സ്വാമിജിയുടെ നിർദ്ദേശങ്ങളുടെ ആഘാതം എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.
ഭക്ഷണശേഷം ഗ്ലാസ്സുകളിൽ അടച്ചു വച്ചിരുന്ന ഭാംഗ് കുടിച്ചു. അത് കുടിക്കണം എന്നത് നിർബ്ബന്ധമാണെന്നു നേരത്തേ പറഞ്ഞിരുന്നു…
വലിയ ഗ്ലാസ്സുകളിലായിരുന്നു ഭാംഗ്. പകുതി കുടിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വയറു നിറഞ്ഞെന്നു പറഞ്ഞു ബാക്കി വച്ചു. ദേവീ പ്രസാദമായതിനാൽ തുള്ളി പോലും കളയരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.അതു കൊണ്ട് ആ ബാക്കി അഛൻ കുടിച്ചു….
ഞാൻ അതിനു ശേഷം കുടിലിനു വെളിയിലേക്കിറങ്ങി. ബോറടി മാറ്റാൻ കുറച്ചു നേരം കൽമണ്ഡപത്തിൽ പോയിരുന്നു. ചുറ്റുമുള്ള മരങ്ങളുടെ തണലും ചെറുതായി വീശുന്ന കുളിർ കാറ്റും ഒരു ഏസിയുടെ പ്രകൃതി സൃഷ്ടിച്ചു.
മറ്റെല്ലാവരും കുടിലുകൾക്കുള്ളിലാണ്.
ഭാംഗിന്റെ എഫക്ട് ആകണം ശരീരത്തിനും മനസ്സിനും ആകെയൊരു ലാഘവം. എഴുന്നേറ്റു നടന്നു.
അപ്പോൾ ജിതിൻ വരുന്നതു കണ്ടു. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു.
” ചേട്ടൻ കാറ്റു കൊള്ളാനിറങ്ങിയതാണോ ”
” അതേ. ചുമ്മാ ബോറടി മാറ്റാമെന്നു കരുതി വന്നതാ ”
” ഞാനോർത്തു നിങ്ങളു കുടിലിനകത്തു വല്ല പരിപാടിയുമാകുമെന്ന്…”
എന്തു പരിപാടി എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി…
” അല്ലാ… സ്വാമിജി പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലേ…”
അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
പിന്നെ ധൈര്യത്തോടെ ചോദിച്ചു,
” എടാ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ നേരത്തേ ഇവിടെ വന്നിട്ടുള്ളതല്ലേ ”
” അതേ ചേട്ടാ. കഴിഞ്ഞ മെയ് വെക്കേഷന് വന്നതാ ”
” അപ്പോ ഇന്നു സ്വാമിജി പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞായിരുന്നോ…”
” ഉവ്വ് ”
” എന്നിട്ട് നിങ്ങളതു പോലെ ചെയ്തോ ”
എന്റെ ശബ്ദം ഉദ്വേഗഭരിതമായിരുന്നു…
” ചെയ്തു…”
ഒറ്റ വാക്കിലുള്ള മറുപടിയിൽ ഞാൻ തൃപ്തനല്ല എന്ന് മുഖഭാവം വിളിച്ചോതിയതു കണ്ടാകാം ജിതിൻ വീണ്ടും പറഞ്ഞു ,
” ചേട്ടനെന്താ അറിയേണ്ടത്? ചോദിച്ചോ… ഞാൻ പറയാം ”
” അല്ലാ… അതു പിന്നെ… നിങ്ങള് അതെല്ലാം അതേ പടി അനുസരിച്ചോ ?”
” ചേട്ടനുദ്ദേശിക്കുന്നത് കളിയുടെ കാര്യമാണോ …”
അവന്റെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് ഞാനൊന്നു പതറി…
ആറു മാസം മുമ്പുള്ള ജിതിൻ ആയിരുന്നെങ്കിൽ ഇങ്ങനെ ധൈര്യമായി ചോദിക്കില്ലായിരുന്നു. ഇപ്പോൾ അവൻ ഏറെ മാറിയിരിക്കുന്നു…
ഞാൻ പതറിച്ച പുറത്തു കാണിക്കാതെ പറഞ്ഞു,
” അതേടാ. അങ്ങനെയൊക്കെ ചെയ്യണമെന്നല്ലേ സ്വാമിജി പറഞ്ഞത് ”
” ഞങ്ങളതൊക്കെ ചെയ്തു ചേട്ടാ. ഞങ്ങളും ആദ്യം ഇതൊക്കെ കേട്ടപ്പോൾ ഞെട്ടിപ്പോയി…”
ഒന്നു നിർത്തിയിട്ട് അവൻ തുടർന്നു,
” മമ്മിയാണെങ്കിൽ അതു കേട്ട് കരയാൻ തുടങ്ങി. എന്നാൽ മടങ്ങിപ്പോകാം എന്തു വേണമെങ്കിലും വരട്ടെ എന്നൊക്കെ ഞങ്ങളു തീരുമാനിച്ചതാ. അപ്പോ ദുർഗ്ഗനന്ദ സ്വാമിനി മമ്മിയേം ഡാഡിയേം വിളിച്ചു കൊണ്ടു പോയി കൊറേ ഉപദേശിച്ചു. ഇതൊക്കെ ഒരു ചടങ്ങായിട്ടു കണ്ടാൽ മതി. ആരും അറിയാൻ പോകുന്നില്ലല്ലോ. ഇവിടുന്ന് വീട്ടിൽ ചെന്നു കഴിയുമ്പോൾ ഇതൊക്കെ മറക്കും. ആദ്യത്തെ വിഷമമേ ഉള്ളൂ എന്നൊക്കെ കുറേ നേരം പറഞ്ഞു. ഒടുവിൽ എന്തും വരട്ടെ എന്നു വച്ച് ഞങ്ങളെല്ലാം ചെയ്തു ”