ഞാൻ വീണ്ടും ചോദിച്ചു ..
” ഈ മൂന്ന് മാസത്തിനിടക്ക് ഒരു വട്ടം മാത്രം , അതും മൂപ്പരെ ഫോണിൽന്നു……ഓൾക്ക് ഒന്നും പറയാൻ ഇല്ലാത്തോണ്ട് നേർക്ക് സംസാരിക്കാൻ പറ്റിയില്ല…”
താത്ത ശൂന്യതയിലേക് കണ്ണുനട്ട് പറഞ്ഞു….ഞാൻ വീണ്ടും അസ്വസ്ഥനായി….ഇനി ഒരു നിമിഷം കൂടെ അവിടെ നിൽക്കാൻ മനസ് സമ്മതിച്ചില്ല….എഴുന്നേറ്റു യാത്ര പോലും പറയാതെ ഞാൻ ഇറങ്ങി നടന്നു ….അവരും വിളിച്ചില്ല , നേരെ ബൈക്കെടുത്തു തിരിച്ചു പോന്നു….പോരുന്ന സമയമത്രയും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന തോതിൽ എന്റെ ചിന്തകൾ പാഞ്ഞു …..ഇടക്ക് ശ്രദ്ധ കുറയുന്നു എന്ന് തോന്നി, പകുതിയോളം ദൂരമായപ്പോൾ ഒഴിഞ്ഞ ഒരു സ്ഥലം കണ്ടു ,കുന്നിന്റെ സൈഡിലൂടെ വളഞ്ഞു വളഞ്ഞു നിൽക്കുന്ന റോഡ് , വെയിൽ കുറവുള്ള ഭാഗത്ത് വഴിയോരക്കച്ചവടക്കാർ പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുന്നുണ്ട് ,അതിനിടയിൽ കണ്ട കരിമ്പ് ജ്യൂസ് കടയിൽ കേറി തണുത്ത ജ്യൂസ് വാങ്ങി ഒഴിഞ്ഞിരുന്നു ആ കുന്നിന്റെ ഭംഗി നോക്കി വെറുതെ ഇരുന്നു , ചിന്തകൾ വീണ്ടും എന്നെ കീഴടക്കി….. മനുഷ്യൻ എന്തെല്ലാം നേടിയാലും ഈ ലോകത്ത് നമ്മളാൽ നിയന്ത്രിക്കാൻ കഴിയാത്ത ഒരുപാട് സംഭവങ്ങളുണ്ട് ,ഇഷ്ടമല്ലെങ്കിൽ കൂടി പല കാര്യങ്ങളാലും നിര്ബന്ധിതരായി നമ്മൾ പലതും ചെയ്യേണ്ടി വരും , റസീനയുടെ കാര്യത്തിൽ അതുതന്നെയാണ് സംഭവിച്ചത് …..പ്രത്യക്ഷത്തിൽ അവളുടെ ഉപ്പയോട് ആദ്യം തോന്നിയ ദേഷ്യം പുള്ളിയുടെ നിസ്സഹായാവസ്ഥയിൽ ഉരുകി പോയി…..
ഭൂരിഭാഗം മനുഷ്യന്മാരുടെയും ഒരു പ്രശ്നം എന്താന്ന് വെച്ചാൽ മിക്കവാറും ഒരു ഭാഗം മാത്രമേ ചിന്തിക്കൂ , മറ്റേ ഭാഗത്ത് പറയുന്നത് കൂടി കേട്ടു തിരുമാനങ്ങൾ എട്ക്കുന്നവനാണ് യഥാർത്ഥ വിവേകി…..റസീനയുടെ ഭാഗം മാത്രം കേട്ട് ഉപ്പയെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വിഷമം തോന്നി…..അവളിതു തിരിച്ചറിഞ്ഞിട്ടുണ്ടോ എന്തോ……
യാത്ര പുനരാരംഭിച്ചു ഞാൻ ഉച്ചക്ക് കഴിയുമ്പോളേക്കും ഹോസ്റ്റലിൽ എത്തി , ബൈക്ക് കൊടുത്താണ് പോന്നത്…..അത്യാവശ്യം ക്ഷീണമുണ്ടായിരുന്നു, വലിയൊരു യാത്രയല്ലെങ്കിലും വളരെ ചെറിയ ദൂരം മാത്രം പോയി ശീലമുള്ള എനിക്ക് ഇത് ഹിമാലയൻ യാത്ര തന്നെയായിരുന്നു ….മനസ് ശെരിയായി വരുന്നേ ഉള്ളുവെങ്കിലും സമയം കളയാതെ നേരത്തെ കെട്ടിവെച്ച എന്റെ കുന്ത്രാണ്ടങ്ങൾ എല്ലാ കെട്ടിപ്പെറുക്കി അടുത്തുള്ള ഹോട്ടലിൽ നിന്നും ഒരു ബിരിയാണിയും കേറ്റി ഞാൻ ബസ് പിടിച്ചു…..പതിവ് പോലെ ബസിലെ മയക്കം കഴിഞ്ഞു എണീറ്റപ്പോളെക്കും ഇറങ്ങാനുള്ള സ്ഥലം എത്താനായിട്ടുണ്ട് , ഇറങ്ങി അടുത്ത ബസും പിടിച്ചു വീടെത്തി……അന്ന് രാത്രി ശബരിയെയും അമ്മുവിനെയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു…..തൽക്കാലം റസീനയെ അവളുടെ വിധിക്കു വിട്ടുകൊടുത്തു എന്റെ ഭാവിയെപ്പറ്റി സീരിയസായി ചിന്തിക്കാനായിരുന്നു ശബരിയുടെ ഉത്തരവ്…….ഞാൻ അപ്പോൾ അതു അംഗീകരിക്കാൻ പറ്റിയ മനസ്സല്ലെങ്കിലും എതിർത്തില്ല……
പിറ്റേന്ന് തൊട്ടു ഞാൻ ട്യൂഷൻ സെന്റെറിൽ കുറച്ചുകൂടി ഇൻവോൾവ്ഡ് ആയി…ക്ലാസ്സെടുക്കുന്നതിനും ബാക്കി കാര്യങ്ങളിലും എന്റേതായ സാനിധ്യം ഞാൻ രേഖപ്പെടുത്തി….
ശിവേട്ടനും എന്റെ ഇടപെടൽ ഇഷ്ടപ്പെട്ടു….ഞങ്ങൾ നോട്ടീസ് അടിച്ചു പത്രത്തിൽ കൊടുത്തും ,ലോക്കൽ tv പരസ്യങ്ങൾ കൊടുത്തും ഫോണിലൂടെയും നേരിട്ടും പല രീതിയിൽ കുട്ടികളെ ആകർഷിച്ചു….ഞങ്ങളെ മൂന്നാളെ കൂടാതെ പിന്നെയും രണ്ടു ടീച്ചേർസ് വേറെയും വന്നു , അവരെ കൊണ്ട് വന്നത് എന്റെ