പക്ഷേ കഴിഞ്ഞ വെക്കേഷൻ കഴിഞ്ഞു വന്നതോടു കൂടി അവനാളാകെ മാറി. ഒത്ത ആൺകുട്ടിയായി മാറി. മാത്രമല്ല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൗൺസിലറുമായി…
” അതു പോലെ തന്നെയായിരുന്നു മോളും. കൂടാതെ അവൾക്ക് ഒട്ടും ആരോഗ്യമില്ലായിരുന്നു. എപ്പോഴും എന്തെങ്കിലും അസുഖം. എന്തു കഴിച്ചാലും ശരീരം ക്ഷീണിച്ച് ആസ്ത്മാ രോഗികളുടെ പോലെ…” ടീച്ചർ.
പക്ഷേ ആ മെല്ലിച്ച പെൺകുട്ടിയാണ് ഹിമ എന്നാരും പറയില്ല. പതിനെട്ടു വയസ്സേ ഉള്ളെങ്കിലും ഇരുപത്തെട്ടിന്റെ ശരീരവളർച്ച.നല്ല വെളുത്തു തടിച്ച മാദകസുന്ദരി.
” ഹരിയേട്ടന്റെ കുടുംബത്തിൽ തുടർച്ചയായി മൂന്നു മരണങ്ങൾ. പിന്നെ എന്റെ അഛനും ആകസ്മികമായി മരിച്ചു. അതോടെയാണ് ആരെക്കൊണ്ടെങ്കിലും ഒന്നു പ്രശ്നം വച്ചു നോക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ക്ഷേമയോഗസ്വാമിജിയെക്കുറിച്ച് ആരോ പറഞ്ഞത്. പിന്നീട് സ്വാമിജിയാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. ഇവിടെ വന്ന് പൂജകളൊക്കെ ചെയ്തതോടെ എല്ലാ പ്രശ്നങ്ങളും മാറി. എങ്കിലും ദോഷഫലങ്ങൾ പൂർണ്ണമായി മാറാൻ ഈ തവണയൂടെ വരണമെന്നു പറഞ്ഞു…” ടീച്ചർ പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ടതോടെ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയങ്ങളെല്ലാം മാറി. മാത്രമല്ല വിശ്വാസം കൂടുകയും ചെയ്തു…
അപ്പോഴേക്കും വലിയ സ്വാമി എത്തി. കൂടെ വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും.
സ്വാമി എല്ലാവരേയും അഭിസംബോധന ചെയ്ത് ശ്യാമവാർത്താളീദേവിയെ കുറിച്ച് ഏതാനം കാര്യങ്ങൾ പറഞ്ഞു. നേപ്പാളിയിലായിരുന്നു പ്രഭാഷണം. വിനായക സ്വാമി പരിഭാഷപ്പെടുത്തി തന്നു.
ഇതായിരുന്നു ചുരുക്കം ;
ഇവിടെ താമസിക്കുമ്പോൾ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. താമസിക്കുന്ന അത്രയും നാൾ പ്രത്യേകം തരുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
ആറു ദിവസം നീണ്ടു നിൽക്കുന്ന കർമ്മങ്ങൾ കഴിയാതെ മടങ്ങിപ്പോകാൻ സാദ്ധ്യമല്ല.
പുറത്തിറങ്ങിയാലും ഇവിടെ നടന്ന കാര്യങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണം. അഥവാ ആരോടെങ്കിലും പറയുകയാണെങ്കിൽ അവരെ ഇവിടേക്ക് വരാൻ നിർദ്ദേശിക്കാൻ മാത്രമാകണം. അതും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷം മാത്രം…
ഇക്കാര്യങ്ങൾ സമ്മതമാണെങ്കിൽ ദേവിയുടെ പ്രതിഷ്ഠയ്ക്കു മുമ്പിൽ വച്ച് പ്രതിജ്ഞ ചെയ്യണം. വിരൽ മുറിച്ച് രക്തതിലകം ചാർത്തിയുള്ള പ്രതിജ്ഞ…
അഥവാ സമ്മതം അല്ലെങ്കിൽ ഈ രാത്രി തങ്ങിയിട്ട് രാവിലെ തന്നെ മടങ്ങാം…
ഞങ്ങൾക്കെല്ലാം സമ്മതം ആയിരുന്നു. എങ്ങനെ ആയാലും ദോഷങ്ങൾ മാറിക്കിട്ടിയാൽ മതി.
പോരാത്തതിന് വിശ്വാസം ഉറപ്പിക്കാൻ ടീച്ചറിന്റെ അനുഭവവും…
എല്ലാവരും ദേവിയുടെ വിഗ്രഹത്തിൽ രക്തതിലകം ചാർത്തി പ്രതിജ്ഞയെടുത്തു…
പിന്നീട് അത്താഴം.
സ്വാമിനി കുടിലുകളിൽ ഭക്ഷണമെത്തിച്ചു.
ഫുൽക്ക, സബ്ജി, പാല്…
നാളെ മുതൽ ധരിക്കേണ്ട വസ്ത്രങ്ങൾ രാവിലെ എത്തിച്ചു തരുമെന്ന് സ്വാമിനി പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ സ്വാമിനി എല്ലാവരേയും വിളിച്ചെഴുന്നേൽപ്പിച്ചു.