സുകന്യേച്ചി എന്നെ ചട്ടം കെട്ടി കവറുകളുമായി അകത്തേക്ക് നീങ്ങി .
“പെണ്ണിനെ എന്താ കൊണ്ട് വരാഞ്ഞേ ?”
പൊന്നൂസിന്റെ കാര്യം ഓർത്തു പ്രിയേച്ചി തിരക്കി .
“ഒന്നും ഇല്ല..രണ്ടിനേം കൂടി ഒറ്റയ്ക്ക് താങ്ങില്ല ”
ഞാൻ അതിനു ചെറിയ ചിരിയോടെ മറുപടി നൽകി .
“അപ്പൊ ഇനി രണ്ടെണ്ണം കൂടി വരുന്നതോ ?”
എന്നെയൊന്നു ആക്കിയ പോലെ പുള്ളിക്കാരി ചിരിച്ചു ..പിന്നെ ആദിയെ എടുത്തുപൊക്കി ഒക്കത്തുവെച്ചു .
“അതൊക്കെ സംഭവിച്ചു പോണതല്ലേ ..നിങ്ങൾക്കും ആവാം …”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു പുറത്തേക്കൊന്നു നോക്കി .
“ഉവ്വ ….”
പുള്ളിക്കാരി അതുകേട്ട് ഒന്ന് ചിരിച്ചു .
“ഉടനെ എങ്ങാനും കെട്ട്യോൻ വരോ ?”
ഞാൻ പുള്ളികാരിയെ നോക്കി ചോദിച്ചു .
“ഏയ് ..പോയിട്ട് ഒരു കൊല്ലം ആവുന്നല്ലേ ഉള്ളു ..രാജീവേട്ടൻ ചിലപ്പോൾ ക്യാൻസൽ ആക്കി വരുമെന്ന് ചേച്ചി പറയുന്നത് കേട്ടു ..ഇവിടെ എന്തേലും ബിസിനെസ്സ് ഒകെ നോക്കാൻ ആണ് പ്ലാൻ …പറ്റുമെങ്കിൽ താൻ ഒന്ന് സഹായിക്കേടോ ..”
പ്രിയേച്ചി മടിയൊന്നും വിചാരിക്കാതെ എന്നോട് ആവശ്യപ്പെട്ടു .
“ഹ്മ്മ് …നോക്കാം ..”
ഞാൻ അത് പറയുന്നത് കേട്ടുകൊണ്ടാണ് സുകന്യേച്ചി തിരികെ എത്തിയത് .
“അതൊന്നും വേണ്ടെടാ …നീ ചെയ്തു തന്നതൊക്കെ തന്നെ വല്യ ഉപകാരം ആണ്.. ”
സുകന്യേച്ചി എന്റെ മറുപടി കേട്ടു ചിരിച്ചു . അവരുടെ അനിയന് മെഡിക്കൽ സീറ്റ് എൻട്രൻസ് എഴുതി കിട്ടാതെ വന്നപ്പോൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരാൻപറഞ്ഞത് ഞാനാണ് . അതിനുള്ള അമൗണ്ടിൽ പകുതി കൊടുത്തതും ഞാൻ ആയിരുന്നു . വീട്ടിൽ മഞ്ജുസിനു മാത്രമേ ആ കാര്യം അറിയത്തുള്ളൂ!
“അങ്ങനെ ഒന്നും വിചാരിക്കണ്ടന്നെ ..ഒകെ നമ്മുടെ തന്നെ ആൾക്കാരല്ലേ ഏടത്തി ”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അതിനു മറുപടി പറഞ്ഞു .
“എന്തായാലും മറ്റേത് ഒരു കണക്കിന് നന്നായെടാ …ഇപ്പൊ എന്റെ വീട്ടിലുള്ളോർക് നിന്നെ വല്യ കാര്യം ആണ് ..”
സുകന്യേച്ചി സ്വല്പം ഗമയിൽ തന്നെ എന്നെയൊന്നു പൊക്കി പറഞ്ഞു .
“ആഹ് ..ഞാൻ ഒരീസം അങ്ങോട്ട് വരാം …”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
അങ്ങനെ അവരോടു സംസാരിച്ചിരിക്കെ വല്യച്ചനും വല്യമ്മയും എത്തി .അപ്പോഴേക്കും സ്വല്പം ഇരുട്ടിയിരുന്നു . അതിനിടെ പ്രിയേച്ചി കുളിച്ചു ഉമ്മറത്ത് വിളക്കൊക്കെ കത്തിച്ചു വെച്ചിരുന്നു . സ്വല്പ നേരം അങ്ങനെ വല്യമ്മയോടും വല്യച്ചനോടും വിശേഷങ്ങൾ പറഞ്ഞിരുന്നു ഞാൻ ഇറങ്ങി .അന്നത്തെ ദിവസം അങ്ങനെ കുറെ യാത്രകൾ കൊണ്ട് കഴിഞ്ഞു കിട്ടി . പിറ്റേ ദിവസം ആയിരുന്നു ഓണം .
അതുകൊണ്ട് തന്നെ തലേന്ന് രാത്രി അമ്മച്ചി സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ അരിഞ്ഞു വെക്കലും പാചകവുമൊക്കെ ആയി ജഗപൊക ആയിരുന്നു . മഞ്ജുസും അവളെ കൊണ്ട് പറ്റുന്ന പോലെ ഒകെ സഹായിക്കുന്നുണ്ട് . ഹേമാന്റിയും തലേന്ന് തന്നെ ഞങ്ങളുടെ വീട്ടിലേക്ക് പോന്നിരുന്നു . മായേച്ചിയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ പുള്ളിക്കാരി വീട്ടിൽ ഒറ്റക്കാണ് . അതുകൊണ്ട് അമ്മയാണ് ഹേമാന്റിയെ കൂട്ടികൊണ്ടു വരാൻ എന്നോട്