‘ഒരു ടൈ കൂടി കെട്ടാമായിരുന്നു, ഇതെന്താ ബിസിനസ് മീ്റ്റിനു പോകുവാണോ ചന്ത്വേട്ടൻ മലയാളിപ്പയ്യൻമാർ ഇടുന്നതു പോലെ ജൂബ്ബയോ വേഷ്ടിയോ ഒക്കെ ധരിച്ചു പൊയ്ക്കൂടെ.ഇതൊരു കല്യാണവീട്ടിൽ പോകുവല്ലേ. ‘
മാനസിയുടെ ആ ചോദ്യം കേട്ടു ചിരിച്ചതേയുള്ളൂ ചന്തു. അവളും നന്നായി ഒരുങ്ങിയിരുന്നു. വിലകൂടിയ നീല ഡിസൈനർ സാരി.കഴുത്തിലും കൈയിലും വജ്രത്തിൽ തീർത്ത ആഭരണങ്ങൾ. ആ വേഷത്തിൽ അവളുടെ ഉത്തരേന്ത്യൻ സൗന്ദര്യം പതിൻമടങ്ങു വർധിച്ചു.അവളെ കാണാൻ ഒരു കരീന കപൂറിന്‌റെ കട്ടാണെന്ന് ചന്തുവിനു പലപ്പോഴും തോന്നിയിട്ടുണ്ട്.
‘വാ പോകാം.’ അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.
ഏറമംഗലം തറവാടിന്‌റെ പടിവാതിൽക്കലെത്തിയപ്പോഴേക്കും തന്‌റെ കാൽ തളരുന്നെന്നു ചന്തുവിനു തോന്നി.അവിടത്തെ കാലിത്തൊഴുത്തുകളിലും വൈക്കോൽകൂനകളിലും പണിയെടുത്ത ദിവസങ്ങൾ. അമ്മാവന്‌റെ കാർക്കശ്യം, ഇ്ച്ഛമ്മായിയുടെ സ്‌നേഹം.രാഗിണിയോടുള്ള പ്രണയം.10 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതിന്‌റെ സങ്കോചം അവനെ പൊതിഞ്ഞു.
ചന്തുവിന്‌റെ കാർ ഗേറ്റു കടന്നെത്തി.ബന്ധുക്കളും മറ്റും അവനെ കാണാനായി അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പത്തു വർഷമായി ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും മുംബൈയിൽ നിന്നു വരുന്നവർ വഴി എല്ലാവരും അവന്‌റെ വളർച്ച അറിയുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ അവനെ പൊതിഞ്ഞു.അവരെല്ലാ്ം അവനോടു വിശേഷങ്ങൾ ചോദിച്ചു.സ്ത്രീകൾ മാനസിയുടെ കൈയിൽ പിടിച്ചു കവിളത്തു തഴുകി. തനുവിനെ ആരൊക്കെയോ എടുത്തുയർത്തി.
‘ചന്തു വന്നോ,’ എന്നൊരു ശബ്ദത്തോടെ ഒരാൾ വരുന്നതു കണ്ടു.
അമ്മാവനായിരുന്നു, കാർക്കശ്യം നിറഞ്ഞ അമ്മാവൻ ഒരുപാടു വൃദ്ധനായതു പോലെ.വന്നപാടെ അദ്ദേഹം ചന്തുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.കൈയിൽ പിടിച്ചു നോക്കി നിന്നു.
‘അമ്മാവനു സുഖാണോ’ ചന്തു ചോദിച്ചു.
‘സുഖമാടാ, എനിക്കു സന്തോഷമായി, മരിക്കും മുൻപേ നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ’ ആ വൃദ്ധൻ പറഞ്ഞു.
‘എന്‌റെ ചന്തുവേ,’ പൊട്ടിക്കരച്ചിലോടെ ആരോ അടുത്തു വരുന്നത് അവനറിഞ്ഞു. ഇച്ഛമ്മായിയായിരുന്നു.വന്നപാടെ അവർ ചന്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചന്തു അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മാനസിയെ ഇച്ഛമ്മായി കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി.
