പ്രശ്നം ഞാൻ രഹസ്യമായി ആനന്ദിനോടും വിനോദിനോടും ചർച്ച ചെയ്തു. രണ്ടുപേരും ഭയങ്കര പ്രോത്സാഹനം. കൂട്ടത്തിൽ കന്യകൻ ഞാനാണ്. എന്റെ സീൽ പൊട്ടിക്കാൻ രണ്ടുപേർക്കും ഭയങ്കര ഉത്സാഹം. അങ്ങനെ പ്ലാനെല്ലാം റെഡിയായി. അമ്മയോട് ആനന്ദിന്റെ പാര്ടിയുണ്ടെന്നു പറഞ്ഞു മുങ്ങി. ആനന്ദിന്റെ ബൈക്കിൽ മൂന്നുപേരുംകൂടി ചിന്തയുടെ വീടിന്റെ മതിലിനു മുന്നിലെത്തി.
സത്യം പറഞ്ഞാൽ അതുവരെ ഉണ്ടായ ധൈര്യമെല്ലാം എവിടയോപോയി. മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി.
“ഇന്ന് പോണോ ” ? ഞാൻ ചോദിച്ചു.
“മൈരേ പോയില്ലേൽ കൊന്നുകളയും.” വിനോദ് ഭീഷണി മുഴക്കി.
“ആദ്യത്തെ പ്രാവശ്യമേ പേടിയുണ്ടാകു. പിന്നെ ഇവനിതു ശീലമാക്കും. നീ നോക്കിക്കോ” ആനന്ദ് വിനോദിനോട് പറഞ്ഞു .
പേടികൊണ്ട് എന്റെ ചുണ്ടല്ലാം വരണ്ടു.
“നീ കുറച്ചു വെള്ളം കുടിക്ക്. ധൈര്യമായി പോയി വാ. കളരി പരമ്പര ദൈവങ്ങൾ നിന്നെ അനുഗ്രഹിക്കും. ഹി ഹി ഹി’” വിനോദ് തുടർന്നു.
മനുഷ്യൻ വിറച്ചിരിക്കുമ്പോളവന്റെ ഒടുക്കത്തെ കോമഡി.
നേരത്തെ പ്ലാൻ ചെയ്തതു പോലെ ആനന്ദും ഞാനും മതിൽ ചാടി അകത്തുപോയി. വിനോദ് ബൈക്ക് എടുത്തു മുന്നോട്ടു പോയി.
സമയം പതിനൊന്നായിരുന്നു. ലൈറ്റെല്ലാം ഓഫ്ആക്കി വച്ചിരുന്നു. ആനന്ദിന്റെ തോളിൽ ചവിട്ടി ഞാൻ ബാൽക്കണിയിൽ കയറി. ഗ്രിൽസിൽ പെട്ടെന്നിറങ്ങാൻ ഒരു കയർ കെട്ടിവച്ചു.
താഴെനിന്നും ആനന്ദ് തംബ്‌സ് അപ്പ് കാട്ടി. ഭയം ഒരു ത്രില്ലിലേക്കു വഴിമാറി. ഒന്നു ചുറ്റും നോക്കി. റോഡിലെ സ്ട്രീറ്റ്‌ലൈറ് പ്രകാശം മാത്രം. ഫോൺ എടുത്തു ചിന്തയേവിളിച്ചു.
“കുട്ടാ നീയെന്താ വിളിക്കാഞ്ഞേ ?” ചിന്ത ചോദിച്ചു
“പറയാം. നീ എന്തു ചെയ്യുവാ ”
“കിടക്കുന്നു. എന്താ ”
“നിന്റെ ബാൽക്കണിയിൽ ഞാനൊരു ഗിഫ്റ് വച്ചിട്ടുണ്ട്. പോയി നോക്കിക്കേ ” ഞാൻ പറഞ്ഞു.
“ഒന്നു പോടാ.” അവൾ വിശ്വസിച്ചില്ല.
“ചുമ്മാ നോക്കെന്നേ” ഞാൻ നിർബന്ധിച്ചു.
അല്പം കഴിഞ്ഞു ബാൽക്കണിയിലെ ലൈറ്റ് കത്തി. ഞാൻ ചുവരിനോട് ഒട്ടി നിന്നു.
വാതിൽ പതിയെ തുറന്നു. ചിന്തയുടെ തല പതുക്കെ പുറത്തേക്കു വന്നു
“ഹലോ” ഞാൻ പതുക്കെ വിളിച്ചു.
ചിന്തയുടെ വായിൽനിന്നും ഞെട്ടലിന്റെ അപശബ്ദം.
അവൾ നോര്മലാകാൻ അല്പം സമയമെടുത്തു.
“നീയെന്താ ഇവിടെ” ? പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു
“ചിന്ത വരാൻ പറഞ്ഞു. മഹേഷ് വന്നു.”
ബാൽക്കണിയിൽ നിൽക്കുന്നത് അപകടമാണെന്ന് തോന്നിയ ചിന്ത എന്റെ കൈക്കുപിടിച് അകത്തേക്കു വലിച്ചു. അവളുടെ മുറിയിലേക്ക് കൊണ്ടുപോയി.
“എന്താ മോന്റെ ഉദ്ദേശം ” വിശാലമായ ബെഡിൽ നിവർന്നു കിടക്കുന്ന എന്നോട് ചിന്ത ചോദിച്ചു.