“വിനോദ് ” പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.കുറച്ചു മാറി മറ്റു കുട്ടികളോട് സംസാരിച്ചിരുന്ന വിനോദ് അവരുടെ അടുത്തേക്ക് വന്നു. ഉയരത്തിനൊത്ത തടിയുള്ള മുപ്പതു വയസു തോന്നിക്കുന്ന ഒരു സ്ത്രീ. തോളിനു താഴെ സ്മാർട്ട് ആയി കട്ട് ചെയ്ത മുടി. വർണ വൈവിധ്യമാർന്ന സാരിയാണ് വേഷം. കൈയിൽ രണ്ടു സ്വർണ വളകളും ഒരു ബ്രാൻഡഡ് വാച്ചും. കാലിൽ ബ്രാൻഡഡ് ഹൈ ഹീൽ ചെരുപ്പും.
വിനോദ് അവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം അവർ ഞങളുടെ നേരെതിരിഞ്ഞു.
ഇപ്പോൾ എനിക്കവരുടെ മുഖം ശരിക്കും കാണാം. ഭാഗിയായി വാലിട്ടെഴുതിയ കണ്ണുകൾ. ചുണ്ടിൽ ലിപ്സ്റ്റിക്കിന്റെ ചുവപ്പ് . മലർന്നുകിടക്കുന്ന കീഴ്ച്ചുണ്ടുകൾ. വെട്ടിമിനുക്കിയ മഴവിൽ പുരിക കോടികൾ. നാസാഗ്രങ്ങളിൽ തുളച്ചു കയറുന്ന പനിനീർ ഗന്ധം. കക്ഷങ്ങളിൽ വിയർപ്പിന്റെനനവ്.
ഓ പൂജ ചേച്ചി. പ്രേം സാറിന്റെ ഭാര്യ.
വിനോദ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. എന്നെയും ചിന്തയെയും പരിചയപ്പെടുത്തി.
“ചിന്ത നല്ല പേര്” പൂജ ചേച്ചി പറഞ്ഞു
ചിന്ത ഒന്ന് പുഞ്ചിരിച്ചു.
“മഹേഷിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. രമേശൻ സാറിന്റെ മകനല്ലേ” അവർ പറഞ്ഞു.
“അതെ. എനിക്ക് ചേച്ചിയെ അറിയാം. പ്രേം സാറിന്റെ ഭാര്യ അല്ലെ”
“അതെ. നിങ്ങളുടെ പഠിത്തമെല്ലാം എങ്ങിനെ പോകുന്നു ” എല്ലാവർക്കും അറിയേണ്ടത് പഠിത്തം മാത്രം.
“നന്നായി പോകുന്നു ചേച്ചി ” ഉത്തരം പറഞ്ഞത് ചിന്തയാണ്. അവൾക്ക് ചേച്ചിയെ ഇഷ്ട്ടമായെന്നു തോനുന്നു.
“ചേച്ചിയെന്താ ഇവിടെ” ചിന്ത തുടർന്നു.
“എന്റെ ഒരു ബന്ധു ഇവിടെ അഡ്മിറ്റ് ആണ്. ഞാൻ അവരെ കാണാൻ വന്നതാണ്. പ്രേമിനെ ഐര്പോട്ടിൽ ഡ്രോപ്പ് ചെയ്യണം. ഞാൻ ഇറങ്ങട്ടെ ” യാത്ര പറഞ്ഞു ചേച്ചി പോയി.
“നല്ല ചേച്ചി അല്ലെ. എന്തു ഭംഗിയാ അവരെ കാണാൻ” ചിന്ത വളരെ ഇമ്പ്രെസ്സ്ഡ് ആണെന്ന് തോന്നി.
ചിന്തയുടെ ഫോണടിച്ചു
“മാമിയാ ” ചിന്ത ഫോണെടുത്തു അല്പം മാറി നിന്നു സംസാരിച്ചു.
“എന്തു സ്ട്രക്ടർ ആണെടാ. ഭാഗ്യവാനെ” ഞാൻ വിനോദിനെ തോണ്ടി പതുക്കെ പറഞ്ഞു.
“പ്രേം സാറെങ്ങോട്ടാ പോകുന്നത് ” ഞാൻ ചോദിച്ചു.
“ഹോങ്കോങ് വരെ” വിനോദ് പറഞ്ഞു.
“ചേച്ചിയെന്താ നിന്നോട് പറഞ്ഞത്” ഞാൻ ചോദിച്ചു.
“ഒന്നും പറഞ്ഞില്ല. ചുമ്മാ വിശേഷമൊക്കെ ചോദിച്ചു” വിനോദ് പറഞ്ഞു
“മൈരേ സത്യം പറഞ്ഞോ. ഇന്ന് രാത്രി ചെല്ലാനല്ലേ പറഞ്ഞത് ” ഞാൻ ചൂടായി.
“ഏയ് ഇല്ലടാ ” വിനോദ് പറഞ്ഞു.
“നിങ്ങൾ വഴക്ക് കൂടുകയാണോ ” ചിന്ത ചോദിച്ചു.
“ഏയ് ഒന്നുമില്ല” ഞങ്ങൾ പറഞ്ഞു.
ചിന്ത ചുറ്റി പറ്റി നിന്നതുകാരണം എനിക്ക് കൂടുതൽ ഒന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല.
സമയം അഞ്ചു മണി ആയി . എല്ലാവരും വീട്ടിലേക്ക് പോകാൻ റെഡി ആയി. ഞാനും വിനോദും കുറച്ചു സമയം കൂടി അവൈടെ നിന്നു. ആനന്ദിനോടും ആന്റിയോടും സംസാരിച്ചിരുന്നു ആനന്ദിന് ആശുപത്രി വാസം ബോറടിച്ചു തുടങ്ങിയിരുന്നു.
“അളിയാ നീ ഇവിടെ ആരെയെങ്കിലും വളച്ചോ ?” ആന്റി മാറിയപ്പോൾ വിനോദ് ചോദിച്ചു.
“ഒരെണ്ണം വളഞ്ഞു വരുന്നുണ്ട് ”
“ആ ചുരുണ്ട മുടിക്കാരിയാണോ ” വിനോദ് ചോദിച്ചു.
“യെസ്. നാൻസി എന്നാ പേരെ”