അപ്പോൾ വീണ്ടും സ്വാമിനിയെത്തി.
സ്വാമിനിയുടെ പുറകെ കടന്നു വന്ന ആൾക്കാരെ കണ്ടു ഞെട്ടി.
ജലജ ടീച്ചറും കുടുംബവും…!
ജലജടീച്ചറാണ് ചേച്ചിയോട് കാസറഗോഡുള്ള സ്വാമിയുടെ കാര്യം പറഞ്ഞത്…
ടീച്ചറും കുടുംബവും എങ്ങനെ ഇവിടെയെത്തി…
ജലജ ടീച്ചർ, ഭർത്താവ് ഹരി സാർ, മകൾ ഹിമ, മകൻ ജിതിൻ.
ടീച്ചർ എന്നെയും ചേച്ചിയേയും പ്ലസ്ടൂവിൽ പഠിപ്പിച്ചതാണ്. ഹരി സാർ ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിലെ സാർ ആണ്. സാറ് മാത്സ് ആയതു കൊണ്ട് എന്നെ പഠിപ്പിച്ചിട്ടില്ല. ജിതിൻ എന്റെ ജൂനിയറായിരുന്നു. മകൾ ഹിമ പ്ലസ് ടൂവിൽ ഇപ്പോൾ.
ടീച്ചർ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
” ഞെട്ടി അല്ലേ ” ടീച്ചർ.
അപ്പോഴും അമ്പരപ്പു മാറാതെ തലയാട്ടി.
” ഞങ്ങൾ സ്വാമി പറഞ്ഞിട്ടു വന്നതാ. നിങ്ങളെ ഇങ്ങോട്ടയച്ചതു ഞങ്ങളായതിനാൽ ഞങ്ങളും വന്നാൽ നന്നായിരിക്കുമെന്ന് ഇവിടുന്ന് അറിച്ചിരുന്നു. പിന്നെ ഞങ്ങളും വന്നാൽ നിങ്ങൾക്ക് ഒരു ഉറപ്പും ആകുമല്ലോ. അല്ലെങ്കിൽ ഇതൊക്കെ ഒരു തട്ടിപ്പാണെന്നുള്ള വിചാരം മനസ്സിൽ കിടക്കും…”
അപ്പോൾ ഹരി സാർ പറഞ്ഞു,
” തന്നെയുമല്ല ഈ പൂജ ചെയ്യാൻ മിനിമം പത്തു പേരെങ്കിലും വേണം. അപ്പോഴേ ഫലം പൂർണ്ണമായി കിട്ടൂ…”
അപ്പോൾ ചേച്ചിക്ക് ഒരു സംശയം…
” ടീച്ചറേ അപ്പോൾ ടീച്ചറൊക്കെ വന്നപ്പോഴോ… പത്തു പേരെങ്ങനെ…”
” ഞങ്ങളു നാലുമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു ഫലം പൂർണ്ണമാകില്ല. അടുത്ത ബന്ധുക്കളോ സുഹൃത്തുകളോ അടങ്ങുന്ന ഒരു കുടുംബത്തിനോടൊപ്പം ബാക്കി കർമ്മങ്ങൾ കൂടി ചെയ്താൽ നിവൃത്തിയാകുമത്രേ. അങ്ങനെ ഇവിടുന്ന് പറഞ്ഞപ്പോഴാണ് നിങ്ങളുടെ ഒപ്പം ആകാമെന്നു തീരുമാനിച്ചത്. പക്ഷേ നിങ്ങളോടതു പറയുന്നതിനു മുമ്പേ നിങ്ങളിങ്ങോട്ടു പുറപ്പെട്ടു…” ടീച്ചർ.
ഏതായാലും ടീച്ചറിന്റേയും കുടുംബത്തിന്റേയും സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്.
പിന്നീട് ടീച്ചറും സാറും കൂടി കാര്യങ്ങൾ വിശദീകരിച്ചു…
” രഘുവിനറിയാമല്ലോ മോൻ ഭയങ്കര നാണം കുണുങ്ങിയായിരുന്നു എന്ന്…” ടീച്ചർ പറഞ്ഞു.
ശരിയാണ്. പ്ലസ്ടൂവിൽ പഠിക്കുന്ന കാലം മുതലേ ജിതിനെ അറിയാം. പെണ്ണൻ, ചാന്തുപൊട്ട് ഇങ്ങനെയൊക്കെയാണ് അവനെ വിളിച്ചിരുന്നത്. പെൺകുട്ടികളോടു പോയിട്ട് ആൺകുട്ടികളോടു പോലും നാണം മൂലം സംസാരിക്കാത്തവൻ. ജലജ ടീച്ചർ അവിടെത്തന്നെ ആയിരുന്നതു കൊണ്ട് ടീച്ചറിന്റെ മകൻ എന്ന കാരണം കൊണ്ടു മാത്രം അധികമായ കളിയാക്കലുകളിൽ നിന്നും പ്ലസ് ടൂ കാലത്ത് രക്ഷപെട്ടു. പിന്നെ ഡിഗ്രിക്ക് ചേർന്നപ്പോൾ അഛൻ കോളേജിലെ സാറ് ആയിരുന്നതു കൊണ്ട് അങ്ങനെയും രക്ഷപെട്ടു….