‘ചന്തോന്‌റെ പെണ്ണിനെ കണ്ടോ, സിനിമാനടീനെ പോലുണ്ട്,’ അകായിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോളാണ്.ബന്ധുക്കൾ ചന്തുവിനെ വിട്ടു പോയിരുന്നു.തനു അവനോടൊട്ടി നിൽക്കുകയായിരുന്നു.
ചന്ത്വേട്ടൻ എപ്പോൾ വന്നു എന്നൊരു ചോദ്യം.
പരിചിതമായ സ്വരം,ഒരിക്കൽ എന്നും കേൾക്കാൻ കൊതിച്ച സ്വരം.ചന്തു തിരിഞ്ഞു നോക്കി.
രാഗിണി…..
അവളെ കണ്ടപ്പോൾ അവനു വിശ്വസിക്കാനായില്ല, ആകെ കോലം കെട്ടു പോയിരുന്നു രാഗിണി.ഒരു സാധാരണ സാരിയും ബ്ലൗസുമായിരുന്നു വേഷം.നന്നേ സുന്ദരിയായിരുന്ന അവൾ മെലിഞ്ഞുണങ്ങിയിരുന്നു.കൺതടങ്ങളിൽ കറുപ്പ്.
‘കുറച്ചുനേരായി..’ നീണ്ട കാലത്തിനു ശേഷം സംഭവിച്ച ആ സമാഗമത്തിന്‌റെ ഭാവമൊന്നും പുറത്തു പ്രകടിപ്പിക്കാതെ അവൻ ഉത്തരം നൽകി.
രാഗിണി തനുവിനെ നോക്കി കൈയാട്ടി വിളിച്ചു. അവൻ പോകാതെ ചന്തുവോട് ഒ്ട്ടി നിന്നു.
‘ചെല്ല് ‘ ചന്തു അവനോടു പറഞ്ഞു.
‘നിന്‌റെ അമ്മായിയാ കുട്ടാ, വാ അമ്മായീടെ അടുക്കൽ വാ.’അവൾ അങ്ങനെ പറഞ്ഞു വിളിച്ചപ്പോൾ തനു അവൾക്കരികിലേക്കു ചെന്നു.അവനെ വാരിയെടുത്ത് തലമുടിയിൽ തലോടി അവൾ ഉമ്മ വച്ചു.
മാനസിയുടെ ആ ചോദ്യം കേട്ടു ചിരിച്ചതേയുള്ളൂ ചന്തു. അവളും നന്നായി ഒരുങ്ങിയിരുന്നു. വിലകൂടിയ നീല ഡിസൈനർ സാരി.കഴുത്തിലും കൈയിലും വജ്രത്തിൽ തീർത്ത ആഭരണങ്ങൾ. ആ വേഷത്തിൽ അവളുടെ ഉത്തരേന്ത്യൻ സൗന്ദര്യം പതിൻമടങ്ങു വർധിച്ചു.അവളെ കാണാൻ ഒരു കരീന കപൂറിന്‌റെ കട്ടാണെന്ന് ചന്തുവിനു പലപ്പോഴും തോന്നിയിട്ടുണ്ട്.
‘വാ പോകാം.’ അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.
ഏറമംഗലം തറവാടിന്‌റെ പടിവാതിൽക്കലെത്തിയപ്പോഴേക്കും തന്‌റെ കാൽ തളരുന്നെന്നു ചന്തുവിനു തോന്നി.അവിടത്തെ കാലിത്തൊഴുത്തുകളിലും വൈക്കോൽകൂനകളിലും പണിയെടുത്ത ദിവസങ്ങൾ. അമ്മാവന്‌റെ കാർക്കശ്യം, ഇ്ച്ഛമ്മായിയുടെ സ്‌നേഹം.രാഗിണിയോടുള്ള പ്രണയം.10 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതിന്‌റെ സങ്കോചം അവനെ പൊതിഞ്ഞു.
