ഭൈരവനൊപ്പം തന്നെ കണ്ടയാള്, അവന്റെ വിശ്വസ്ഥനായ ശിങ്കിടി ഇപ്പൊ എന്റെ കയ്യിലാ.ഇനി എന്തിന് എന്ന് മാത്രം അളിയൻ പറഞ്ഞാൽ മതി.ഞാനും എന്റെ കുടുംബവും എങ്ങനെ തന്റെ ശത്രുവായി?ഒന്നും ഇല്ലെങ്കിലും തന്റെ സഹോദരിയല്ലെ?
എന്റെ കുടുംബത്തിലുള്ളവരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കാരണം?ഇതിനൊക്കെയുള്ള ഉത്തരമാറിയില്ലെങ്കിലും അതാണ് ചന്ദ്രചൂടാ ഞാൻ തനിക്ക് എതിരെ തിരിയാനുള്ള കാരണവും.””ഞാൻ അളിയന് ശത്രുവായെങ്കിൽ അതിന് കാരണക്കാരൻ എന്റെ അളിയനും അളിയൻ വാക്കിന് മറു വാക്ക് പറയാതെ കൂടെനിൽക്കുന്ന എന്റെ സഹോദരിയുമാണ്.”
ചന്ദ്രചൂഡന്റെ വാക്കുകൾ മൂർച്ച ഏറിയതായിരുന്നു.
“ചെയ്തുകൂട്ടിയതൊന്നും പോരാഞ്ഞ്
സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുത്”
മാധവനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
“പറയും മാധവാ.കാരണം എല്ലാം തുടങ്ങിവച്ചത് നിങ്ങളായിരുന്നു.കൂട്ട് നിൽക്കാൻ എന്റെ സഹോദരിയും.”
“സ്വന്തം കുടുംബത്തിലൊരാളെ കൊല്ലാൻ നോക്കിയിട്ട് എല്ലാം തുടങ്ങിവച്ചത് ഞാനാണ് പോലും.”
“എങ്കിൽ പറയ് മാധവാ,എന്റെ പെങ്ങൾ സാവിത്രി ഏത്ര കുട്ടികൾക്ക് ജന്മം നൽകിയെന്ന്?അതിന്റെ സത്യം അറിഞ്ഞത് മുതൽ ഞാൻ നിങ്ങളെ വെറുത്തുതുടങ്ങി.ഗോവിന്ദ്,എങ്ങോ
ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിട്ട് സാവിത്രിക്ക് ജനിച്ചതാണെന്ന് വരുത്തിത്തീർത്തതറിഞ്ഞ നിമിഷം നിങ്ങളോടുള്ള വെറുപ്പ് എന്റെ മനസ്സിൽ വളർന്നുതുടങ്ങി.ഒടുവിൽ ചെയ്ത ചികിത്സയുടെ ഫലമോ,
ഈശ്വരകൃപയൊ കൊണ്ട് സാവിത്രി ഗായത്രിക്ക് ജന്മം നൽകി,എല്ലാവരും അറിഞ്ഞുതന്നെ.
അന്ന് ഞാൻ സ്വയം നിയന്ത്രിച്ചു.
സ്വന്തം ചോരയിൽ അനുജത്തിക്ക് കുഞ്ഞു പിറന്നതിൽ സന്തോഷിച്ചു, മറക്കാൻ ശ്രമിച്ചു.പക്ഷെ അപ്പോൾ അടുത്തതെത്തി ശംഭുവിന്റെ രൂപത്തിൽ.ആ സത്യം മനസ്സിലായത് ഞാൻ തന്റെ തറവാട്ടിലുള്ളപ്പോൾ കളപ്പുരയിലേക്ക് താനെന്നെ മദ്യം സേവിക്കാൻ കൂട്ടിയപ്പോഴാണ്.
സാവിത്രിയെ ഭയന്ന് തന്റെ മദ്യസേവ അവിടെയായിരുന്നല്ലൊ.ശംഭു തന്റെ വിശ്വസ്ഥനായിക്കഴിഞ്ഞിരുന്നു അപ്പോൾ.അവിടെയുള്ള ചുവരിൽ ഞാൻ കണ്ടെടോ എന്റെ തറവാടിന് പേരുദോഷം കേൾപ്പിച്ച് ഇറങ്ങിപ്പോയവളെ.അന്ന് അടക്കി വച്ചിരുന്ന വെറുപ്പ് ശത്രുതയായി വളരാൻ തുടങ്ങി.
വർഷങ്ങൾ കഴിഞ്ഞു.അതോടൊപ്പം തന്റെ തണലിൽ കഴിയുന്ന ഇത്തിൾ കണ്ണികളെ ഒഴിവാക്കുക എന്നതായി
എന്റെ ലക്ഷ്യവും.നല്ല അവസരത്തിന് കാത്തുനിന്നു,ചിലത് കിട്ടിയെങ്കിലും തന്റെ ഇടപെടലിൽ അവർ സുരക്ഷ കണ്ടെത്തി.എന്നിലെ പകയും ആളിക്കത്തി.ഇതിനിടയിൽ ഗോവിന്ദ്
വിവാഹിതനുമായി
ഇപ്പൊ തന്റെ വീട്ടില് ഉണ്ടൊരുത്തി,
താനും എന്റെ പെങ്ങളും അറിഞ്ഞു തന്നെ ഗോവിന്ദ് നിൽക്കുമ്പോൾ ശംഭുവിന് ഭാര്യയായവൾ.ഇപ്പോൾ ഗോവിന്ദുമായി ബന്ധവും പിരിഞ്ഞു. ആരോ മാനം കവർന്ന അവളെ താൻ സംരക്ഷിക്കുന്നതെന്തിന്റെ പേരില് ആയാലും അവളെ ലക്ഷ്യമാക്കിയാ ഭൈരവനെ ഞാൻ അയച്ചതും.