മനുക്കുട്ടാ….നിയിത് വരെ പോയില്ലേ… ഇല വെട്ടാൻ വേറെ ആരെയും കിട്ടില്ലാട്ടോ.. മോൻ തന്നെ ഉത്സാഹിച്ചാലെ കാര്യം നടക്കൂ… ചെറിയമ്മ അടുക്കള ഭാഗത്ത് നിന്ന് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു…
മനു:-അതേ…നി വേഗം രണ്ട് കത്തിയും കുറച്ച് വള്ളിയും എടുത്തിട്ട് വാ… ഇല വെട്ടാൻ ഏല്പിച്ചിരുന്ന സോമൻ ചേട്ടന്റെ ഏതോ ബന്ധു മരിച്ചെന്നും പറഞ്ഞു പുള്ളി അങ്ങോട്ട് പോയേക്ക…കുറച്ചു മുൻപ് മരണവീട്ടിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു.പുള്ളി വരില്ലെന്നും പറഞ്ഞു..വേറെയൊരാളെ തപ്പിയിട്ട് കിട്ടിയില്ല..ഇനി അതിനുള്ള സമയവുമില്ല…
പാടത്ത് വാഴ വെട്ടിയതിന്റെ ബാക്കി കണ്ണ് നില്പുണ്ട്..അതിൽ നിന്നുള്ള ഇല വെട്ടിയെടുക്കണം ..പെട്ടെന്ന് വെട്ടിയെടുക്കാം ഒരാളെങ്കിലും സഹായത്തിനുണ്ടെങ്കിലെ പറ്റു…നി വേഗം വാ…മനുവേട്ടൻ സൂര്യേച്ചിയോട് പറഞ്ഞു…
സൂര്യ:-ഒന്ന് പോ..മനുഷ്യാ.. എനിക്കിവിടെ നൂറ് കൂട്ടം പണിയുണ്ട്..വല്ല പിള്ളരെയും വിളിച്ചോണ്ട് പോ….അല്ലേ എന്തിനാ..വേറെ അന്യോഷിക്കുന്ന..ഇവളിവിടെ ബോറടിച്ചു നിൽക്കല്ലേ… ഇവളെ കൂട്ടിക്കോ…ഒന്ന് ചെല്ലു മോളെ..ചേച്ചിയ്ക്ക് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് സൂര്യേച്ചി എന്നെ നോക്കി പറഞ്ഞു…
മനു:-ആരെങ്കിലും ഒന്ന് വരുന്നുണ്ടോ..ഇനിയും താമസിച്ചാൽ സന്ധ്യയായാലും വെട്ടി തീരില്ല…ചേച്ചി വേഗം വീടിനകത്തേക്ക് പോയി കത്തിയും
വള്ളിയും എടുത്തിട്ട് വന്ന് എന്റെ കയ്യിൽ തന്നു….മോളെ ഡ്രസ് മാറ്റണോ…
നിത്യ:-വേണ്ടെച്ചി…ഇത് ഒത്തിരി പുതിയതോന്നുമല്ല…വൈകിട്ട് കുളിച്ചിട്ട് മാറിയാൽ മതി…
സൂര്യ:-എന്നാൽ വേഗം പോയിട്ട് വാ..രണ്ടാളും ഞാൻ ചെറിയമ്മയോട് പറഞ്ഞോളാം മനുവേട്ടന്റെ കൂടെ ഇല വെട്ടാൻ പോയെന്ന്…
ഞാനും മനുവേട്ടനും കൂടെ പറമ്പിലൂടെ പാടത്തേക്ക് നടന്നു..കുറച്ചു ചെന്നപ്പോൾ ചെറിയച്ചനും വേറെ രണ്ട് പേരും പറമ്പിലുള്ള റബ്ബർ ഷീറ്റടിയ്ക്കുന്ന മെഷിൻപുരയിൽ നിൽക്കുന്നുണ്ടായിരുന്നു…ചെറിയച്ചൻ ഞങ്ങളെ കണ്ടെന്ന് തോന്നുന്നു…
മനുക്കുട്ടാ…എങ്ങോട്ടട..ഈ കാന്തരിയെയും കൂട്ടി…
മനു:-ഇലവേട്ട്കാരൻ പണി തന്ന് ചെറിയച്ച…പുള്ളിയുടെ ആരോ മരിച്ചിട്ട് അങ്ങോട്ട് പോയി വരില്ലെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു…അതിപ്പോൾ എന്റെ തലയിലായി..സൂര്യയ്ക്ക് വീട്ടിൽ വേറെന്തോ പണിയുണ്ട്..അതോണ്ട് നിത്യയെ കൂട്ടിയതാ..ഒറ്റയ്ക്ക് എല്ലാം കൂടെ നടക്കൂലല്ലോ…
ചെറിയച്ചൻ:-എന്തായാലും നല്ല പണിയ കിട്ടിയത്..നി വാ.. ഇത്തിരി ഊർജം കെട്ടിയിട്ട് പൊയ്ക്കോ..പണി എളുപ്പം കിട്ടും ഇല്ലേ തനിയെ എല്ലാം കഴിയുമ്പോൾ… മേൽവേദനയായിരിക്കും ശീലമില്ലാത്ത പണിയല്ലേ…മോള് നടന്നോ..മനു പിറകെ വന്നോളും ചെറിയച്ചൻ എന്നെ നോക്കിപ്പറഞ്ഞു…മനുചേട്ടനും ചെറിയച്ചനും ഷെഡിനകത്തേയ്ക്ക് പോയി..ഞാൻ പടത്തേയ്ക്കുള്ള വഴിയിലൂടെ നടന്നു…പാടത്തിന്റെ കരയിൽ മനുവേട്ടനെയും കാത്തിരുന്നു…
പണ്ടൊക്കെ പാടത്ത് നെൽകൃഷിയായിരുന്നു..ഇപ്പോൾ പണിക്കാരെ കിട്ടാത്തത് കൊണ്ട് പകരം പാടം നിറയെ വാഴകൃഷി കൈയ്യടക്കിയിരിക്കുന്നു…കുലകൾ എല്ലാം വെട്ടിപ്പോയി..ഓരോ കുറ്റിയിലും ഒരാൾ പോക്കത്തിൽ ഉള്ള നിറയെ കണ്ണുകൾ നിൽക്കുന്നുണ്ട്…നല്ലൊരു കാട് പോലെ..പുറത്ത് നിന്ന് നോക്കിയാൽ അകത്ത് ആരെങ്കികും ഉണ്ടെങ്കിൽ അറിയുക പോലുമില്ല…ഒറ്റയ്ക്ക് മനുവേട്ടന്റെ കൂടെ വരേണ്ടിയുരുന്നില്ലെന്നു തോന്നി…