്. ഒരു ദിവസം രാത്രി ട്രെയിൻ കയറി കഴിഞ്ഞാൽ പിറ്റേന്ന് രാവിലെ അവിടെയെത്തും. അന്ന് രാത്രി തന്നെ അവിടെ നിന്നും കയറാം. എങ്കിൽ പിറ്റേന്നു രാവിലെ നാട്ടിലെത്താം. അങ്ങനെയായിരുന്നു അനിതയുടെ പ്ലാൻ. ബീനചേച്ചിയോടു കാര്യമെല്ലാം പറഞ്ഞു. ഒരു ദിവസത്തെ കാര്യമായതുകൊണ്ട് നീതുവിനെ ഒപ്പം കൂട്ടേണ്ട എന്ന് തീരുമാനിച്ചു. ബീനചേച്ചിയുടെ അടുത്ത് നീതു സുരക്ഷിതയായതുകൊണ്ടു അനിതക്ക് ആ കാര്യത്തിൽ പേടിയില്ല.
അനിത പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഫോൺ വിളി കിട്ടിയ അന്ന് തന്നെ ബീനച്ചേച്ചി ലേഡീസ് കംപാർട്മെന്റിൽ പോവാനും വരാനുമുള്ള സീറ്റ് ബുക്ക് ചെയ്‌തുകൊടുത്തു. അങ്ങനെ പിറ്റേദിവസം അനിത വൈകുന്നേരത്തോടെ ബസ്‌സ്റ്റോപ്പിൽ പോയി നിന്നു. അവിടെ നിന്ന് അരമണിക്കൂർ യാത്ര കഴിഞ്ഞാണ് റെയിൽവേ സ്റ്റേഷൻ.
സാധാരണകൊണ്ടു പോവാറുള്ള ബാഗ് തന്നെയായിരുന്നു അനിത എടുത്തിരുന്നത്. അതിൽ അടിവസ്ത്രങ്ങളും പിന്നെ അത്യാവശ്യസാധനങ്ങളും വെച്ചു. അധികമായി ഡ്രസ്സ് എടുത്തില്ല. ആവശ്യമെങ്കിൽ അവിടെ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞു ബീനച്ചേച്ചി പൈസ കൊടുത്തിരുന്നു. ഒരു മഞ്ഞച്ചുരിദാറും അതിനോട് മാച്ചായിട്ടുള്ള പാന്റുമാണ് അനിതയുടെ വേഷം. കയ്യിൽ സാധാരണയുള്ള സ്വർണവള ഊരിവെച്ചിരുന്നു. മുടി മെടഞ്ഞുകെട്ടി അറ്റത്തു ക്ലിപ്പ് ചെയ്‌തുവെച്ചു.
അല്പസമയത്തിനുള്ളിൽ തന്നെ ബസ് വന്നു. നല്ല തിരക്കുണ്ട്. പക്ഷെ കേറാതെ പറ്റില്ല. അതിനാൽ എങ്ങനെയെങ്കിലും കയറാൻ തീരുമാനിച്ചു. അനിത ബാഗിൽ നിന്ന് പൈസ എടുത്തു കയ്യിൽ പിടിച്ചു. നല്ല തിരക്കായതുകൊണ്ടു കണ്ടക്ടർ