എങ്ങും നിശ്ശബ്ദത മാത്രം. നേർത്ത പ്രകാശത്തിലെ പുകമഞ്ഞിൽ പെട്ടെന്നാണ് സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി കൈയിൽ പൂക്കളുമായി ശവക്കല്ലറക്കരികിൽ പ്രത്യക്ഷപ്പെട്ടത്. അവർ ആരെയോ തിരയുകയാണ്. നിമിഷങ്ങൾക്കകം കൈയിൽ പനിനീർ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു.
ഇരുവരും ആ കാഴ്ചകളിൽ സത്ബദരായി… പിയാനോയിൽ നിന്നും വരുന്ന നേർത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച നാൻസി , സ്റ്റീഫന്റെ കൈകളിൽ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴിൽ ആ കൽപടിയിൽ തന്നെ ഇരുന്നു. നേർത്ത പ്രകാശത്തിൽ ആ രണ്ടു രൂപങ്ങൾ ശവക്കല്ലറയ്ക്കരികിൽ അല്പനേരം നിന്നു.
വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങൾ. പിയാനോയിൽ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങൾ അപ്രത്യക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങൾ പതിയെ പതിയെ നേർത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തിൽ പോലും അവരെ വിയർക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ നിന്നേഴുന്നേറ്റ് നാൻസിയുടെ കൈയിൽ മുറുകെപ്പിടിച്ച് വേഗത്തിൽ റിസോർട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവർ ഏറെ ക്ഷീണിച്ചിരുന്നു.
ഫ്ലാസ്ക്കിൽ നിന്നു വെള്ളം കുടിച്ചു റിസോർട്ടിലെ റൂമിൽ ഇരിക്കുമ്പോഴും നാൻസിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജനാല ചില്ലുകളിൽ മഞ്ഞുകണങ്ങൾ ഒലിച്ചിറങ്ങുന്നതു കാണാം. പുറത്ത് ഡിസംബർ മാസത്ത് കൊടുംതണുപ്പ്
. ഫ്ളാസ്ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിക്കുമ്പോഴും നാൻസിയുടെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.
ആ രൂപങ്ങൾ തങ്ങളിലേക്ക് ഓടിവരുന്ന പോലെ
പെറ്റെന്ന്ആണ് കറന്റ് പോയത്
വിലക്ക് കത്തിക്കാൻ സിഗരറ്റ് ലാംബ നോക്കിയിട്ടും കാണുന്നില്ല
ഇവിടെ ഇപ്പോൾ വച്ചത് ആണല്ലോ………………
നാൻസി സ്വയം പറഞ്ഞു
അപ്പോൾ ആണ് കിച്ചണിൽ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത്
നാൻസി പേടിച്ചു വിറച്ചു
“ സ്റ്റിഫാ സ്റ്റിഫാ…………….”
അവൾ ഉറക്കെ വിളിച്ചു അവന്റെ ഒച്ച അവിടെ ഒന്നും കേട്ടില്ല
ഒരു വെളുത്ത രൂപം ജനലിനു പുറത്തുകൂടെ പോകുന്നത് അവൾ കണ്ടു
മുടി അഴിച്ചിട്ടിട്ട് ഒരു വെളുത്ത രൂപം
അവൾ ആകെ പേടിച്ചു
നിലവിളിച്ചു
അവളുടെ നിലവിളി അവിടെ ആരും കേട്ടില്ല
ആ തണാവത്തും അവൾ വിയർത്തു കുളിച്ചു
അവൾ അവരുടെ മുറിയിലെ കണ്ണാടിയിൽ ഒരു നിഴൽ
മുടി അഴിച്ചിട്ട അവൾക്ക് പുറകിൽ ഒരു രൂപം
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി
അപ്പോൾ അതിനെ കാണാനില്ല