ചന്തുവിന്‌റെ കാർ ഗേറ്റു കടന്നെത്തി.ബന്ധുക്കളും മറ്റും അവനെ കാണാനായി അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പത്തു വർഷമായി ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും മുംബൈയിൽ നിന്നു വരുന്നവർ വഴി എല്ലാവരും അവന്‌റെ വളർച്ച അറിയുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ അവനെ പൊതിഞ്ഞു.അവരെല്ലാ്ം അവനോടു വിശേഷങ്ങൾ ചോദിച്ചു.സ്ത്രീകൾ മാനസിയുടെ കൈയിൽ പിടിച്ചു കവിളത്തു തഴുകി. തനുവിനെ ആരൊക്കെയോ എടുത്തുയർത്തി.
‘ചന്തു വന്നോ,’ എന്നൊരു ശബ്ദത്തോടെ ഒരാൾ വരുന്നതു കണ്ടു.
അമ്മാവനായിരുന്നു, കാർക്കശ്യം നിറഞ്ഞ അമ്മാവൻ ഒരുപാടു വൃദ്ധനായതു പോലെ.വന്നപാടെ അദ്ദേഹം ചന്തുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.കൈയിൽ പിടിച്ചു നോക്കി നിന്നു.
‘അമ്മാവനു സുഖാണോ’ ചന്തു ചോദിച്ചു.
‘സുഖമാടാ, എനിക്കു സന്തോഷമായി, മരിക്കും മുൻപേ നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ’ ആ വൃദ്ധൻ പറഞ്ഞു.
‘എന്‌റെ ചന്തുവേ,’ പൊട്ടിക്കരച്ചിലോടെ ആരോ അടുത്തു വരുന്നത് അവനറിഞ്ഞു. ഇച്ഛമ്മായിയായിരുന്നു.വന്നപാടെ അവർ ചന്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചന്തു അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മാനസിയെ ഇച്ഛമ്മായി കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി.
‘ചന്തോന്‌റെ പെണ്ണിനെ കണ്ടോ, സിനിമാനടീനെ പോലുണ്ട്,’ അകായിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോളാണ്.ബന്ധുക്കൾ ചന്തുവിനെ വിട്ടു പോയിരുന്നു.തനു അവനോടൊട്ടി നിൽക്കുകയായിരുന്നു.
ചന്ത്വേട്ടൻ എപ്പോൾ വന്നു എന്നൊരു ചോദ്യം.
പരിചിതമായ സ്വരം,ഒരിക്കൽ എന്നും കേൾക്കാൻ കൊതിച്ച സ്വരം.ചന്തു തിരിഞ്ഞു നോക്കി.
രാഗിണി…..
അവളെ കണ്ടപ്പോൾ അവനു വിശ്വസിക്കാനായില്ല, ആകെ കോലം കെട്ടു പോയിരുന്നു രാഗിണി.ഒരു സാധാരണ സാരിയും ബ്ലൗസുമായിരുന്നു വേഷം.നന്നേ സുന്ദരിയായിരുന്ന അവൾ മെലിഞ്ഞുണങ്ങിയിരുന്നു.കൺതടങ്ങളിൽ കറുപ്പ്.
‘കുറച്ചുനേരായി..’ നീണ്ട കാലത്തിനു ശേഷം സംഭവിച്ച ആ സമാഗമത്തിന്‌റെ ഭാവമൊന്നും പുറത്തു പ്രകടിപ്പിക്കാതെ അവൻ ഉത്തരം നൽകി.
രാഗിണി തനുവിനെ നോക്കി കൈയാട്ടി വിളിച്ചു. അവൻ പോകാതെ ചന്തുവോട് ഒ്ട്ടി നിന്നു.
‘ചെല്ല് ‘ ചന്തു അവനോടു പറഞ്ഞു.
‘നിന്‌റെ അമ്മായിയാ കുട്ടാ, വാ അമ്മായീടെ അടുക്കൽ വാ.’അവൾ അങ്ങനെ പറഞ്ഞു വിളിച്ചപ്പോൾ തനു അവൾക്കരികിലേക്കു ചെന്നു.അവനെ വാരിയെടുത്ത് തലമുടിയിൽ തലോടി അവൾ ഉമ്മ വച്ചു.